Tuesday, October 24, 2006

കൂട് - ബെര്‍ളിത്തരങ്ങള്‍

URL:http://manjithkaini.wordpress....99%e0%b4%b3%e0%b5%8d%e2%80%8d/Published: 8/17/2006 7:21 AM
 Author: മന്‍‌ജിത് കൈനിക്കര

കുറേക്കാലമായി ആര്‍ക്കിട്ടെങ്കിലും രണ്ടെണ്ണം പൊട്ടിക്കണം എന്നു തോന്നിയിട്ടുണ്ടെങ്കില്‍ അതു മനോരമ ഓണ്‍ലൈനിലെ ബെര്‍ളി തോമസ് എന്ന മഹാനിട്ടു മാത്രമാണ്. നമുക്കു ചുറ്റും സംഭവിക്കുന്നതെന്ന മട്ടില്‍ ടിയാന്‍ ഉണ്ടാക്കിയെടുക്കുന്ന കഥകള്‍ വായിച്ചാല്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നാതിരിക്കില്ല. സന്തോഷ് കുറെക്കാലം മുന്‍പ് കുറച്ചെണ്ണം ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീമാന്‍ ബെര്‍ളി ഏറ്റവുമൊടുവില്‍ കഥകളുണ്ടാക്കിയിരിക്കുന്നത് ബ്ലോഗന്മാരെപ്പറ്റിയാണ്.

ബാബുക്കുട്ടന്‍ എന്ന സാങ്കല്പിക കഥാപാത്രത്തെ സൃഷ്ടിച്ചാണ് ബെര്‍ളി ബ്ലോഗിംഗിനെ വിലയിരുത്തുന്നത്. ലെബനിനെ സ്ത്രീകളെക്കുറിച്ചെഴുതുന്ന ബ്ലോഗില്‍ ബാബുക്കുട്ടന്‍ സ്വന്തം നാടിനെക്കുറിച്ചും വീടിനെക്കുറിച്ചും എഴുതുമത്രേ. ലെബനിനെ സ്ത്രീകളെക്കുറിച്ചുള്ള ബ്ലോഗുകള്‍ വായിച്ചിട്ട് ബെര്‍ളിക്ക് ആകെ കിട്ടിയത് ബാബുക്കുട്ടനെയാണ്. ആരാണീ ബാബുക്കുട്ടന്‍ എന്നോ ഏതു ലബനീസ് സ്ത്രീകളെക്കുറിച്ചുള്ള ബ്ലോഗുകളെന്നോ ചോദിക്കരുതു്. കഥയില്‍, വിശേഷിച്ചും ബെര്‍ളിയുടെ കഥയില്‍ ചോദ്യമേ അരുത്.

പോട്ടെ ഒരു ബാബുക്കുട്ടനെ സൃഷ്ടിച്ച് ബെര്‍ളി ചിക്കിലി വാങ്ങിക്കോട്ടെ; നിര്‍ത്തിയേക്കാം എന്നു കരുതി. അപ്പോഴല്ലേ ടിയാന്റെ സ്വയമ്പന്‍ നിരീക്ഷണങ്ങള്‍.

ഇത്തരം ബ്ലോഗന്മാര്‍ ഒന്നും രണ്ടുമല്ല എന്നതാണു മറ്റൊരു കാര്യം. ഇവര്‍ക്ക്
ബ്ലോഗുകള്‍ തന്നെക്കുറിച്ചുതന്നെ ലോകത്തോടു വിളിച്ചു പറയാനുള്ള മാധ്യമമാണ്.
അടിസ്ഥാനപരമായി പ്രശസ്തനാവാനുള്ള മോഹം സൃഷ്ടിക്കുന്ന ലളിതമായ അധ്വാനമാണ്
ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്. കെ. എസ്. ആര്‍. ടി. സി. ബസ്
സ്റ്റേഷനിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ സ്വന്തം പേരും വിലാസവും ഫോണ്‍ നമ്പരും
എഴുതിവച്ച് പ്രശസ്തനാവാന്‍ കൊതിക്കുന്നവന്റെ അതേ ലളിതമായ മനശാസ്ത്രമാണ് ഇത്തരം ബാബുക്കുട്ടന്മാരെയും സൃഷ്ടിക്കുന്നത്. തന്നെക്കുറിച്ചുള്ള കാര്യങ്ങള്‍
ബ്ലോഗുകളാക്കുന്നവരില്‍ ഏറിയ പങ്കും മലയാളികളാണെന്നതു ശ്രദ്ധേയമാണ്. ബ്ലോഗുകളും സിറ്റിസണ്‍ ജേര്‍ണലിസവുമൊക്കെ ആധുനിക സമൂഹത്തിന്റെ ഊര്‍ജധാരയെ സ്വാധീനിക്കുന്ന ആശയവിനിമയ ജാലകങ്ങളാണെന്നൊക്കെ താത്വികമായി പറയുമ്പോഴും ഇത്തരം തമാശകള്‍ കഴിഞ്ഞിട്ട് മറ്റൊന്നും വായിക്കാന്‍ സമയമില്ല എന്ന അവസ്ഥ ശോചനീയവുമാണ്.

പാവം ബെര്‍ളി. അദ്ദേഹത്തിനു ബ്ലോഗുകള്‍ മുഴുവന്‍ നോക്കിയിട്ടും ഇത്തരം തമാശക്കാരെ മാത്രമേ കണ്ടെത്താനായുള്ളു. കഷ്ടമല്ലേ കൂട്ടരേ.

ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് ഇതുവരെ ബെര്‍ളിയുടെ ബാബുക്കുട്ടനെപ്പോലെ ഒരു മലയാളിയെയും എനിക്കു കാണാനൊക്കാഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. പിന്നെ ഞാന്‍ ആശ്വസിക്കും; ബെര്‍ളി കണ്ടെത്തുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിനു മാത്രം പരിചയമുള്ളവരാണല്ലോ.

എങ്കിലും ബെര്‍ളി, കംഫര്‍ട്ട് സ്റ്റേഷനില്‍ എഴുതിപ്പരക്കുന്ന സാഹിത്യത്തില്‍ നിന്നും പതിന്മടങ്ങു മെച്ചമാണ് താങ്കളുടെ എഴുത്തുകളെന്നു അഭിമാനിക്കാനുള്ള താങ്കളുടെ ആ ചങ്കൂറ്റമുണ്ടല്ലോ. അതെന്നെ വല്ലാതെ ഇമ്പ്രസ് ചെയ്തു. താങ്കളുടെ കുറിപ്പുകള്‍ ആധുനിക സമൂഹത്തിന്റെ ഊര്‍ജ്ജധാരയെ എത്രത്തോളമാണെന്നോ സ്വാധീനിക്കുന്നത്? എന്നിട്ടും എന്തൊരെളിമ!

താങ്കളുടെ റെക്കമന്‍ഡേഷനില്‍ മലയാളികളായ കക്കൂസെഴുത്തുകാരെയെല്ലാം മനോരമ ഓണ്‍ലൈനില്‍ ഇത്തരം കോളമെഴുതാന്‍ എടുത്തിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു പോവുകയാണ്.

posted by സ്വാര്‍ത്ഥന്‍ at 8:39 PM

0 Comments:

Post a Comment

<< Home