Monday, April 17, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - ടും ടും ടും... പീ പീ പീ....

കണ്ണന്റെയും ചിന്നുവിന്റെയും വേനല്‍ക്കാലകളികളില്‍ ഇത്തവണ "അമ്മയും അച്ഛനും " ആയിരുന്നു പ്രധാനം. മറ്റു കൂട്ടുകാരെ സാക്ഷിയാക്കി കണ്ണന്‍ ചിന്നുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. കുഞ്ഞു സ്വരത്തിലെ ആര്‍പ്പുവിളികളുടെ അകമ്പടിയില്‍ അവര്‍ പരസ്പരം മാലയിട്ടു. ചോറും കറിയും വെച്ചു, വലിയവരുടെ വാക്കുകള്‍ കടം വാങ്ങി ചെറിയ കാര്യങ്ങള്‍ക്കു വഴക്കു കൂടി.

ഉച്ചയായപ്പോള്‍ കുട്ടികളുടെ അമ്മമാര്‍ അവരുടെ പേരുകള്‍ നീട്ടി വിളിച്ചു. അവര്‍ വീണ്ടും കണ്ണനും ചിന്നുവും അമ്മുവും മീനുവുമായി അവരവരുടെ വീടുകളിലേയ്ക്ക് പോയി. പോക്കിന്റെ ധൃതിയില്‍ കഴുത്തിലെ മാലകള്‍ അവര്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞു. അവര്‍ പിരിഞ്ഞു; ഏറിന്റെ ഏതോ ചലനനിയമങ്ങളില്‍ കുരുങ്ങി ഞങ്ങള്‍, അവരുടെ കഴുത്തിലുണ്ടായിരുന്ന മാലകള്‍ ഒന്നിച്ചായി. ഇനി മണ്ണിലേയ്ക്ക്. വളമായി, വിത്തായി, ചെടിയായി, തണ്ടായി..
പുതിയൊരു കണ്ണനും ചിന്നുവിനും മറ്റൊരുവേനലില്‍ വരണമാലയാകാന്‍ വേണ്ടി.

വീണ്ടും ഒരവധിക്കാലം എന്നുള്ള പഴയ പോസ്റ്റിന്റെ ശ്രേണിയില്‍ വരുന്നതാണ് ഇതും. ഇത്തവണയും ഈ വരികള്‍ എന്റെ ചങ്ങാതിയില്‍ നിന്നും കിട്ടിയതാണ്. നന്ദി.


posted by സ്വാര്‍ത്ഥന്‍ at 7:02 AM

0 Comments:

Post a Comment

<< Home