Thursday, November 30, 2006

നെല്ലിക്ക Nellikka - നിനക്കു മരണമുണ്ട്‌

പ്രിയം പറഞ്ഞടുത്തു വന്നു പുല്‍കിടുന്ന കാന്തനും
പ്രിയങ്ങളൊക്കെയും നടത്തി നീ വളര്‍ത്ത മക്കളും
യമന്‍ വരുന്ന നേരമാരുമെത്തുകില്ല കാക്കുവാന്‍
യാമന്തകന്റെ പാദമോര്‍ക്ക സര്‍വ്വവും വെടിഞ്ഞു നീ
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

posted by സ്വാര്‍ത്ഥന്‍ at 8:41 PM 0 comments

ദുര്‍ഗ്ഗ - അനേകായിരത്തിലൊരുവള്‍....

URL:http://durgahere.blogspot.com/2006/11/blog-post_30.htmlPublished: 11/30/2006 3:27 PM
 Author: Durga

നീ മാത്രമേ സത്യമായുള്ളൂ എന്നു എന്നെ ഓരോ നിമിഷവും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. എന്റെയുള്ളില്‍ ഭക്തീണ്ടാക്കിത്തരണേ ന്ന് എപ്പഴും പ്രാര്‍ത്ഥിക്കണതുകൊണ്ടാണോ അത്? ആ കാല്‍ക്കലെത്താന്‍ ഉത്കടമായി ആഗ്രഹിക്കുന്നതുകൊണ്ടാണോ? പെട്ടെന്നു കണ്ണുനിറയുന്ന നിസ്സാരക്കാരിക്ക് എന്നും അങ്ങു മാത്രമേയുള്ളൂ. അന്നന്നത്തെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനും സുഖദു:ഖങ്ങള്‍ ഓടി വന്നു പറയാനും ഇടയ്ക്കൊന്നു പരിഭവിക്കാനും ഒക്കെ. സന്തോഷമോ സങ്കടമോ എന്തു തന്നെയായാലും അത് അങ്ങ് തരുന്നതാണെന്ന് അറിയുന്നതുകൊണ്ട് അടിയന്‍ അമൃതമായി സ്വീകരിക്കുന്നു. സന്തോഷത്തില്‍ മതിമറക്കാതെ, സങ്കടത്തില്‍ പൂണ്ടുപോകാതെ, സ്ഥിതപ്രജ്ഞയായിരിക്കുവാന്‍ ആ ചിരി മാത്രം മതിയല്ലോ. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ, ഏഴുതിരിയിട്ട നെയ്‌വിളക്കുപോലെ തെളിഞ്ഞു കത്തുന്ന, ജീവന്‍ തുടിക്കുന്ന കണ്ണുകളുള്ള ആ രൂപം! ചോദിക്കാതെ തന്നെ കൊച്ചുകൊച്ചുകാര്യങ്ങള്‍ പോലും നടത്തിത്തരുന്നതിലൂടെ ആ സാന്നിധ്യം എനിക്കു അനുഭവവേദ്യമാക്കുന്നുണ്ട് അങ്ങ്! ഒരു വേള ശ്വസിക്കാന്‍ കൂടെ മറന്നു പോവുന്ന വിധം ആ മഹദ്സാമീപ്യം! വീണ്ടും ഗുരുവായൂര്‍ ഏകാദശി! ക്ഷമാപണങ്ങളും അപരാധങ്ങളും ആവര്‍ത്തിക്കപ്പെടുമ്പോള്‍, എന്റെ നിസ്സഹായത ഞാനറിയുന്നു. എക്കാലത്തേയും എന്റെ ഏറ്റവുമടുത്ത സുഹൃത്തിനോട് ഈയൊരപേക്ഷയേ ഉള്ളൂ-നിന്നെ മറക്കാതിരിക്കട്ടെ ഞാന്‍.

posted by സ്വാര്‍ത്ഥന്‍ at 2:06 PM 0 comments

കല്ലേച്ചി - വസ്ത്രാക്ഷേപം

URL:http://kallechi.blogspot.com/2006/11/blog-post_30.htmlPublished: 11/30/2006 3:45 PM
 Author: കല്ലേച്ചി|kallechi
വ്യാകുലയായ പാഞ്ചാലി റിംഗില്‍ കുഴഞ്ഞു നില്‍ക്കുകയാണ്‌. മൈക്ക്ു‍ടൈസണേക്കാള്‍ അപകടകാരികളായ കാളക്കൂറ്റന്‍മാരാണ്‌ ചുറ്റിലും മുക്രയിട്ടു നില്‍ക്കുന്നത്‌. അവരുടെ കൂട്ടത്തില്‍ ഹോഗന്റെ പിന്‍മുറക്കാര്‍ അണ്ടര്‍ടേക്കറടക്കം എല്ലാവരുമുണ്ട്‌. ഇവരെല്ലാവരും കൂടി ഏതു നിമിഷവും പാഞ്ചാലിയുടെ വസ്ത്രങ്ങളില്‍ കടന്നു പിടിക്കാം. ദുശ്ശാസനന്‍ ഡീസലിന്റെ വേഷത്തിലാണ്‌ "ഈ പെണ്ണിനൊരു ഗന്‍ധവുമില്ല. ബ്യൂട്ടികോണ്‍ടസറ്റിനാണെന്നും

posted by സ്വാര്‍ത്ഥന്‍ at 8:40 AM 0 comments

Wednesday, November 29, 2006

ശേഷം ചിന്ത്യം - കാരുണ്യവാനായ അപരിചിതന്‍

URL:http://chintyam.blogspot.com/2006/11/blog-post_29.htmlPublished: 11/30/2006 7:29 AM
 Author: സന്തോഷ്
ഏകദേശം ഒരു മാസത്തോളമായി ശ്രീ. റ്റി. പദ്മനാഭന്‍റെ പള്ളിക്കുന്ന് എന്ന ലേഖന സമാഹാരം വായിക്കാന്‍ തുടങ്ങിയിട്ട്. വെറും നൂറ്റിയെണ്‍പത്തി മൂന്നു പേജു മാത്രമുള്ള ഈ പുസ്തകം രണ്ടാഴ്ച കൊണ്ട് വായിച്ചെടുക്കാമെന്നായിരുന്നു എന്‍റെ കണക്കുകൂട്ടല്‍. ഓഫീസ് പണിക്ക് ഡെഡ് ലൈന്‍ ഉള്ളതിനാലും പുസ്തകവായനയ്ക്ക് അതില്ലാത്തതിനാലും ഇനിയും പള്ളിക്കുന്ന് വായിച്ചു തീര്‍ന്നിട്ടില്ല.

അധികം ആലോചനയൊന്നും കൂടാതെ വെറുതെ വായിച്ചുപോകാവുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍. ‘അനുഭവങ്ങളുടെ സംഗീതം’ എന്ന ലേഖനം ഓര്‍മകള്‍ പരതുവാന്‍ എന്നെ നിര്‍ബന്ധിതനാക്കി. ലേഖനത്തിന്‍റെ തുടക്കത്തില്‍, ശ്രീ. പദ്മനാഭന്‍, തന്‍റെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനായ റ്റെന്നസ്സി വില്യംസിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ ‘എ സ്ട്രീറ്റ് ഖാര്‍ നേയ്മ്ഡ് ഡിസയര്‍’ എന്ന നാടകത്തിലെ കഥാപാത്രമായ Blanche Du Bois പറയുന്ന ഒരു വാചകത്തിലൂടെ താന്‍ എങ്ങനെയാണ് ജീവിതത്തിന്‍റെ ഉദാത്ത സംഗീതം ശ്രവിച്ചത് എന്നും പറയുന്നുണ്ട്.

ലേഖനത്തിന്‍ നിന്ന്:
അവര്‍ നല്ല ഗൃഹനാഥയാണ്. സംസ്കൃത ചിത്തയും സംസ്കാര സമ്പന്നയും. ആ സ്ത്രീയെ മൃഗസമാനനായ ഭര്‍ത്താവും അവന്‍റെ കൂട്ടുകാരും കൂടി ഭ്രാന്തിലേക്കെത്തിക്കുകയാണ്. അവസാനം ആ സ്ത്രീയെ മാനസികരോഗാശുപത്രിയില്‍ കൊണ്ടുപോകുന്ന സന്ദര്‍ഭം. അതിനായി ഡോക്ടര്‍ എത്തുമ്പോള്‍ മുറിവേറ്റ ഒരു സിംഹിയെപ്പോലെ അവര്‍ തടുക്കുന്നു. ഒടുവില്‍ ഒരു കറുത്ത നഴ്സ് എത്തി. ആ നഴ്സ് കൈകൊണ്ടു കുറച്ചുനേരം അവരെ മെല്ലെ അങ്ങനെ തൊട്ടുനിന്നു. അന്നേരംതന്നെ ആ സ്ത്രീയില്‍ വല്ലാത്ത മാറ്റമുണ്ടാവുന്നുണ്ട്. തുടര്‍ന്ന് നഴ്സ് ‘വരൂ’ എന്ന് പറയുമ്പോള്‍ ഒരക്ഷരം എതിര്‍ക്കാതെ അവര്‍ ആംബുലന്‍സില്‍ കയറുകയാണ്. അപ്പോള്‍ Blanche Du Bois പറയുന്ന ഒരു വാചകമുണ്ട്: “Whoever you are, I have always depended on the kindness of strangers.” എന്തൊരു വാചകം!

റ്റെന്നസ്സി വില്യംസിന്‍റെ ഇന്‍റര്‍വ്യൂ ‘റ്റൈം’ മാഗസിനില്‍ വായിച്ചതിനെത്തുടര്‍ന്ന്, ആ ഇന്‍റര്‍വ്യൂവിനെക്കുറിച്ചുള്ള പ്രതികരണമായി ഇതേ വാചകം പദ്മനാഭനും റ്റെന്നസ്സി വില്യംസും (പരസ്പരം അറിയാതെ) ഉപയോഗിച്ചതും മറ്റും പദ്മനാഭന്‍ ലേഖനത്തിന്‍ വിവരിക്കുന്നുണ്ട്. പദ്മനാഭന്‍റെ മറ്റെല്ലാ കൃതികളും വായിച്ചിട്ടുണ്ട്, എന്നാല്‍ ഇത് വായിച്ചിട്ടില്ല എന്നുള്ള ആരെങ്കിലുമുണ്ടെങ്കില്‍ ഇതാ പുസ്തകത്തിന്‍റെ വിശദാംശങ്ങള്‍: പള്ളിക്കുന്ന് (ലേഖനങ്ങള്‍), വിതരണം: ഗ്രീന്‍ ബുക്സ്, ISBN: 81-88582-29-8, വില: 95 രൂപ.

‘അപരിചിതരുടെ കാരുണ്യം ഞാന്‍ എപ്പോഴും ആശ്രയിച്ചിട്ടുണ്ട്’ എന്ന വാചകത്തെക്കുറിച്ചാണ് ഞാന്‍ ചിന്താധീനനായത്. എനിക്കു പരിചയമില്ലാത്തവര്‍ എന്നില്‍ കാരുണ്യം ചൊരിഞ്ഞിട്ടുണ്ടെന്ന് തീര്‍ച്ച. എന്നാല്‍ അവയിലൊന്നുപോലും എനിക്ക് ഇപ്പോള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് തെല്ലദ്ഭുതത്തോടെയെങ്കിലും ഞാന്‍ തിരിച്ചറിഞ്ഞു. മനുഷ്യന്‍ ഒരു സമൂഹജീവിയാകയാല്‍, തനിക്കു ചുറ്റും നടക്കുന്ന, തന്‍റെ സഹായമര്‍ഹിക്കുന്ന സംഭവങ്ങളോട് സഹാനുഭൂതിയോടുകൂടി പ്രതികരിക്കുക അസ്വാഭാവികമോ കരുണയുടെ പ്രകടനമോ ആണെന്നു കരുതുക വയ്യ. (ഏതെങ്കിലും കാരണത്താല്‍ അങ്ങനെ ചെയ്യാത്തവരെ ക്രൂരന്മാരെന്നും മനസ്സാക്ഷിയില്ലാത്തവരെന്നും നാം എളുപ്പത്തില്‍ പേരിട്ടുവിളിക്കുമെങ്കിലും.)

ഏകദേശം ഒരു മാസം മുമ്പ് എ. ബി. സി. ചാനലിലോ മറ്റോ കണ്ട ഒരു പരിപാടിയും ഓര്‍മ വന്നു. കൈ നിറയെ പുസ്തകങ്ങളുമായി ഒരു സുന്ദരിയെയും സൌന്ദര്യം തെല്ലുകുറഞ്ഞ ഒരുവളെയും ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഇന്‍റര്‍സെക്ഷനില്‍ നിര്‍ത്തി. സുന്ദരിയെ സഹായിക്കാന്‍ എത്ര പേരാണെന്നോ സന്നദ്ധരായെത്തിയത്! ചിലര്‍ പുസ്തകങ്ങള്‍ താങ്ങി അവള്‍ക്ക് പോകേണ്ടിടത്തെത്തിക്കാന്‍ തയ്യാറാവുന്നു, ചിലര്‍ അവള്‍ക്ക് ഒരു സഞ്ചികൊണ്ടെത്തിക്കുന്നു, മറ്റു ചിലര്‍ “എന്തു സഹായം വേണമെങ്കിലും” വാഗ്ദാനം ചെയ്യുന്നു. സൌന്ദര്യം കുറഞ്ഞവളെ സഹായിക്കാന്‍ തയ്യാറാവുന്നതോ, വളരെക്കുറച്ചുപേര്‍ മാത്രം. നമ്മുടെ നാട്ടിലും ഇത്തരം പെരുമാറ്റത്തില്‍ നിന്നും വലിയ മാറ്റം വരാന്‍ വഴിയൊന്നുമില്ല.

