Monday, April 24, 2006

ഭൂതകാലക്കുളിര്‍ - സന്ധ്യമയങ്ങും നേരം


"വയലുകള്‍ക്കപ്പുറം വാകപൂത്ത
വഴിയിലൂടന്തി മറഞ്ഞുപോയി
ചിറകു കുടയുന്നുതെന്നലാറ്റിന്‍
കരയിലെ വെള്ളിലത്തോപ്പിനുള്ളില്‍
ഇരുളിനെക്കാത്തു കിടക്കുമാലിന്‍
കരിനിഴലറിയാതുറക്കമായി..."
ആര്‍. രാമചന്ദ്രന്‍

കക്കാട്ടെ ഞങ്ങളുടെ ഒരു ദിവസം അവസാനിക്കുക പുഴയുടെ തീരത്താണ്‌. അമ്പലത്തില്‍ നിന്നും പാട്ടൊഴുകുന്നുണ്ടാവും. പാട്ട്‌ അവസാനിക്കുന്നിടത്ത്‌ സര്‍വചരാചരങ്ങളും നിഗൂഡമായൊരു നിശബ്ദതയിലേക്ക്‌ വഴുതി വീഴും. ഒഴുകാതെ നിന്ന്‌ മഴങ്ങുന്ന പുഴയില്‍ ഏതൊ തപസ്സിലെന്നപോലേ കവുങ്ങുകളുടേയും തെങ്ങോലകളൂടേയും രൂപം തെളിയും. ഒന്നവസാനിക്കുന്നിടത്ത്‌ മറ്റൊരു വിഷയം കുട്ടുപിടിക്കാന്‍ കുട്ടുകാരുണ്ടാകുമ്പോള്‍ സമയം പോകുന്നത്‌ പുഴയോ ഞങ്ങളോ അറിയാറില്ല. നിലാവ്‌ പെയ്ത്‌ പുഴ നിലാവില്‍ നനയുമ്പോള്‍ ഞങ്ങള്‍ കുളിക്കാനിറങ്ങി നിലാവിലും പുഴയിലും കുളിക്കും.

posted by സ്വാര്‍ത്ഥന്‍ at 7:26 AM

0 Comments:

Post a Comment

<< Home