സൌന്ദര്യവര്‍ധക വസ്തുക്കളും പുസ്തകക്കെട്ടുകളുമില്ലാതെ അപരിചതന്‍റെ കാരുണ്യത്തിന്‍റെ മധുരം സമയതാമസമില്ലാതെ അനുഭവിക്കാന്‍ എനിക്ക് അവസരമുണ്ടായി. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി മഞ്ഞുപെയ്തതുകാരണം തിങ്കളാഴ്ച രാവിലെ ഓഫീസിലേയ്ക്കുള്ള യാത്ര കഠിനമായിരുന്നു. എന്നാലും റോഡില്‍ അധികം തിരക്കില്ലാതിരുന്നതിനാല്‍ അരമണിക്കൂര്‍ കൊണ്ട് ഓഫീസിലെത്തി. ഉച്ചകഴിഞ്ഞപ്പോള്‍ വീണ്ടും കാലാവസ്ഥ മോശമാവുകയും ശീതക്കാറ്റും മഞ്ഞുവീഴ്ചയും പുനരാരംഭിക്കുകയും ചെയ്തു. ജനാലയിലൂടെ ഓരോ തവണ പുറത്തേയ്ക്കു നോക്കിക്കഴിഞ്ഞ്, സ്ഥിതി ഒന്നു കൂടി മെച്ചമാവട്ടെ എന്നു വിചാരിച്ച്, മടക്കയാത്ര നീട്ടിനീട്ടി വച്ചുകൊണ്ടിരുന്നു. അവസാനം അഞ്ചുമണികഴിഞ്ഞ് ഓഫീസ് വിജനമാകാന്‍ തുടങ്ങിയപ്പോള്‍ ഞാനും മടക്കയാത്രയ്ക്കൊരുങ്ങി.

തെന്നിയും തെറിച്ചും മൂന്നു നാലു മൈല്‍ പിന്നിട്ടപ്പോള്‍ വഴി വിജനമായിത്തുടങ്ങി. പിന്നെ നാലഞ്ചുമൈല്‍ യാത്ര വളരെ സുഗമമായിരുന്നു. ഹൈവേകളിലെ ദുരവസ്ഥ റേഡിയോയിലൂടെ കേട്ടുകൊണ്ടിരുന്ന എനിക്ക് ആള്‍ക്കാര്‍ ഈ ഉള്‍‍റോഡ് തെരഞ്ഞെടുക്കാഞ്ഞതില്‍ അതിശയവും ആശ്വാസവും തോന്നി.

റോഡു മുഴുവന്‍ മഞ്ഞുറഞ്ഞ് ഐസ് ആയിരിക്കുന്നു. കാര്‍ തെന്നിയാല്‍ ബ്രേയ്ക് പിടിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നിന്നാല്‍ പിന്നെ വീണ്ടും നീങ്ങിക്കിട്ടാനും പ്രയാസം. മാത്രമല്ല, ട്രാക്ഷന്‍ കണ്ട്രോള്‍ ചെറിയ പാരയുമാണ്, അല്പമെങ്ങാനും തെന്നിയാല്‍ ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, എന്‍‍ജിനിലേയ്ക്കുള്ള പവര്‍ ഇല്ലാതാക്കുന്നതോടെ കാര്‍ നിന്നു പോകാനും മതി. എങ്ങും നിര്‍ത്താന്‍ ഇടവരുത്തരുതേ എന്ന് പ്രാര്‍ഥിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. വീട്ടില്‍ നിന്നും ഏകദേശം രണ്ടര മൈല്‍ അകലെയെത്തി. ചെറിയൊരു കയറ്റമാണ്. അവിടേയ്ക്ക് തിരിഞ്ഞതും ഉള്ളൊന്നു കാളി. കയറ്റം തുടങ്ങുന്നിടത്ത് നാലഞ്ചു കാറുകള്‍ ഒതുക്കിയിട്ടിരിക്കുന്നു. കയറ്റം കയറാന്‍ ശ്രമിച്ച് പിറകിലേയ്ക്കു ഉരുണ്ടു വന്നതാവാം. കയറേണ്ട എന്നു കരുതി ഒതുക്കിയതുമാവാം. കാറുകള്‍ക്കു ചുറ്റും മൂന്നാലു പേര്‍ കൂടി നില്‍പ്പുണ്ട്. എന്തും വരട്ടെ എന്നു കരുതി ഞാന്‍ വണ്ടി വിട്ടു. കയറ്റം തീരാറായതും എതിരെ ഒരു കാര്‍ വരുന്നു. ഐസിലൂടെ തെന്നിപ്പോയി പരസ്പരം ഇടിക്കേണ്ടെന്നു കരുതി ഞാന്‍ വേഗത കുറച്ചു. വേഗത കുറഞ്ഞപ്പോള്‍ പിന്‍വീല്‍ ചെറുതായൊന്നു പാളി. ഇനി വേഗത പഴയ രീതിയിലാക്കാനൊരു ഭയം. നേരേ പോയി എതിരേ വരുന്നവനിട്ട് ചാര്‍ത്തിയാലോ? എന്തിനധികം പറയുന്നു, ട്രാക്ഷന്‍ കണ്ട്രോള്‍ എന്‍‍ഗേയ്ജ് ആയി, ആക്സിലറേയ്റ്റര്‍ കാര്യമായി കൊടുക്കാത്തതിനാല്‍ വണ്ടി നീങ്ങാതായി. വണ്ടി പതിയെ താഴേയ്ക്ക് ഉരുണ്ടു തുടങ്ങി. കാല്‍ ബ്രേയ്കും കൈ ബ്രേയ്കും ഉപയോഗിച്ചിട്ടും കാര്യമുണ്ടായില്ല. കാര്‍ ഫസ്റ്റ് ഗിയറിലിട്ട് ഓഫ് ചെയ്തു. കാര്‍ നിന്നു.

ഞാന്‍ കാറില്‍ നിന്നിറങ്ങി യോഗസ്ഥലത്തേയ്ക്ക് നടന്നു. മലയാളികളെത്താത്ത സ്ഥലമില്ല എന്ന് പറയുന്നതെത്ര ശരി. ഒരു മലയാളി സുഹൃത്താണ് വിഷണ്ണനായി അവിടെ നില്‍ക്കുന്നത്. അവിടെ നിന്ന മൂന്നാമന്‍, കയറ്റം കേറാന്‍ കഴിയാതെ വാഹനം നിന്നു പോകുന്നവരെ സഹായിക്കാന്‍ സ്വന്തം ട്രക്കുമായി കൊടും തണുപ്പിനെ അവഗണിച്ചു നില്‍ക്കുന്ന നല്ല സമരിയാക്കാരനാണ്. അയാളുടെ സഹായഹസ്തമെത്തും മുമ്പ് എന്‍റെ സുഹൃത്തിന്‍റെ വണ്ടി പിന്നോട്ടുരുണ്ടുവന്ന് പിന്നില്‍ വരുകയായിരുന്ന കാറിനെ ഇടിച്ചു കഴിഞ്ഞിരുന്നു. സുഹൃത്തും സഹായിയും ഞാനും കൂടി സുഹൃത്തിന്‍റെ കാര്‍ ഉന്തി റോഡിന്‍റെ വശത്താക്കി. അപരിചിതനായ സഹായി തന്നെ ട്രക്കുമായി വന്ന് എന്‍റെ കാറിന്‍റെ പിന്നില്‍ നിന്നും തള്ളിത്തരാമെന്നേറ്റു. സുഹൃത്തും ഞാനും എന്‍റെ കാറില്‍ കയറി. പിന്നില്‍ നിന്നും ട്രക്ക് ഉപയോഗിച്ചു തള്ളിത്തന്നതിനാല്‍ എന്‍റെ കാര്‍ കൂള്‍ കൂളായി കയറ്റം കയറി.

അങ്ങനെ, കുന്നിന് മുകളിലെത്തിയപ്പോഴാണ് സുഹൃത്ത് തന്‍റെ ബാഗ് താഴെ ഒതുക്കിയിട്ട കാറിലായിപ്പോയതറിഞ്ഞത്. ഞാന്‍ കാര്‍ ഒതുക്കി സുഹൃത്ത് ബാഗുമായെത്താന്‍ കാത്തിരുന്നു. കഷ്ടകാലമെന്നല്ലാതെന്തു പറയാന്‍, സുഹൃത്ത് മടങ്ങിയെത്തി പോകാനൊരുങ്ങുമ്പോള്‍ ഐസ് കാരണം ടയര്‍ കറങ്ങുന്നതല്ലാതെ കാര്‍ മുന്നോട്ട് പോകുന്നില്ല. അപരിചിതന്‍ വീണ്ടും സഹായവുമായെത്തി. ഇതിനോടകം താപനില വളരെക്കുറഞ്ഞ് റോഡിലെ ഐസ് കട്ടി കൂടി കാല്‍നട പോലും വിഷമകരമാക്കിത്തീര്‍ത്തിരുന്നു. വളരെ എളുപ്പമെന്നു കരുതിയ മറ്റൊരു ചെറിയ കയറ്റത്തിലും സഹായിച്ചിട്ടേ അപരിചിതന്‍ മടങ്ങിയുള്ളൂ. കാര്‍ നിര്‍ത്തി ഒരു നന്ദി വാക്കുപോലും പറയാനാവാതെ, കാര്‍ വിന്‍ഡോയിലൂടെ കയ്യുയര്‍ത്തിക്കാണിച്ച് നന്ദി പ്രകടിപ്പിച്ച് ഞാന്‍ യാത്ര തുടര്‍ന്നു. വഴിയരികില്‍ സുഹൃത്തിനെ ഇറക്കി വിട്ട് വീട്ടിലെത്തി. കാര്‍ വഴിയിലുപേക്ഷിച്ച് വീട്ടിലേയ്ക്ക് നടക്കേണ്ടി വന്നവരുടെ കഥകളായിരുന്നു ന്യൂസ് മുഴുവന്‍. അപരിചിതരുടെ കാരുണ്യമേല്‍ക്കാതെ മൈലുകള്‍ നടക്കേണ്ടി വന്നവരില്‍ എന്‍റെ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു.

വീട്ടിലേയ്ക്കുള്ള വഴിയില്‍ ഞാന്‍ ചിന്തിച്ചതും ഒരല്പം തിരുത്തിയ ആ വാചകം തന്നെ: “Whoever you are, I also have depended on the kindness of you, dear stranger!”

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 8:38 PM 0 comments

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - ഗ്രേയ്സ്റ്റോണ്സ്

URL:http://jacobvo.blogspot.com/2006/11/blog-post_30.htmlPublished: 11/30/2006 2:04 AM
 Author: ജേക്കബ്‌


















ഗ്രേയ്സ്റ്റോണ്സ്

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 2:42 PM 0 comments

അശ്വമേധം - അസുരജന്മം.

URL:http://ashwameedham.blogspot.com/2006/11/blog-post_29.htmlPublished: 11/29/2006 8:30 PM
 Author: Adithyan
ഫോട്ടോ ഒന്നും ഇടാതെ ഒരു മൂലയ്ക്ക് ഒതുങ്ങി ജീവിക്കാം എന്നു വെച്ചാല്‍ ഇവിടെ പലരും സമ്മതിക്കുന്നില്ല. ആളെ പിടികിട്ടിയാല്‍ വീട് കയറി തല്ലിയാലോ എന്ന ചെറുതല്ലാത്തെ ഭയവും ഫോട്ടോ ഇടാതിരിക്കാന്‍ കാരണമായുണ്ടെന്ന് ആരോപണവും ഞാന്‍ നിഷേധിക്കുന്നില്ല. ഇപ്പൊ വന്നു വന്ന് ജീടോക്കില്‍ കൂടെ ഭീഷണി വരെ ആയി. എന്നാപ്പിന്നെ ഈ അസുരരൂപം പ്രദര്‍ശിപ്പിച്ചേക്കാം എന്നു വിചാരിക്കുന്നു. (കോഴി, ചീവീട്, ചെമ്പോത്ത് തുടങ്ങിയ പല രൂപങ്ങളിലും പല ആള്‍ക്കാരും പ്രദര്‍ശിപ്പിക്കുന്ന വക്കാരീടെ ഗതി വരാതിരിക്കാന്‍ കൂടിയാണ് ഈ നീക്കം).

കൂളിംഗ് ഗ്ലാസ് ഇല്ലാതെ എന്ത് ഫോട്ടോ? പ്രത്യേകിച്ചും വിശാല്‍ജി കൂളിംഗ് ഗ്ലാസ് വെച്ചാണ് കുളിക്കാന്‍ വരെ പോകുന്നതെന്ന് അറിഞ്ഞേപ്പിന്നെ.


പിന്നെ നമ്മടെ ട്രഡിഷണല്‍ ഫോട്ടോ, ഒരു വണ്ടീന്റെ മൂലേ ചാരി നിന്നോണ്ടുള്ളത്.


ഇനി എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പൊസിഷനില്‍ ഒരു ഫോട്ടോ.



ഇഞ്ചിയേച്ചീ, ഒരു വെല്ലുവിളി ഞാന്‍ തിരിച്ചു വിളിക്കുന്നു ;) (എന്താണെന്നറിയാല്ലോ?)

posted by സ്വാര്‍ത്ഥന്‍ at 2:05 PM 0 comments

കൈപ്പള്ളി :: Kaippally - മഴ എത്ര സുന്ദരം... അല്ല

URL:http://mallu-ungle.blogspot.com/2006/11/blog-post_29.htmlPublished: 11/29/2006 5:50 PM
 Author: കൈപ്പള്ളി
 
 
 


"ഇന്ന് മഴക്കാറുണ്ട് ബോട്ടുകള്‍ ഒന്നും മീന്‍ പിടിക്കാന്‍ പോവുകയില്ല" ദിനേശ് പറഞ്ഞു. ഗുജറാത്തുകാരായ തൊഴിലാളികളുടെ സ്പെണ്സരും ബോട്ടിന്റെ ഉടമയും അറബിയാണു്. ബോട്ട് കടലില്‍ പോയിലെങ്കില്‍ കൂലിയില്ല. കുടുമ്പം നാട്ടിലാണു്. അമ്മയില്ലാത്ത നാലു കുട്ടികളുടെ അച്ഛനാണു ദിനേശ്. കുട്ടികളെ വളര്ത്താന്‍ ഈ പാവം കഷ്ട പെടുന്നു. എങ്കിലും സന്തുഷ്ടനാണു്.

ദിനേശിന്റെ താമസവും, പാചകവും, ഭക്ഷണവും എല്ലാം ബോട്ടില്‍ തന്നെയാണു്. മറ്റു തൊഴില്‍ മേഖലകളില്‍ ഉള്ള് നിയമങ്ങള്‍ ഈ തൊഴിലിനു് ഷാര്‍ജ്ജയില്‍ ബാദകമല്ല എന്നാണു ദിനേശ് പറഞ്ഞത്. ഇന്ത്യാ പകിസ്ഥാന്‍ ബങ്ക്ലാദേശ് എന്നീ രാജ്യങ്ങളിലെ തീര പ്രദേശക്കാരാണു് ഇവരില്‍ അധികം പേരും. പത്തും പതിനഞ്ജും ദിവസം കടലില്‍ ഇവര്‍ മത്സ്യബന്ധനത്തിനായി പോകും. ബോട്ടില്‍ deep freezer ഉണ്ട് പിടിക്കുന്ന മത്സ്യങള്‍ അധികവും, ചൂരയും (Tuna), കലവയും (ഹമൂര്‍, Grouper) ആണു്. ഒരിക്കല്‍ ഒരു ബോട്ടിന്റെ starter battery ദിനേശിനെ ഒറ്റക്ക് തലയില്‍ ചുമക്കുന്നതു കണ്ടു. ഞാന്‍ അന്ന് എന്റെ മകനുമായി മീന്‍ പിടിക്കന്‍ കടവത്ത് ഇരിക്കുകയായിരുന്നു. എന്റെ വണ്ടിയില്‍ അടുത്തുള്ള ഒരു കടയില്‍ കൊണ്ട് കൊടുക്കാന്‍ അയ്യാളെ സഹായിച്ച്. അതിനു ശേഷം ദിനേശ് എന്റെ സുഹൃത്താണു്. പലവെട്ടം ദിനേശിനെ പിന്നെ ഞാന്‍ കണ്ടു. അയ്യാള്‍ക്ക് ഞാന്‍ "മല്ബാറി സഹാബാണു." (ഈ ലേഖനം ദിനേശിന്റെ അനുവാദത്തോടുകൂടിയാണു് ഇവിടെ പ്രസിദ്ധീകരിക്കുന്നത്) Posted by Picasa

posted by സ്വാര്‍ത്ഥന്‍ at 10:18 AM 0 comments

Kariveppila കറിവേപ്പില - അവില്‍ മധുരം.

URL:http://kariveppila.blogspot.com/2006/11/blog-post_29.htmlPublished: 11/29/2006 4:53 PM
 Author: സു | Su
അവില്‍ കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. പലതരത്തിലും മധുര അവിലും ഉണ്ടാക്കാം. ഇതില്‍ ശര്‍ക്കര പാവ് കാച്ചി ഉണ്ടാക്കുന്നതാണ്.

നാടന്‍ അവില്‍ - 2 കപ്പ്

ശര്‍ക്കര പൊടിച്ചത് - 1 കപ്പ്

തേങ്ങ - വലിയ ഒരു മുറിത്തേങ്ങ ചിരവിയത്.

ഏലയ്ക്ക- 4-5 എണ്ണം തൊലി കളഞ്ഞ് പൊടിച്ചത്.

ജീരകം പൊടിച്ചത് കുറച്ച്.

ശര്‍ക്കര ഒരു പാത്രത്തില്‍ അല്‍പ്പം വെള്ളത്തിലിട്ട് പാവ് കാച്ചുക. കുറുകുമ്പോള്‍ തേങ്ങ, ഏലയ്ക്ക, ജീരകപ്പൊടികള്‍ ചേര്‍ക്കുക. നന്നായി‍ യോജിപ്പിച്ചതിന് ശേഷം, അവിലും ഇട്ട് യോജിപ്പിച്ച് വേഗം വാങ്ങുക. വാങ്ങിയശേഷം അവില്‍ ഇട്ടാലും കുഴപ്പമില്ല. അടുപ്പത്ത് ഉള്ളപ്പോള്‍ ഇട്ടാല്‍ ചിലപ്പോള്‍, നല്ല കട്ടി ആവും.
മധുരം, നിങ്ങളുടെ പാകമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.

Ever try to email a big file, say a 100MB Video or a collection of pictures, only to have it bounce back? That's because most email programs limit file attachments to 5 or 10MB. The easiest solution is TransferBigFiles.com. A free service that lets you transfer files up to 1GB in size to anyone, even multiple recipients.

Try it Now!

posted by സ്വാര്‍ത്ഥന്‍ at 10:18 AM 0 comments

Aruninte Blog - Can you guess who could this be ?

URL:http://aruninte.blogspot.com/2...u-guess-who-could-this-be.htmlPublished: 11/29/2006 1:58 PM
 Author: arun

Click on the image to find out.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 2:09 AM 0 comments

ഈ കുടക്കീഴില്‍ - വെള്ളം

URL:http://bahuvarnakuda.blogspot.com/2006/11/blog-post_28.htmlPublished: 11/29/2006 10:50 AM
 Author: സ്നേഹിതന്‍
വട്ടം കറങ്ങി വട്ടത്തിലായ പുള്ളിപ്പശുവിനെ നോക്കി രാഘവന്‍ നെടുവീര്‍പ്പിട്ടു. നാളെ ഇവിടെ ഒരു കിണര്‍ രൂപം കൊള്ളാന്‍ തുടങ്ങും എന്ന് അറിയാമായിരുന്ന രാഘവന്‍ അവിടെയുള്ള പുല്ല് വെറുതെ കളയരുത് എന്നുള്ള സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തങ്കപ്പനാശാരി കിണറിന് സ്ഥാന നിര്‍ണ്ണയം നടത്തി അടിച്ചിറക്കിയ മരകുറ്റിയില്‍ പശുവിനെ കെട്ടിയിട്ടിരുന്നത്. പുള്ളിപ്പശു പണിതീര്‍ത്ത പരിപൂര്‍ണ്ണ വൃത്തം രാഘവനെ

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 2:07 AM 0 comments

വെടിവട്ടം - സില്‍ക്ക് സ്മിതയ്ക്കൊരു സ്മാരകം (ഭാഗം രണ്ട്)

URL:http://vetivattam.blogspot.com/2006/11/blog-post_28.htmlPublished: 11/28/2006 11:07 PM
 Author: magnifier
സില്‍ക്ക്സ്മിത്യ്ക്കൊരു സ്മാരകം ഒന്നാം ഭാഗം ഇവിടെ വായിക്കുക

ചരിത്രങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ ചോരയും കണ്ണുനീരും പുരണ്ട വഴിത്താരകള്‍ ഏതൊരു ചരിത്രകാരനും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കണ്‍കോണുകളില്‍ ഒരിറ്റു നീര്‍ പൊടിയാതെ ഈ ചരിത്രം എനിക്കു പൂര്‍ത്തിയാക്കാനുമാവില്ല.....പ്രിയ സ്നേഹിതര്‍ ക്ഷമിക്കുമല്ലോ

മാധവനാശാന്‍ മൂന്ന്‌ ദിവസം പനിച്ചുകിടന്നു.....മൂന്നാം ദിവസം മേലാകെ തിണര്‍ത്ത്‌ പൊങ്ങി. ഏഴുദിവസം അതങ്ങിനെ തുടര്‍ന്നു. പിന്നെ ഒടുങ്ങി. തന്നാലാവും വിധം മൃദുമൃദുവാ ആയിരുന്നു അയ്യപ്പനാന വിജൃംഭിത നായരെ കൈകാര്യം ചെയ്തു വിട്ടതെങ്കിലും, പൊട്ടാതെ ചീറ്റിപ്പോയ പെന്‍സില്‍ വാണം പോലെ കരിഞ്ഞുണങ്ങി മെലിഞ്ഞ മാധവന്നായരുടെ തളിരിളം മേനിക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്‌. കൂടാതെ പുത്തിലഞ്ഞി മരക്കട്ടിലില്‍ നിന്നും ഊരയും കുത്തി തൈക്കുണ്ടിലേക്കുള്ള ക്രാഷ്‌ ലാന്റിംഗും! കുഞ്ഞീഷ്ണന്‍ വൈദ്യന്‍ രണ്ട്‌ മാസത്തോളം എണ്ണപ്പാത്തിയില്‍ കിടത്തി വറുത്തെടുക്കേണ്ടിവന്നു തൈക്കുണ്ടില്‍ കിടന്ന മാധവനെ ഒന്നു ഞൊണ്ടിയെങ്കിലും നടക്കുന്ന മാധവനാക്കിമറ്റാന്‍. പക്ഷേ പുറം ലോകം കണ്ട മാധവന്‍ അസ്സലാകപ്പാടെ ഒരു പുതിയ മനുഷ്യ ജന്മം ആയി മാറിപ്പോയിരുന്നു എന്ന വിവരം മന്ദമംഗലം നിവാസികള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. വിശാലത്തിന്റെ വീട്ടില്‍ നിന്നും വരുന്ന വരവായാലും കൊല്ലം ചിറയില്‍ മുങ്ങിക്കുളിച്ച്‌, ഈറന്‍ തോര്‍ത്തിന്നടിയില്‍ പട്ട്‌ കോണകത്തിന്റെ ഒരു ഫേയ്‌ഡ് ഫില്‍റ്റര്‍ ഇമേജും പ്രദര്‍ശിപ്പിച്ച്‌, പിഷാരികാവമ്മയുടെ തിരുനടയില്‍ സാഷ്ടാംഗം പിഴ പറഞ്ഞ്‌ വീടണയുമായിരുന്ന ഭക്തമാധവന്‍, ഇപ്പോള്‍ അമ്പലനട കടന്നാല്‍ സേം തോര്‍ത്ത്‌ മുണ്ട്‌ പൊക്കി പ്രസ്തുത പട്ടു കോണകന്റെ - അതും പിന്നാമ്പുറത്തിന്റെ - ഒരു ഷാര്‍പ്‌ മള്‍ട്ടി കളേര്‍ഡ്‌ ഇമേജ്‌ ഭഗവതിക്ക്‌ മുന്നില്‍ അനാവരണം ചെയ്ത്‌, ബ്ലാക്കിലും, ഗ്രേ യുടെ വിവിധ ടോണുകളിലുള്ള റ്റാറ്റൂകളാല്‍ സമൃദ്ധാലംകൃതമായ അതിന്റെ അണ്‍മാസ്‌ക്‍ഡ് ഏരിയയില്‍ ഒന്നു ചൊറിഞ്ഞു കാണിച്ചു കടന്നു പോവാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ വിശാലമായി പൂക്കുറ്റിവഴിവെടിപാടിന്‌ വിശാലഗേഹം ലക്ഷ്യമാക്കി പോകുമ്പോള്‍ അമ്പലനടയിലെത്തിയാല്‍ ശബ്ദതാരാവലിയില്‍ പോലുമില്ലാത്ത പദങ്ങളാല്‍ ദേവീമാഹാത്മ്യം പാന ഉറക്കെ വായിക്കാനും തുടങ്ങി. അതും കേട്ടു നില്‍ക്കുന്നവര്‍ക്ക്‌ ഷാര്യാവിലമ്മയാണോ അതോ കൊടുങ്ങല്ലൂരമ്മയോ അകത്ത് എന്ന്‌ ഒരു നിമിഷം ആശങ്കയുയരാന്‍ മാത്രം ശുദ്ധതനിമലയാളത്തില്‍! പൂരപ്പാട്ടിന്റെ ഒടുക്കം, നടയില്‍ കുനിഞ്ഞ്‌ ഒരുപിടി മണ്ണ്‌ വാരി ഒരു പ്രതിജ്ഞയും "നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ടെടീ...കൂ....മോളേ" എന്ന്‌! അതോടെ ഉത്സവരാവില്‍ നടന്ന അയ്യപ്പഷള്‍ഗവ്യ കാണ്ഡം കഥകളിയുടെ തിരക്കഥ വായിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സാദാ മന്ദമംഗലത്തെ വെറും സാദാ പൗരന്മാര്‍ ഒരു കാര്യം അര്‍ഥശങ്കയില്ലാത്ത വിധം ഉറപ്പിച്ചു! കഴിഞ്ഞ ഉത്സവപ്പാതിരാവില്‍ പട്ടയടിച്ചു കന്നം തിരിഞ്ഞ മാധോന്നായരും അരിങ്ങാട്ട്‌ സദ്യയില്‍ ഇടിച്ചുകയറാന്‍ ശാരീരിക ക്ഷമത സമ്മതിക്കാതിരുന്ന ഏതോ ഒരു കുട്ടിച്ചാത്തനും തമ്മില്‍ ഒരു തല്‍സമയ മുഖാമുഖം ലൈവായി സമ്പ്രേഷിച്ചിട്ടുണ്ടാവണം! അതിന്റെ ഒടുക്കം കാണിക്കേണ്ട ഗ്ലൈമാക്സ്‌ ഷോട്ട്‌ ആയിരിക്കണം പെന്‍സില്‍മാര്‍ക്‌ മാധവഗാത്രം തൈക്കുണ്ടില്‍ "ഗാ" വരച്ച്‌ കിടത്തി ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക. അല്ലെങ്കില്‍ പതിറ്റാണ്ട്‌ പഴകിയ പണയപ്പൊന്നിന്റെ മുതലും പലിശേം കൂട്ട്‌ പലിശേം ചേര്‍ത്ത്‌ നിന്ന നില്‍പില്‍ നിമിഷനേരം കൊണ്ട്‌ ഗണിച്ച്‌ പറയുന്ന ആര്യഭട്ടമാധവകൂര്‍മ്മബുദ്ധി പിന്നെങ്ങിനെ അടിച്ച്‌ നനച്ച്‌ പിഴിഞ്ഞ്‌ കുഴഞ്ഞ്‌ പിഞ്ഞിയ ലങ്കോട്ടി പോലെ ഇപ്പരുവത്തിലായി? എന്നാലും മൂക്കില്‍ കൈ വെച്ച്‌ "പാവം മാധോന്നായര്‍" എന്നൊരു റീത്ത്‌ സദയം ആ ബുദ്ധിക്ക് വെയ്ക്കാനും അവര്‍ മറന്നില്ല!

അങ്ങിനെ കാലമുരുണ്ടു... വര്‍ഷവും തിരുവോണവും പോയി വിഷു വന്നു! വിഷുപ്പൊട്ടന്‍ വന്നു, ഓരോ തളിരിനും പൂ വന്നു കായ്‌ വന്നു! (ഹൂശ്‌ ലൈന്‍ മാറിപ്പോയി അല്ലേ?) മൂക്കുമുട്ടെ വിഷു സദ്യേം തട്ടി, മോളിലൊരു വെറും സോഡേം നില്‍പനടിച്ച്‌ മാനം നോക്കിയിരിക്കുമ്പോഴാണ്‌ മന്ദമംഗലം അങ്ങാടിയില്‍ നിന്ന്‌ ചെണ്ടപ്പുറത്ത്‌ മേളപ്പെരുക്കം ഉയരുന്നത്‌. നമ്മളറിയാത്ത കലാപരിപാടി വിഷൂനോ? അതും മന്ദമംഗലം അങ്ങാടിയില്‍? ഛായ്‌....ഒരു ചായേം കൂടെ കുടിച്ച്‌ ഓടി അങ്ങാടി പിടിച്ചു ഈ വിനീത ചരിത്രകാരന്‍. അവിടെ കണ്ടകാഴ്ചയില്‍ തെല്ലൊന്നന്ധാളിച്ചു എന്നു പറഞ്ഞാല്‍ അത്‌ അസ്ഥാനത്താവില്ലേനും എന്നും രേഖപ്പെടുത്താം ഇവിടെ. വാഴത്തടയും മുളങ്കോലും പിന്നെ പനയോലയും ചേര്‍ത്ത്‌ മനോഹരമായി മെനഞ്ഞെടുത്ത ഒരു ശ്രീകോവില്‍, അതും കള്ളുഷാപ്പിന്റെ മുറ്റത്ത്‌! ആ തിരുമുറ്റം നിറയെ കുരുത്തോലയും അറ്റത്ത്‌ ചെമ്പരത്തിപ്പൂവും പിന്നെ ഈന്തോലപ്പട്ടയും വെച്ച്‌ അലങ്കരിച്ചിരിക്കുന്നു. ചാലിയത്തെരുവില്‍ ചെണ്ടപഠിക്കുന്ന സകലമാന മാരാപ്പിള്ളേരും ചെണ്ടപ്പുറത്ത്‌ കോലുവെച്ചു പെരുക്കുന്നുണ്ട്‌, ഒരു മിനി ഇലഞ്ഞിത്തറ ഇപ്പോ തീര്‍ക്കും എന്ന വാശിയില്‍! "ദെന്താ കൂട്ടരേ കഥ" എന്ന അത്ഭുതം ഒരു ചോദ്യവും പിന്നെ അതിന്റെ ചിഹ്നവുമാക്കി മുഖത്ത്‌ വരച്ചു വെച്ച്‌ കൂട്ടത്തില്‍ മന്ദമംഗലം നിവാസികളും! ചുവന്ന പട്ടാല്‍ മറച്ച ടെമ്പററി ശ്രീകോവിലിനുള്ളില്‍ നിന്ന്‌ മണികിലുക്കം ഉയരുന്നു, മന്ത്രധ്വനികള്‍ ഉയരുന്നു, ധൂമപാളികളുയരുന്നു! ശങ്കാഗര്‍ഭയായ നിമിഷങ്ങള്‍ പേക്കന്‍തവളയെ വിഴുങ്ങിയ മഞ്ഞച്ചേരയെപ്പോലെ പതുക്കെ ഇഴഞ്ഞുപോയി......പൊടുന്നനെ ശ്രീകോവിലിനെ മൂടിയ തിരശ്ശീല വകഞ്ഞുമാറ്റി "ഹിയ്യാ.." എന്ന അലര്‍ച്ചയോടെ ഒരു രൂപം പുറത്തുചാടി! വെള്ളത്തുണി വകഞ്ഞുടുത്ത്‌, അരയിലും മാറിലും ചുവന്ന പട്ടുചുറ്റി, കൊയ്ത്തു കഴിഞ്ഞ ആറാട്ടുകണ്ടം പോലെ വിശാലമായി പരന്നു കിടക്കുന്ന നെറ്റിയില്‍ ഭസ്മം വാരിപ്പൂശി, അരമണിയും കാല്‍ചിലമ്പും കിലുക്കി ഉറഞ്ഞു കൂക്കുന്ന ആ രൂപത്തെകണ്ട്‌ മന്ദമംഗലനിവാസികള്‍ വീണ്ടും വീണ്ടും ഞെട്ടി. മധോന്നായര്‍! ഇക്കഴിഞ്ഞ കാളിയാട്ടരാവില്‍ അന്നഭംഗം വന്ന്‌ ഹതാശയനും തദ്വാരാ കോപിഷ്ഠനുമായ ഒരജ്ഞാത കുട്ടിച്ചാത്തനാല്‍ തലയുടെ അസ്സല്‍ നില്‍പാണി ഊരപ്പെട്ട്‌ പകരം വെറുമൊരു മുളയാണി വെച്ചു നടക്കുന്നവന്‍ എന്ന്‌ മന്ദമംഗലത്തിന്റെ ആസ്ഥാന പാണന്മാര്‍ പാടി നടക്കുന്ന അതേ സേം ടി.ക്കെ മധോന്നായര്‍, അഥവാ പ്രൊ. തൈക്കുണ്ടില്‍ മാധവന്‍! (അയ്യപ്പലീലാവിലാസം അവര്‍ക്കപ്പോഴും അനന്തമജ്ഞാതമായിരുന്നിരിക്കണം!) അതോടെ അരപ്പിരി മാധവന്‍ ക്ലാസ്‌ കയറ്റം കിട്ടി മുഴുപ്പിരി മാധവനായിരിക്കുന്നു എന്ന അടിയന്തിര പ്രമേയം ശബ്ദവോട്ടൊടെ മന്ദമംഗലം നിവാസികള്‍ പാസാക്കുകയും ചെയ്തു.

പക്ഷേ കൊയിലാണ്ടിയുടെ ഭാവി ചരിത്രകാരനായിത്തിരും എന്ന്‌ പാലിയത്ത്‌ ശങ്കരക്കണിയാന്‍ കവിടിനിരത്തി പ്രവചിച്ച ഈ ചരിത്രകാരനെ ആകര്‍ഷിച്ചത്‌ അതൊന്നുമായിരുന്നില്ല. മറിച്ച്‌, കോമരമാധവന്റെ ഉറയുന്നവാളായിരുന്നു! കൃത്യമായിപ്പറഞ്ഞാല്‍ വാളിന്റെ അലങ്കാരമണികളായിരുന്നു! പണ്ട്‌ - വളരേ പണ്ടൊന്നുമല്ല - MSLP യുടെ മുറ്റത്ത്‌(ഈ MSLP ന്നു കേട്ട്‌ വിരണ്ടു പോവണ്ട, അതൊരു വെറും മന്ദമംഗലം സൗത്‌ എല്‍.പി. സ്കൂള്‍ മാത്രമാകുന്നു!)ഉന്തുവണ്ടിയില്‍ നാരങ്ങാ പുളിയച്ചാറുകള്‍ വില്‍ക്കാന്‍ നിറയ്ക്കുന്ന തരം ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ നല്ല മേഡ്‌ ഇന്‍ കുന്ന്യോറമല വാറ്റുചാരായം കത്തിച്ചാപൊട്ടുന്ന സൈസ്‌ നിറച്ച്‌, മാധവകോമരവാളിന്റെ വശങ്ങളില്‍ നിരനിരയായി തൂക്കിയിട്ടതായിരുന്നു പ്രസ്തുത അലങ്കാരമണികള്‍! "ഹൂ" എന്നലറി മുന്നോട്ട്‌ കുതിക്കുന്ന കോമരന്‍ ആ പ്ലാസ്റ്റിക്‌ കവറിന്റെ മൂട്ടില്‍ ഒന്നു കടിക്കും. എന്നിട്ട്‌ "ഹിയ്യാ" എന്നലറി, തുറന്നുപിടിച്ച വായില്‍ വാറ്റനെ ഗള്‍പ്പനാക്കി വിഴുങ്ങി റിവേഴ്സ്‌ ഗിയറില്‍ പിന്നോട്ട് കുതിക്കും! ഇങ്ങനെ ഒരഞ്ചാറു റൗണ്ട്‌ "ഹൂ, ഹിയ്യാ" പുഷ്‌ പുള്‍ കഴിഞ്ഞതോടെ ഫോം ആന്‍ഡ്‌ ഫിറ്റ്‌ ആയി മാധവന്‍. അതോടെ കോമരം വെളിച്ചപ്പെടുകയും തുടര്‍ന്ന്‌ അരുളപ്പാടുണ്ടാവുകയും ചെയ്തു

"ആനയെവിടെ? കൊണ്ട്‌ വാ ആനയെ"

കാണീജനങ്ങള്‍ രണ്ടാം വട്ടവും ഞെട്ടി. പിന്നെ രണ്ടാം വട്ടവും മൂക്കത്ത്‌ വിരല്‍ വെച്ചു. "ഈ നട്ടപ്രാന്ത്‌ എന്നത്‌ പൊട്ടും പൊളിയുമൊന്നുമല്ല കൂട്ടരേ, അതിങ്ങനെയേതാണ്ടൊക്കെയാണ്‌" എന്ന്‌ തമ്മില്‍ തമ്മില്‍ പറഞ്ഞു. പക്ഷേ ആനപോയിട്ട്‌ ആനപ്പിണ്ഡമെങ്കിലും ആപരിസരം മുഴുവന്‍ കൂലങ്കഷിച്ചിട്ട്‌ കണ്ടെത്താന്‍ കഴിയാതിരുന്ന ദേശവാസികളെ മൂന്നാം വട്ടവും ഞെട്ടിച്ച്‌ കൊണ്ട്‌, കള്ളുഷാപ്പിന്റെ പിറകില്‍ നിന്നും ആലത്തൂര്‍ പാര്‍വതിയെ വെല്ലുന്ന രൂപസൗകുമാര്യവും, തലയെടുപ്പുമുള്ള ഒന്നാന്തരമൊരു പിടിയാന ഉരുണ്ടുരുണ്ട്‌ രംഗവേദിക്ക്‌ മുന്നിലേക്ക്‌ വന്നു നിന്നു. അതേ ഉരുണ്ടുരുണ്ട്‌ വന്നു നിന്നു! ബീരാന്‍ കുട്ടിയാക്കയുടെ കൈവണ്ടി വാടകക്കെടുത്ത്‌, അതിനുമുകളില്‍ വൈക്കോല്‍ കൊണ്ട്‌ ആനയെ ചമച്ച്‌,ടാര്‍പോളിന്‍ കൊണ്ട്‌ മൂടി മുകളില്‍ കരിയോയിലടിച്ച്‌, നെറ്റിപ്പട്ടം കെട്ടി ചമച്ചൊരുക്കി മൊഞ്ചത്തിയാക്കിയ പിടിയാന ഉരുണ്ടല്ലാതെ പിന്നെ നടന്നു വരുമോ കൂട്ടരേ? എന്നാലും ആനപ്പുറത്ത്‌ മുത്തുക്കുടയുണ്ടായിരുന്നു, വെണ്‍ചാമരവും! കള്ളിമുണ്ടാല്‍ പാളത്താറുടുത്ത്‌, കുങ്കുമക്കുറിയണിഞ്ഞ്‌ ആനപ്പുറത്ത്‌ മുത്തുക്കുടയും, വെണ്‍ചാമരവും പിടിച്ചിരിക്കുന്ന ബഹുമാന്യദേഹങ്ങളെക്കണ്ട നാട്ടുകാര്‍ വീണ്ടും ഞെട്ടി! എണ്ണിപ്പറഞ്ഞാല്‍ അരമണിക്കൂറില്‍ നാലാം വട്ടം! മുന്നില്‍ കള്ളന്‍ ചാത്തൂട്ടി, പിറകില്‍ നൊട്ടന്‍ കുഞ്ഞീഷ്ണന്‍. പന്തലായിനി ദേശത്തിന്റെ ആസ്ഥാന ഗുണ്ടകള്‍! കൈവണ്ടിയാനയെ ചട്ടം നടത്താന്‍ അവരുടെ ശിഷ്യഗണങ്ങളും. അതോടെ ഈ ചരിത്രകാരന്‌ ഒരു കാര്യം ബോധ്യമായിരുന്നു. ഇതൊരു വെറും വട്ടുപിരിക്കേസല്ല. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്‌!

ആനയെത്തിയതോടെ മാധവന്‍ കോമരം വാളില്‍ അവശേഷിച്ചിരുന്ന വാറ്റ്‌ മണികളും കടിച്ചുപൊട്ടിച്ച്‌ വിഴുങ്ങി ശ്രീകോവിലിനുള്ളിലേക്ക്‌ കുന്തിരിയെടുത്തു. ഈ ആട്ടക്കഥയുടെ വിത്തും വേരും പൊരുളും തിരിയാതെ നിര്‍ന്നിമേഷരായി നില്‍ക്കുന്ന മന്ദമംഗലം വാസികള്‍ക്ക്‌ മുന്നില്‍ ശ്രികോവിലിന്റെ പട്ട്‌ തിരശ്ശീല അഴിഞ്ഞുവീണു!. ഒരു കയ്യില്‍ നാലുനാലരയടി പൊക്കമുള്ള, ചുവന്നപട്ടിനാല്‍ മൂടിയ തിടമ്പും മറുകയ്യില്‍ വാളുമായി തൈക്കുണ്ടില്‍ മാധവക്കോമരം നമ്രശിരസ്ക്നനായി, ഭക്ത്യാദര പുരസ്സരം ആടുന്ന പാദങ്ങളോടെ അഴിഞ്ഞുവീണ തിരശ്ശീലയ്ക്കു പിറകില്‍ നിന്നും പുറത്തേക്ക്‌ വന്നു. പിന്നെ ആനപ്പുറത്തേക്ക്‌ ചാരിവെച്ച ഏണിമുഖാന്തിരം സൂക്ഷിച്ച്‌ തിടമ്പും വാളുമായി ആനപ്പുറമേറി, അമര്‍ന്നിരുന്നു! തുടര്‍ന്ന് ചെമ്പട്ടിനാല്‍ മൂടിയ തിടമ്പ്‌ മുന്നില്‍ വെച്ച്‌ കണ്ണുകളടച്ച്‌ മന്ത്രോച്ചാരണത്തില്‍ മുഴുകി, ഇപ്പോള്‍ ശാന്തിക്കരനായ ശാന്താ മാധവന്‍! ഓര്‍മ്മ വെച്ചനാള്‍ മുതല്‍ ഷാര്യാവമ്മയുടെ കാളിയാട്ടത്തിന്‌ ജീവിതത്തിന്റെ ഡയറിത്താളുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം മുഴ്വോനും ബ്ലാങ്ക്‌ ആക്കി വിടുന്ന മന്ദമംഗലദേശവാസികള്‍ക്ക്‌ പിന്നെ സംശയമൊന്നുമുണ്ടായില്ല. ഉത്സവം കൊട്ടിക്കലാശിക്കുന്നതിനു മുന്നോടിയായി ദേവി ഊരുചുറ്റാന്‍ പോവുന്ന ചടങ്ങിന്റെ ഒരു കൊച്ചിന്‍ കലാഭവന്‍ മിമിക്സ്‌ വേര്‍ഷനാകുന്നു ഇക്കണ്ട കൂത്തും കുതിയാട്ടവുമൊക്കെ! പിടിയാനപ്പുറത്ത്‌ പട്ടിനാല്‍ മൂടപ്പെട്ട നാന്ദകം കയറ്റിയാല്‍ പിന്നെ മന്ത്രദ്ധ്വനികളോടെ ആ മൂടിയിരിക്കുന്ന ചെമ്പട്ട്‌ ശാന്തിക്കാരന്‍ തിരുമേനി പതുക്കെയെടുത്ത്‌ പിറകിലേക്കിടും. കണ്ണടച്ച്‌ കൈകൂപ്പിനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കുമുന്നില്‍ ദേവിയെ ആവാഹിച്ച നാന്ദകം തീവെട്ടികളുടെ വെളിച്ചത്തില്‍ ജ്വലിച്ചു തിളങ്ങും. പിന്നെ കൂട്ടാനകളില്ലാതെ, മേളവും പുരുഷാരവുമില്ലാതെ, ദേവി ഊരുചുറ്റാനിറങ്ങും. അമ്പലക്കാവും കടന്ന് പുറത്തേക്കിറങ്ങുന്ന ദേവി ഈ യാത്രക്കിടയിലാണ്‌ അയലോക്ക നാട്ടിലെ സഹ ദൈവങ്ങളെ സന്ധിക്കുന്നതും, സന്ധിസംഭാഷണം നടത്തുന്നതും, സൗഹൃദം പുതുക്കുന്നതും. ഊരുചുറ്റി തിരിച്ചെത്തിയ നാന്ദകം "വാളകം കൂടിയാല്‍" പിന്നെയാണ്‌ അരിങ്ങാട്ട്‌ സദ്യ. ആ ഒരു സദ്യയാണല്ലോ ഞങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ മാധവന്നായര്‍ക്കിവ്വിധം വന്നു ഭവിക്കാനുള്ള മൂലകാരണവും!

ഇപ്പോള്‍ മാധവന്‍ ശാന്തി കൈവണ്ടി വൈക്കോലാനയുടെ പുറത്തിരുന്ന് തിടമ്പിനെ മൂടിയിരുന്ന ചുവന്ന പട്ട്‌ പൊക്കിയെടുത്ത്‌ പിറകിലേക്കിട്ടു. വര്‍ഷങ്ങളായുള്ള ഒരു ശീലത്തിന്റെ ഒരു റിഫ്ലക്സ്‌ ആക്ഷന്‍ മൂലം ചക്കന്‍ ഗോപാലന്റെ പറമ്പില്‍ നിരന്നു നില്‍ക്കുന്ന നാരീരത്നങ്ങളില്‍ പാതിയും കണ്ണടച്ചു, കൈകൂപ്പി! മന്ദമംഗലത്തിന്റെ ആകാശം ഭേദിക്കുന്ന ഒരാരവം കേട്ട്‌ കണ്ണടച്ചവര്‍ കണ്‍ തുറന്നു. പിന്നെ കണ്‍ തുറിച്ചു! ആനപ്പുറത്ത്‌ പൂക്കുറ്റിക്കോമരശാന്തിക്കുമുന്നില്‍ തിടമ്പായുയര്‍ന്നു നില്‍ക്കുന്ന രൂപത്തെ അവര്‍ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. ആയിടെ ചിത്രാടാക്കീസില്‍ വാരങ്ങളോളം ഉച്ചപ്പടമായി തട്ടുതകര്‍ത്തോടിയിരുന്ന ഒരു തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ നിന്നും വൃത്തിയായി വെട്ടിയെടുത്ത്‌, കാര്‍ഡ്‌ബോര്‍ഡില്‍ ഒട്ടിച്ച്‌ തയ്യാറാക്കിയ, നെഞ്ഞത്ത്‌ അരയിഞ്ചും അരയ്ക്ക്‌ കഷ്ടിച്ച്‌ കാലിഞ്ചും മാത്രം ശീലതൂക്കിയ സാക്ഷാല്‍ രതിറാണി മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതയുടെ ശീല്‍ക്കാരവിപ്രലംഭശൃംഗാരരസമുള്ള ഒരു കട്ടൗട്‌ ആയിരുന്നു മാധവന്‍ നായര്‍ തിടമ്പായി എഴുന്നള്ളിച്ചത്‌! പോരാത്തതിന്‌ സ്മിതാസില്‍ക്കിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങളില്‍ തിളങ്ങുന്ന ഗില്‍റ്റ്‌ പേപ്പര്‍ ഒട്ടിച്ച്‌ ഭംഗിയാകുകയും ചെയ്തിരുന്നു ആ കലാകാരന്റെ ഓളം കൊണ്ട മനസ്സ്‌! സില്‍ക്കിനെ പെട്ടെന്നു കണ്ട്‌ ഭയന്ന മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. പക്ഷേ അവര്‍ക്ക്‌ രക്ഷയുണ്ടായിരുന്നില്ല. കാരണം പറഞ്ഞ പണം മുഴുവന്‍ മാധോന്നായര്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്നു. കൊടുത്ത പണമൊക്കെയും കള്ളുഷാപ്പില്‍ ടച്ചപ്പായിപ്പോവുകയും ചെയ്തിരുന്നു. അതു മാത്രമോ, ആനപ്പുറത്തിരുന്ന് കണ്ണുരുട്ടുന്നത്‌ പന്തലായിനി ദേശം മുഴുവന്‍ വിറപ്പിക്കുന്ന ആസ്ഥാന ഗുണ്ടകളും. നിന്ന മേളം സ്വിച്ചിട്ടപോലെ വീണ്ടും തുടങ്ങി! അങ്ങിനെ മേളപ്പെരുകകത്താല്‍ കോള്‍മയിര്‍ കൊണ്ട്‌, അന്തം വിട്ട്‌ പിന്തുടരുന്ന പുരുഷാര പരിസേവിതയായി, വൈക്കോലാനയുടെ പുറത്തേറി, മുത്തുക്കുടചൂടി വെണ്‍ചാമരം വീശി, അര്‍ദ്ധനഗ്നാംഗിതയായി സില്‍ക്ക്‌ സ്മിത ഊരുചുറ്റല്‍ സമാരംഭിച്ചു!

"നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടീ" എന്ന് അമ്പലനടയില്‍ നിന്ന് മാധവന്നായര്‍ ഉള്ളുചുട്ടു പറയുമ്പോള്‍ അതിത്രയും കടുത്ത ഒരു പ്രയോഗമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ മന്ദമംഗലം ദേശക്കാര്‍ കരുതിയിരുന്നില്ല. ആഘോഷമേളം ഷാര്യാവമ്പലത്തിനു മുന്നിലെത്തിയതോടെ മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. ആരവമുയര്‍ത്തിയിരുന്ന ദേശക്കാര്‍ നിശബ്ദരായി, നാരീജനങ്ങള്‍ നെഞ്ഞത്ത്‌ കൈ വെച്ചു. ഒരു നിശബ്ദ വിലാപയാത്രപോലെ അമ്പലം കടന്ന് പടിഞ്ഞാറോട്ട്‌, അറബിക്കടല്‍ ലക്ഷ്യമാക്കി സ്മിതാരൂപവും പരിവാരങ്ങളും നീങ്ങുമ്പോള്‍, മാധവന്‍ നായരുടെ നെഞ്ചകത്തിരുന്ന് പിടയുന്നൊരു തേങ്ങല്‍ ദേവി കേട്ടുവോ ആവോ?

അലകളടങ്ങി ശാന്തഗംഭീരയായിക്കിടക്കുന്ന അറബിക്കടലിന്റെ മാറോട്‌ ചേര്‍ന്ന് കിടക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരത്തില്‍ ഘോഷയാത്ര അവസാനിച്ചു. മാധവന്‍ നായരും സ്മിതയും പിറകെ നൊട്ടന്‍ കുഞ്ഞീഷ്ണനും, കള്ളന്‍ ചാത്തൂട്ടിയും മുത്തുക്കുടയും വെണ്‍ചാമരവും മടക്കി താഴെയിറങ്ങിയതോടെ, ഗുണ്ടാശിഷ്യന്മാര്‍ ആനക്കോലത്തെ കൈവണ്ടിപ്പുറത്തുനിന്ന് തള്ളിത്താഴെയിടുകയും ആയതിനെ ഒരു കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയും ചെയ്തു. ആളിപ്പടരുന്ന അഗ്നിയെയൂം അസ്ത്മിക്കാന്‍ തുടങ്ങുന്ന സൂര്യനെയും സാക്ഷികളാക്കി, സില്‍ക്ക്‌ സ്മിതയേയും മാറത്തടുക്കിപ്പിടിച്ച്‌ മാധവന്നായര്‍ അറബിക്കടലിലേക്കിറങ്ങി. മാററ്റം വെള്ളത്തില്‍ നിന്ന്, സൂര്യനെ വന്ദിച്ച്‌, മൂന്നുവട്ടം മുങ്ങിനിവര്‍ന്ന മാധവന്‍ സാവധാനം സ്മിതാരൂപമാദകത്തിടമ്പിനെ അറബിക്കടലിന്റെ വിരിമാറിലേക്ക്‌ ഒഴുക്കിവിട്ടു. കനത്തു മുറുകിയ ചെണ്ടപ്പെരുക്കത്തിന്റെ അകമ്പടിയോടെ കഥയൊന്നുമറിയാത്ത പാവം പാവം സില്‍ക്ക്‌ അറബിക്കടലിന്റെ ചിറ്റോളങ്ങളില്‍ ഊഞ്ഞാലാടി ഊഞ്ഞാലാടി അകലേക്കു പോയ്‌ മറഞ്ഞു.ഒന്നുകൂടിമുങ്ങിനിവര്‍ന്ന മാധവന്‍ നായര്‍ കരയിലേക്കു കയറി. പിന്നെ അരയില്‍ കരുതിയിരുന്ന വാറ്റുചാരായത്തിന്റെ ഒരു ഫുള്‍ ബോട്ടിലിന്റെ അടപ്പ്‌ കടിച്ചുതുറന്ന് നിന്ന നില്‍പ്പില്‍ തലയൊന്നു ചരിച്ച്‌ ഒന്നായി മുഴ്വനോടെ വായിലേക്ക്‌ കമഴ്‌ത്തി. ഒറ്റയടിക്ക്‌ ഒഴിഞ്ഞ കുപ്പി കടലിലേക്ക്‌ നീട്ടിവലിച്ചൊരേറു കൊടുത്ത്‌ മാധവക്കോമരം വീണ്ടുമുറഞ്ഞു. ഉറഞ്ഞ കോമരമാധവം "ഹിയ്യാ, ഹിയ്യാ,ഹിയ്യാ" എന്നലറിക്കൊണ്ട്‌ മൂന്നുവട്ടം ഹയ്‌ജമ്പ്‌ ചാടി. രണ്ട്‌ വട്ടം രണ്ട്‌ കാലിന്മേലും മൂന്നാം വട്ടം കാലുറയ്ക്കാഞ്ഞ്‌ സ്വന്തം മൂക്കിന്മേലും ലാന്റ്‌ ചെയ്ത വെളിച്ചപ്പാട്‌, കൈകള്‍ വിരിച്ചു പരത്തി, മുഖം ഭൂമിയിലമര്‍ത്തിക്കുത്തി വിശാലമായ പൂഴിപ്പരപ്പില്‍ വിശാലമായി വാളുംവെച്ച്‌ സാഷ്ടാംഗപ്രണാമം ചെയ്തു കിടന്നു. കാണികള്‍ പിരിഞ്ഞു. മാധവന്‍ നായര്‍ക്കു പിറകില്‍ രക്തവര്‍ണ്ണാങ്കിതനായ സൂര്യന്‍ അറബിക്കടലിന്റെ അഗാധതയിലേക്ക്‌ താഴ്‌ന്നുപോയി.

തലേന്നു രാത്രിയിലെ അതേപോസില്‍ പാറപ്പള്ളിക്കടപ്പുറത്ത്‌ മാധവന്‍ നായര്‍ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ്‌ പിറ്റേന്നു പുലര്‍ച്ചെ മന്ദമംഗലം ഉറക്കം ഞെട്ടിയത്‌! ഓടിക്കൂടിയ നാട്ടുകാര്‍ ദേവീകോപത്തിന്റെ ഘോരഭയാനകത കണ്ട്‌ മരവിച്ചുനിന്നു. മൂക്കിലും വായിലും നുരയൊലിപ്പിച്ച്‌ മാധവന്‍ നായര്‍ വെറുമൊരു ജഡമായി കടപ്പുറത്തെ പൂഴിമണ്ണില്‍ തണുത്തു കിടന്നു. ഒരുകാലത്ത്‌ തന്റെ അടിയുറച്ച ഭക്തനായിരുന്ന മാധവനോട്‌ ദേവി ഇവ്വിധമൊരു കടും കൈ ചെയ്യുമോ എന്ന ചോദ്യം ഒരലോസരമായി ഈ ചരിത്രകാരന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. കഥയെല്ലാമറിയുന്ന ദയാവത്സല മാധവന്നായരുടെ ലക്കുകെട്ട ചെയ്തികളെ ചുണ്ടിലൂറുന്ന ചെറുചിരിയാലും, കണ്‍കളിലൂറുന്ന വാത്സല്യത്തിന്റെ നനവാലുമായിരുന്നു കണ്ടിരുന്നത്‌ എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതങ്ങിനെത്തന്നെയായിരുന്നു താനും. മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തലേന്ന് സ്മിതാതര്‍പ്പണം കഴിഞ്ഞ്‌ ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത വാറ്റുചാരായത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തിയായിരുന്നു പ്രതികാരമാധവന്‍ അരയില്‍ സൂക്ഷിച്ച് വെച്ചിരുന്നത്‌. നാട്ടുകാരുടെ പരിഹാസപത്രമായി ജീവിക്കേണ്ടിവന്ന മനോവിഷമവും, അതിനിടയാക്കി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ഭഗവതിയോടുള്ള അടങ്ങാത്ത പകയും, അടിയുറച്ച ഭക്തിയുമൊക്കെ ചേര്‍ന്ന് ആ പാവം മനുഷ്യനെ അടിമുടി തകര്‍ത്തു കളഞ്ഞിരുന്നിരിക്കണം. അന്നുച്ച തിരിഞ്ഞ്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊണ്ടുവന്ന ഭൗതിക ശരീരത്തില്‍ സുഭാഷ്‌ വായനശാല ആന്‍ഡ്‌ കലാസമിതിക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ എന്തിനോ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപക്ഷേ വരും തലമുറയ്ക്കായി ഈ ചരിത്രം രേഖപ്പെടുത്തിവെയ്ക്കാനുള്ള നിയോഗം അന്നേ ഞാനറിഞ്ഞിരുന്നിരിക്കണം.

അതോടെ മന്ദമംഗലം അങ്ങാടി സില്‍ക്ക്‌ സ്മിതാ ബസാര്‍ എന്നറിയപ്പെട്ടു തുടങ്ങി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കാലക്രമേണ അതു ചുരുങ്ങി വെറും സില്‍ക്ക്‌ ബസാര്‍ ആയി. മാധവന്‍ നായര്‍ക്കുള്ള ഒരു ദേശത്തിന്റെ ഓര്‍മ്മക്കുറിപ്പു പോലെ തുടര്‍ന്നുവന്ന എല്ലാവിഷുവിനും സില്‍ക്ക്‌ സ്മിതയുടെ തിടമ്പൊഴിവാക്കിയ ഒരു ഘോഷയാത്ര സില്‍ക്ക്‌ ബസാറില്‍ നിന്നും ആരംഭിച്ച്‌ പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരങ്ങളില്‍ അവസാനിച്ചു വന്നിരുന്നു. ഇതാണ്‌ പിന്നീട്‌ "അന്നംകൊത്തിക്കാവ്‌" എന്നപേരില്‍ അറിയപ്പെട്ടത്‌. ഈ വിനീത ചരിത്ര കാരന്‍ ദേശവാസം മതിയാക്കി പ്രവാസജീവിതം തുടങ്ങിയ 1996 ലെ വിഷുവിനും ഈ അന്നംകൊത്തിക്കാവ്‌ മുറതെറ്റാതെ നടന്നിരുന്നു. പക്ഷേ പിന്നീടൊരിക്കല്‍ വിഷുവിന്‌ നാട്ടിലെത്തിയപ്പോള്‍ പോയകാലത്തിന്റെ നോവ്‌ പരത്തുന്ന ഒരുപിടി ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്‌ അതും കാലത്തിന്റെ കുത്തൊഴുക്കില്‍ മറഞ്ഞ്‌ പോയെന്ന യാഥാര്‍ത്ത്യം മനസ്സിലാക്കാനായി. എങ്കിലും കോഴിക്കോട്‌ കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍, കൊയിലാണ്ടിക്ക്‌ വടക്ക്‌ ഒരു നാലുകിലോമീറ്റര്‍ മാറി കൊല്ലംചിറകഴിഞ്ഞാല്‍ "സില്‍ക്ക്‌ ബസാര്‍, സില്‍ക്ക്‌, ബസാര്‍ ആളിറങ്ങാനുണ്ടോ" എന്ന് കണ്ടക്ടര്‍ വിളിച്ചുചോദിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ പാവം മാധവന്‍ നായരെ ഓര്‍ക്കും.....വെറുതെ.

posted by സ്വാര്‍ത്ഥന്‍ at 2:05 AM 0 comments

കുട്ട്യേടത്തി - “നളചരിതം” പാതിരാക്കഥ

URL:http://kuttyedathi.blogspot.com/2006/11/blog-post.htmlPublished: 11/29/2006 9:55 AM
 Author: Kuttyedathi
പതിവുപോലെ രാവിലെ ആറുമണിക്ക് മൊബൈലിലെ വേയ്ക്കപ് കോള്‍ ഓഫു ചെയ്തു, കണ്ണും തിരുമ്മി അടുക്കള വാതില്ക്കലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. തലേന്നു വൈകിട്ട്, അത്താഴം കഴിഞ്ഞ്, പാത്രങ്ങളെല്ലാം കഴുകി , സിങ്കും വെടിപ്പാക്കി, അടുക്കള അടിച്ചു തുടച്ചിട്ടു പോയതാണ്. ഇപ്പോള്‍ കാണുന്നതോ ? ആന കരിമ്പിന്‍ കാട്ടില്‍ കേറിയ മാതിരി.

സിങ്കില്‍ ഒരു കുന്നു പാത്രങ്ങള്‍. സ്റ്റൌവിന്റെ മുകളില്‍, എന്തോക്കെയോ ഉണ്ടാക്കിയിട്ടു കഴുകാതെ വച്ചിരിക്കുന്ന ഫ്രയിങ്ങ് പാനുകള്‍. പാന്‍ കേയ്ക്കും മറ്റും മിക്സ് ചെയ്യാന്‍ ഞാനുപയോഗിക്കുന്ന ഹാന്‍ഡ് മിക്സര്‍ പ്ലഗ്ഗില്‍ കുത്തിയപടി. തവിയായ തവികളും വീട്ടിലുള്ള മുഴുവന്‍ സ്പൂണുകളും സിങ്കിലും അല്ലാതെയും നിരന്നു കിടക്കുന്നു. കുക്കിങ്ങിന്റെ ഇടയിന്‍ ഞാന്‍ കൈ തുടയ്ക്കാന്‍ മാത്രമായിട്ടിരിക്കുന്ന വെള്ള ടവല്‍, എന്തൊക്കെയോ ഒക്കെ തൂത്തു വൃത്തികേടാക്കി, വളരെ കളര്ഫുള്ളായി സിങ്കില്‍ കുഴഞ്ഞു കിടക്കുന്നു.

ഈശ്വരാ എന്താണു സംഭവം? വീട്ടില്‍ കള്ളന്‍ കയറിയോ? എന്നാലും, കള്ളന്‍ അടുക്കളയില്‍ കയറി ഇത്രയ്ക്കും പാചകമൊക്കെ ചെയ്യുമോ?

അതോ ഞാനിനി തുടര്‍ച്ചയായി രണ്ടു ദിവസത്തെയ്ക്കുറങ്ങിപ്പോയോ? മിനിയാന്നു രാത്രി ആയിരിക്കുമോ ഞാന് ..? എന്നാലും ഈ പാത്രങ്ങള്‍ മുഴുവന്‍ എവിടുന്നു സിങ്കില്‍ വന്നു? അടുക്കളയില്‍ എന്തെങ്കിലും അരിയാനൊക്കെ സഹായിക്കുമെന്നല്ലാതെ ഒന്നും ഒറ്റയ്ക്കു ചെയ്യാറില്ലല്ലോ മനു.

എട്ടുമണിക്കത്താഴം കഴിഞ്ഞു പുലര്‍ച്ചെ മൂന്നുമണി വരെ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാറുള്ള മനു, പാതിരായാവുമ്പോള്‍, വിശപ്പ് തീര്‍ക്കാന്‍, അടുക്കളയില്‍ കേറി കുക്കിയോ, മിക്സ്ചറോ ഒക്കെ ഏടുത്തടിക്കുന്ന പതിവുണ്ട്. അതിനു പക്ഷേ, ഇത്രയധികം അടുക്കള മെസ്സാക്കാറില്ലല്ലോ..

അതോ, ഇനി ഞാന്‍ ഇന്നലെ രാത്രി, പാത്രങ്ങളൊക്കെ കഴുകുന്നതിനു മുന്‍പു തല ചുറ്റി വീഴുകയോ, ബോധം കെടുകയോ മറ്റോ? ഒരെത്തും പിടിയും കിട്ടണില്ല. തലേന്നു രാത്രിയിലെ സംഭവങ്ങള്‍ മുഴുവനായും ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.

ഇല്ലാ, എല്ലാം പതിവു പോലെ തന്നെയായിരുന്നല്ലോ . ദൈവമേ, ഇനി ഇങ്ങേരിവിടെ ഞാന്‍ ഉറങ്ങിയ തക്കത്തിനു വല്ല തണ്ണി പാര്‍ട്ടിയും നടത്തിയോ? പെട്ടെന്നാണോര്‍മ്മ വന്നത്. ഇന്നലെ രാത്രി കൌച്ചില്‍ കിടന്നുറങ്ങിയ എന്നെ കുത്തിപ്പൊക്കി നിര്‍ബന്ധിച്ചെഴുന്നെല്പ്പിച്ചു ബെഡ് റൂമില്‍ പറഞ്ഞു വിട്ടു!!! രാത്രി പത്രവും ബ്ലോഗും കണ്ട ചവറുമൊക്കെ വായിച്ചിരുന്ന്, ലാപ്റ്റോപ്പ് ഹെഡ്ടോപ്പാക്കി, പന്ത്രണ്ടരയോടെ കൌച്ചില്‍ തന്നെ ചുരുണ്ടു കൂടി ഉറങ്ങുന്നതെനിക്കു പതിവാണ്. ഹാന ഇടയ്ക്കുണര്‍ന്നു മമ്മായെ വിളിച്ചില്ലെങ്കില്‍ മൂന്നു മണിക്കു മനു ഉറങ്ങാന്‍ പോകുന്നതുവരെ കൌച്ചില്‍ തന്നെ കിടക്കുവാണല്ലോ പതിവ്. പിന്നെന്തേ ഇന്നലെ അങ്ങനെ നിര്‍ബന്ധിച്ചു ബെഡ്റൂമില്‍ തള്ളി വിടാന്‍? എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ..

ഓവനില്‍ വച്ചു ബേയ്ക്കു ചെയ്യാന്‍ മാത്രം ഞാനുപയോഗിക്കുന്ന പാത്രം, എന്തോ ഉണ്ടാക്കി കഴുകാതെ സിങ്കില്‍ കിടക്കുന്നു. അത്താഴത്തിനു ലസാനിയ ബേയ്ക് ചെയ്തു ശേഷം ഞാനിതു കഴുകി വച്ചതാണല്ലോ. രാത്രി ഉറക്കത്തിലെപ്പോളോ എന്നെ വിളിച്ചുണര്‍ത്തി, 'എടോ, ലസാനിയായുടെ ബാക്കി വല്ലതുമുണ്ടോ ' എന്നു ചൊദിച്ചതപ്പോളാണോര്‍മ്മ വന്നത്.

"എന്തേ വിശക്കുന്നോ ?, അതപ്പോളേ തീര്‍ന്നല്ലോ, പാത്രവും കഴുകി വച്ചല്ലോ. വെശക്കുന്നെങ്കില്‍ അവിടെ... "

"എവിടെയാ അതു കഴുകി വച്ചതു ? "

" ഡിഷ് വാഷറില്‍...അല്ലാതെവിടെ ? "... പാതി മയക്കത്തില്‍ ഞാന്‍ പറഞ്ഞതോര്‍മ്മയുണ്ട്.

" എടോ ഡിഷ് വാഷറിലില്ല... താനൊന്നൂടെ ഓര്‍ത്തു നോക്കിക്കേ".

"ശെടാ, ഇതു വല്യ ശല്യമായല്ലൊ... എന്നാല്‍ പിന്നെ ഡിഷ് വാഷര്‍ നെറഞ്ഞിട്ടു ഞാന്‍ ബേയ്ക്കിങ്ങ് ഓവന്റെ അടിയിലെ ട്രേയിലിട്ടു കാണും.."

ഓഹോ... അപ്പോള്‍ എന്തിനായിരുന്നു, പാതിരായ്ക്കെന്നെ വിളിച്ചുണര്‍ത്തി എന്നോടീ പാത്രം അന്വേഷിച്ചത്? ആകപ്പാടെ ടോട്ടലി മൊത്തമൊരു കള്ളത്തരത്തിന്റെ മണം.

വീണ്ടുമൊന്നു കൂടി റീവൈന്റു ചെയ്തപ്പോള്‍ " എടോ ആദ്യത്തെ അലാമിനു തന്നെ എന്നെ വിളിക്കണം ". എന്നു പറഞ്ഞതോര്‍മ്മ വന്നു. രാവിലെ ബ്രെയ്ക് ഫാസ്റ്റൊക്കെ റെഡിയായി കഴിഞ്ഞു വിളിക്കുന്നതാണു പതിവ്.
"എന്തേ, എന്തേലും ......??"
"എടോ , രാവിലെ ആറു മണിക്കു ഏഷ്യാനെറ്റില്‍, വിക്കിയെക്കുറിച്ചൊരു പ്രോഗ്രാം"
"ഉവ്വോ... സിബൂന്റെയാ ??"

"അല്ലാ, ഇതവരു തന്നെ സുപ്രഭാതത്തില്‍ .."
"അതിനവര്‍ക്കെന്തറിയാം, വിക്കിയെ പറ്റി.. ചുമ്മാ പോ പുളുവടിക്കാതെ "
"അല്ലെടോ, അവരെന്തൊക്കെ വിഡ്ഡിത്തരങ്ങളാ വിളിച്ചു പറയാന് പോണതെന്നറിയാമല്ലോ ... മറക്കാതെ വിളിക്കണേ... താനുണര്‍ന്ന് അടുക്കളയിലെയ്ക്കു പോകുന്നതിനു മുന്‍പുതന്നെ വിളിക്കണം. ആദ്യത്തെ അലാമിനു തന്നെ. മറക്കല്ലേ.."

അതിലുമെന്തോ ഒരു കള്ളലക്ഷണം.. ഏഷ്യാനെറ്റ്..... വിക്കിപീടിയാ.... അതും നേരം പരപരാന്നു വെളുക്കണതിനു മുന്‍പുള്ള സുപ്രഭാതത്തില്‍... യെന്തരോ ഒരു പന്തികേട്..

എന്തായാലും ഏഷ്യാനെറ്റ് വച്ചു നോക്കി. അവിടെ വിക്കി പോയിട്ടൊരു ചക്കി പോലുമില്ല. മാത്രോമല്ല, സുപ്രഭാതം തുടങ്ങാനിനിയും നേരം കുറെയുണ്ട്. രണ്ടു റ്റൈം സോണുകളുടെ അതിര്‍ത്തിയിലാണു ഞങ്ങള്‍. ഓഫീസിലിരുന്നു മൊബയില്‍ അങ്ങോട്ടു തിരിച്ചു വച്ചാല്‍, സമയം മൂന്നു മണിയെന്നും, ഇങ്ങോട്ടു തിരിച്ചു വച്ചാല്‍, നാലു മണിയെന്നും കാണാം. വീടിരിക്കുന്നതു ഈസ്റ്റേണ്‍ റ്റൈമിലാണെങ്കിലും, ഏഷ്യാനെറ്റ് കിട്ടുന്നതു, ചിക്കാഗോ റ്റൈമായ സെന്ട്രല്‍ റ്റൈമിലെയാണ്. അതുകൊണ്ടു, ആറു മണിക്കാണു, സുപ്രഭാതമെങ്കില്‍, അതേഴു മണിക്കേ ഞങ്ങള്‍ക്കു കിട്ടൂ. വൈകി കിടന്നതല്ലേ, അത്രയും കൂടി ഉറങ്ങിക്കോട്ടെയെന്നോര്‍ത്തു, ഞാന്‍ ഇഡ്ഡലിക്കുള്ളതു കുക്കറില്‍ കോരിയൊഴിച്ച് സ്റ്റൌവില്‍ കേറ്റിയിട്ട്, ബ്രഷ് ചെയ്യാന്‍ പോയി.

ബ്രഷ് ചെയ്തു കതകു തുറന്നതും...

"ഹാപ്പി ബേര്‍ത്ത് റ്റൂ യൂ... ഹാപ്പി ബേര്‍ത്ത് ഡിയര്‍ മമ്മാ.... ......"

അപ്പനും മകളും കൂടി അകത്തെ മുറിയില്‍ നിന്നു പാടുന്നു... ഈശ്വരാ... ഇന്നെത്രയാ തീയതി ? നവംബര്‍ ഇരുപത്തെട്ട്.... ന്റെ ജന്മദിനം! എന്താ ഞാനീ കാണുന്നതൊക്കെ. ബലൂണുകള്‍... മുറിയൊക്കെ ലൈറ്റിട്ടലങ്കരിച്ചിരിക്കുന്നു.. ഹാനയുടേം മനൂന്റെയും വക കാര്‍ഡുകള്‍.. മേശയുടെ നടുക്കൊരു ഒന്നാംതരം പൈനാപ്പിള്‍ കേയ്ക്ക് !!. ഇപ്പോളെനിക്കെല്ലാം മനസ്സിലായി. ഈ കേയ്ക്കുണ്ടാക്കാന്‍വേണ്ടി പാവം, അത്യധ്വാനം ചെയ്തതിന്റെ ബാക്കിപത്രമാണു ഞാന്‍ അടുക്കളയില്‍ കണ്ടത്. സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു....

എന്നാലും, വല്ലപ്പോളും എനിക്കു മടി വരുമ്പോള്‍, ഒരു ചായ ഇടുംന്നല്ലാതെ, അടുക്കളയില്‍ കാര്യമായൊന്നും ചെയ്യാത്ത ആള്‍, എങ്ങനെ ഇത്ര നല്ല കേയ്ക്കു്... ഇത്രയ്ക്കു രുചിയില്‍ ബേയ്ക്കു ചെയ്തു? ഞാനുണ്ടാക്കുന്നതിനെക്കാള്‍ എത്രയോ നന്നായിരിക്കുന്നു.

ഇതാ, ഞാന്‍ പറയാറ്, ഈ പുരുഷന്മാര്‍, വല്ലപ്പോളുമേ അടുക്കളയില്‍ കേറൂ, പക്ഷേ എന്താ രുചി, ഉണ്ടാക്കണ സാധനങ്ങള്‍ക്ക്!. ഇനിയിപ്പോ ഈ കാരണം പറഞ്ഞിദ്ദേഹത്തെ ഇടയ്ക്കിടെ അടുക്കളയില്‍ എന്തിനെങ്കിലും ഉന്തി കേറ്റാമല്ലോ :)

posted by സ്വാര്‍ത്ഥന്‍ at 2:05 AM 1 comments

Suryagayatri സൂര്യഗായത്രി - കൊച്ചുകാര്യങ്ങള്‍

URL:http://suryagayatri.blogspot.com/2006/11/blog-post_29.htmlPublished: 11/29/2006 12:42 PM
 Author: സു | Su
1) കണ്ണ്‌

രണ്ട്‌ കണ്ണും, മുകളിലൊരു കണ്ണടയും വെച്ച്‌ കാഴ്ച തേടി നടക്കുന്ന മനുഷ്യരുടെ ഉള്‍ക്കണ്ണ്‌ തെളിയാത്തതില്‍ ദൈവം പരിതപിച്ചു.



2)വേദന

പുഴയുടെ ഒഴുക്കിനെ തടയാന്‍ മനുഷ്യര്‍ തീരുമാനമെടുത്തപ്പോള്‍, വര്‍ഷങ്ങളായി പുഴയിലിരുന്ന് രൂപാന്തരം കൊള്ളുന്ന കല്ലുകള്‍ക്ക്‌ വേദനിച്ചു.


3) വഴി

ഒരിടത്ത്‌ തന്നെ നീണ്ട്‌ നിവര്‍ന്ന് കിടന്ന് ബോറടിച്ചപ്പോള്‍ ഒന്ന് മാറിക്കിടന്നേക്കാമെന്ന് വഴി കരുതിയിട്ടും, യാത്രക്കാര്‍, അതിലൂടെ തന്നെ കടന്നുപോയി. അവര്‍ക്ക്‌ ബോറടിക്കാന്‍ സമയമില്ലായിരുന്നു.


4) വാണിജ്യം

പരസ്യബ്രേക്ക്‌ ആവശ്യപ്പെട്ട്‌ സ്വപ്നങ്ങള്‍ പോലും വാണിജ്യവത്കരിക്കാന്‍ തുടങ്ങുന്ന മനുഷ്യരെ ഓര്‍ത്ത്‌ ദൈവം ഞെട്ടി.



5) ഗതികേട്

പഴകിയ പാദസരം ഓര്‍ത്ത്‌ മനസ്സ്‌ വേദനിച്ചപ്പോള്‍, കാലില്ലാത്തവരെ കാണേണ്ടി വന്ന ഗതികേടില്‍ കണ്ണ്‌‍ വിഷമിച്ചു.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 12:25 AM 0 comments

Tuesday, November 28, 2006

കുറുമാന്റെ കഥകള്‍ - എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ - 5

URL:http://rageshkurman.blogspot.com/2006/11/5.htmlPublished: 11/28/2006 11:16 PM
 Author: കുറുമാന്‍
കയറിയ അതേ സ്ഥലത്തു തന്നെ ടാക്സി എന്നെ തിരിച്ചെത്തിച്ചു. മീറ്ററില്‍ കാണിച്ച തുക പോക്കറ്റില്‍ നിന്നുമെടുത്തു കൊടുത്തപ്പോള്‍, കൈ ചെറുതായെങ്കിലും ഒന്നു വിറച്ചു. ചുരുങ്ങിയത് ഒരു മൂന്നാലു ദിവസത്തേക്കുള്ള ഭക്ഷണത്തിന്റെ പൈസയാണ് ഒരുപകാരവുമില്ലാത്ത യാത്രക്കായി കൊടുക്കേണ്ടി വന്നിരിക്കുന്നത് എന്നതു തന്നെ കാരണം.

നേരം ഇരുട്ടാന്‍ ഇനിയും സമയമുണ്ട്. സ്വിറ്റ് സര്‍ലന്റിലേക്ക് കടക്കാന്‍ കഴിയാതിരുന്നത്, മനസ്സിനെ മരവിപ്പിച്ചിരിക്കുന്നു. വീശിയടിക്കുന്ന തണുത്ത കാറ്റ് ഇപ്പോഴിതാ ശരീരത്തിനേയും മരവിപ്പിക്കുന്നു. ബാഗ് തോളില്‍ തൂക്കി ഞാന്‍ നടന്നു, പഴയ ആ ബാറിലേക്കു തന്നെ.

പഴയ അമ്മൂമ്മമാരും, അപ്പൂപ്പന്മാരും അതാതു സ്ഥലങ്ങളില്‍ ഇരിക്കുന്നുണ്ട്, പുതുതായി ചിലര്‍ വന്നിട്ടുണ്ടുമുണ്ട്. കൌണ്ടറില്‍ പോയി ഒരു ബിയര്‍ വാങ്ങി, ഒരറ്റത്തുള്ള ബഞ്ചില്‍ പോയി ഇരുന്നു. എന്റെ എതിര്‍വശത്തായി മൂന്നു ചെറുപ്പക്കാര്‍ ഇരിക്കുന്നു. ചെറുപ്പക്കാര്‍ എന്നു പറയുന്നതിലും നല്ലത് ചെക്കന്മാര്‍ എന്നു പറയുന്നതാണ്, കാരണം മൂന്നു പേരും ഇരുപതില്‍ താഴെ മാത്രം പ്രായമുള്ളവരാണ്.

ഇനിയെന്തു ചെയ്യണം എന്നാലോചിച്ചുകൊണ്ട്, ഞാന്‍ ബിയര്‍ അല്പാല്പമായി നുണഞ്ഞു. ഒരു വിത്സെടുത്ത് കത്തിച്ചു, പുകയൂതി വിട്ടുകൊണ്ട് നോക്കിയപ്പോള്‍ എന്നെ നോക്കി ചിരിക്കുന്ന മൂവര്‍ സംഘത്തേയാണു ശ്രദ്ധയില്‍ പെട്ടത്. ഞാനും ചിരിച്ചു. എന്റെ ചിരിക്കായ് കാത്തുനിന്നതുപോലെയായിരിന്നു അവരുടെ പിന്നീടുള്ള നീക്കങ്ങള്‍. അവനവന്റെ ഗ്ലാസുകള്‍ എടുത്ത് അവര്‍ എനിക്കഭിമുഖമായി വന്നിരുന്നു. പിന്നെ എനിക്ക് കൈ തന്ന് പേരുകള്‍ പറഞ്ഞു, പിയര്‍, അഡ്രിന്‍, മാര്‍ട്ടിന്‍. അവരില്‍ പിയര്‍ തരക്കേടില്ലാതെ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടായിരുന്നു. അവന്റെ അമ്മ ഫ്രെഞ്ചും, അച്ഛന്‍ ന്യൂസിലാന്റുകാരന്‍
കാപ്പിരിയുമാണ്. മറ്റു രണ്ടു പേരുടേയും, അമ്മമാര്‍ കാപ്പിരിയും, അച്ഛന്മാര്‍ ഫ്രെഞ്ചും. .

സംസാരിക്കുന്നതിന്റെ ഇടക്ക് എന്നോട് ഒരു സിഗററ്റ് ചോദിച്ച് വാങ്ങി മൂന്നു പേരും കൂടി വലിച്ചു. നിവൃത്തിയില്ലാതെ ദില്ലിയില്‍ പാതിരാത്രി, കടകള്‍ പൂട്ടിയ നേരത്ത് ഗൂര്‍ക്കയുടെ കയ്യില്‍ നിന്നും ഒരു ബീഡി വാങ്ങി ഞങ്ങള്‍ മുന്നാലു പേര്‍ ചേര്‍ന്ന് പലപ്പോഴും വലിച്ചിട്ടുണ്ടെന്നൊഴികെ,ഒരു സിഗററ്റ് വാങ്ങി മൂന്നു പേര്‍ വലിക്കുന്നത് ആദ്യമായാണ് ഞാന്‍ കാണുന്നത്. അതും ഫ്രാന്‍സില്‍.

പിന്നെ അവരില്‍ ഒരുവന്‍ എഴുന്നേറ്റു പോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി വന്ന് അവര്‍ മൂന്നുപേരുടെ ഗ്ലാസിലും തുല്യമായൊഴിച്ച് കഴിച്ചു. ഒരു ബിയര്‍ വാങ്ങി മൂന്നു പേരടിക്കുന്നതും ആദ്യമായി കാണാന്‍ യോഗമുണ്ടായി. ദൈവമേ ഇനി ഇവര്‍ വലിക്കുന്നതും, കുടിക്കുന്നതിന്റേയും രീതി ഇങ്ങനേയാണോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല.

എന്റെ ഗ്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഗ്ലാസ് കൂടെ വാങ്ങാന്‍ പോയി, പിന്നെ തോന്നി, കയ്യിലുള്ള പൈസകൊണ്ട് എന്തായാലും ഭാവി കരുപ്പിടിക്കാന്‍ കഴിയില്ല, എങ്കില്‍ പിന്നെ ഈ പിള്ളേര്‍ക്കെന്തുകൊണ്ട് രണ്ടു ബിയര്‍ വാങ്ങി കൊടുത്തുകൂട? അവരില്‍ എന്നോട് കൂടുതല്‍ സംസാരിച്ചിരുന്ന പിയര്‍ എന്ന പയ്യനെ ഞാന്‍ അടുത്തോട്ട് വിളിച്ചു ചോദിച്ചു, ബിയര്‍ അടിക്കുന്നോ എന്ന്. അവന്റെ മുഖം മൊത്തമായൊന്നു തെളിഞ്ഞു, പിന്നെ പറഞ്ഞു, നിങ്ങള്‍ ബില്ല് കൊടുക്കുമെങ്കില്‍ തീര്‍ച്ചയായും കഴിക്കാം എന്ന്.

ഫ്രാന്‍സിലായിരുന്നിട്ടും, കയ്യില്‍ കാര്യമായി കാശില്ലാതിരുന്നിട്ടും, അല്പം അഹങ്കാരം എനിക്കു തോന്നിയതിന്റെ പരിണിതഫലമായി എനിക്കടക്കം നാലു ബിയര്‍ ഞാന്‍ വാങ്ങി. അമ്പതിന്റെ ഒരു ഫ്രാങ്ക് കൊടുത്തു എന്നു മാത്രമല്ല, ബാക്കിയുള്ള രണ്ട് ഫ്രാങ്ക് ടിപ്പായും കൊടുത്തു.

നാലുപേരും ഒരുമിച്ചിരുന്നു ബിയറടിക്കുന്നതിന്റെ ഇടയില്‍ പിയറിന്നോട് ഞാന്‍ ഫ്രാന്‍സിനേകുറിച്ചും, സ്വിറ്റ്സര്‍ലന്റിനേകുറിച്ചും പല പല കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇത്രയും അടുത്തിടപഴകിയിട്ടും, മേശമേല്‍ വച്ചിരുന്ന സിഗററ്റു പായ്ക്കറ്റില്‍ നിന്ന് ഓരോ പ്രാവശ്യം സിഗററ്റെടുക്കുമ്പോഴും അവര്‍ എന്നോട് അനുമതി ചോദിച്ചിരുന്നു.

സംസാരിച്ചിരിക്കുന്നതിന്റെ ഇടയില്‍ പിയറിനോട് ഫ്രാന്‍സിലെ ബാസലിലേക്കുള്ള എന്റെ ആഗമനോദ്ദേശം അറിയിച്ചു. എനിക്ക് സ്വിറ്റ്സര്‍ലന്റിലേക്ക് പോകണം, പക്ഷെ കയ്യില്‍ വിസയില്ല.

ആദ്യമായി എന്നോട് ചോദിക്കാതെ തന്നെ പിയര്‍ ഒരു സിഗററ്റെടുത്ത് കത്തിച്ചു, പിന്നെ ഉള്ളിലേക്ക് പുക ആഞ്ഞാഞ്ഞു വലിക്കുകയും, പുറത്തേക്കു തള്ളുകയും ചെയ്തു. അതിന്നുശേഷം, വളരെ മൃദുവായ സ്വരത്തില്‍ ഫ്രെഞ്ചില്‍ മറ്റു രണ്ടു പേരോടുമായ് എന്തൊക്കേയോ സംസാരിച്ചു. അവരും എന്തൊക്കേയോ പിയറിന്നോട് പറയുന്നുണ്ടായിരുന്നു.

ദൈവമേ, വിശ്വസിച്ചു പറഞ്ഞതു വിനയായോ, ഇവര്‍ എന്നെ ചതിക്കുമോ? ഉള്ളില്‍ ചെറിയ ഭയം തോന്നാന്‍ തുടങ്ങി. എന്റെ ഭയം അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് പിയര്‍ എന്നോട് പറഞ്ഞു. പോലീസ് ചെക്ക് പോസ്റ്റിലൂടെയല്ലാതെ, ബോര്‍ഡര്‍ ക്രോസ് ചെയ്യുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്, ട്രെയിനിലായാലും ചെക്കിങ്ങ് എപ്പോഴുമുണ്ട്. എങ്കിലും, നമുക്ക് ശ്രമിച്ചു നോക്കാം.

പ്രതീക്ഷയുടെ ഒരു ചെറിയ നാളം എന്റെ ഉള്ളില്‍ തെളിഞ്ഞു. വരൂ നമുക്ക് പോകാം, പിയര്‍ എന്നോട് പറഞ്ഞു.

ബിയറടി മതിയാക്കി ഞങ്ങള്‍ എഴുന്നേറ്റു പുറത്തേക്ക് നടന്നു. സൂര്യന്‍ അസ്തമിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു. വീശുന്ന കാറ്റിന്നു കുളിരും കൂടിയിരിക്കുന്നു.


കുന്നിന്‍ ചെരുവിലൂടേയും, മരങ്ങള്‍ക്കിടയിലൂടേയും, ടാര്‍ ചെയ്ത റോട്ടിലൂടേയും, രണ്ടു മൂന്ന് കിലോമീറ്ററോളം ദൂരം നടന്നിരിക്കണം. ഒരു ചെറിയ വീടിന്റെ ഉള്ളിലേക്ക് ആഡ്രിന്‍ കയറിപോയി. പിന്നെ തിരിച്ചു വന്നത് വീടിന്റെ മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ താക്കോലുമായാണ്.

അഡ്രിന്‍ ഡ്രൈവിങ്ങ് സീറ്റിലും, മാര്‍ട്ടിന്‍ മുന്‍ സീറ്റിലും കയറി. പിയറും ഞാനും പിന്‍ സീറ്റിലും. കാര്‍ മുന്നോട്ട് നീങ്ങി. സൌന്ദര്യമേറിയ, വൃത്തിയേറിയ മലനിരകള്‍ക്കിടയിലൂടെ വണ്ടി കുറേ നേരം ഓടിയതിന്നുശേഷം അഡ്രിന്‍ വണ്ടി നിറുത്തി. ഇരുള്‍ ചെറുതായി പരന്നു തുടങ്ങിയിരിക്കുന്നു.

പിയര്‍ എന്നോട് ഇറങ്ങാന്‍ ആവശ്യപെട്ടു, ബാഗുമെടുത്ത് ഞാന്‍ ഇറങ്ങിയതിന്നു പിന്‍പെ പിയറും ഇറങ്ങി. പിന്നെ അങ്ങു ദൂരെ, വെളിച്ചം കത്തുന്ന രണ്ടു ചെറിയ കെട്ടിടങ്ങള്‍ കാണിച്ചു തന്നിട്ട് എന്നോട് പറഞ്ഞു, ദാ ആ കാണുന്ന ആദ്യത്തെ ചെക്ക് പോസ്റ്റാണ് ഫ്രാന്‍സ് ചെക്ക് പോസ്റ്റ്. അതിന്നപ്പുറം ഒരു മുന്നൂറു മീറ്റര്‍ കഴിഞ്ഞു കാണുന്നത് സ്വിറ്റ്സ് ചെക്ക് പോസ്റ്റും.

ഉവ്വ്, എനിക്കറിയാം, കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പെ ഞാന്‍ ഇവിടെ ടാക്സിയില്‍ വന്നിറങ്ങയതാണ്. ഫ്രെഞ്ച് ചെക്ക് പോസ്റ്റില്‍ പാസ്പോര്‍ട്ട് ചെക്ക് ചെയ്ത്, സ്വിസ് വിസ ഇല്ല എന്നു പറഞ്ഞു അവര്‍ എന്നെ തിരികെ അയച്ചതുമാണ്.

മനസ്സിലായി, ബോര്‍ഡറില്‍ നിന്നും കുറുമാനെ തിരിച്ചു വിട്ടു എന്നു പറഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്കു കാര്യം മനസ്സിലായി, ഇതായിരിക്കും ചെക്ക് പോസറ്റെന്ന്. ഇതല്ലാതെ, ബേസലില്‍ വേറെ ഒരു ചെക്ക് പോസ്റ്റ് ഇല്ല. തിരക്കു കൂട്ടാതെ ഞാന്‍ പറയുന്നത് ശ്രദ്ധിക്കൂ.

പിയര്‍ പറയൂ.

ഇവിടെ നിന്നും ദാ ആ കാണുന്ന മരങ്ങള്‍ നിറഞ്ഞ പറമ്പിലൂടെ ഒരു അര മൈല്‍ നേരെ നടക്കുക. കൈ നേരെ ചൂണ്ടികൊണ്ട് പിയര്‍ പറയാന്‍ തുടങ്ങി. ഏകദേശം അര മൈല്‍ നടന്നാല്‍, ഇടത്തോട്ട് തിരിഞ്ഞു ഒരു അര മൈല്‍ വീണ്ടും നടക്കുക, അപ്പോള്‍ ഒരു കമ്പി വേലി കെട്ടിയിരിക്കുന്നതു കാണാം. അതാണ് ഫ്രാന്‍സ്, സ്വിസ്സ് ബോര്‍ഡര്‍. കമ്പി വേലി എന്നു പറഞ്ഞാല്‍ ഇലക്ട്രിക് ഷോക്കൊന്നുമില്ല, വെറുതെ ഒരു വേലി കെട്ടിയിരിക്കുന്നെന്നു മാത്രം. അതിന്നപ്പുറവും, ഇപ്പുറവും ഒരു മൈലോളം യാതൊരു ജനവാസവുമില്ല. പക്ഷെ കമ്പി വേലിയില്‍ പിടിച്ചു കയറി അപ്പുറത്തോട്ട് കടന്നു കഴിഞ്ഞാല്‍ വീണ്ടും നേരെ നടക്കുക, ഒരു അര മൈലോളം, അപ്പോള്‍ ദാ ഈ കാണുന്ന റോഡിലെത്തും. അവിടെയെത്തിയാല്‍ ഞങ്ങളെ കാത്തു നില്‍ക്കുക. മണിക്കൂര്‍ എത്ര കഴിഞ്ഞാലും, ഞങ്ങള്‍ വരും.

പക്ഷെ ഞങ്ങള്‍ ഒരു രണ്ടു മണിക്കൂറെങ്കിലും , കുറുമാനെ കാത്ത് ഇവിടെ തന്നെ നില്‍ക്കും, കാരണം, ഇന്‍ എനി കേസ് തനിക്കു കടക്കാന്‍ സാധിക്കാതെ വന്നാലോ, അതോ പോലീസ് പിടിയിലായാലോ അവര്‍ താങ്കളെ തിരിച്ചയക്കും, അങ്ങനെയാണെങ്കില്‍ ഒരു മണിക്കൂറിന്നകം താന്‍ ഇതു വഴി തന്നെ വരേണ്ടി വരും. രണ്ടു മണിക്കൂറായിട്ടും തന്നെ കണ്ടില്ല എങ്കില്‍, ഞങ്ങള്‍ ബോര്‍ഡര്‍ ക്രോസ് ചെയ്ത് കാര്‍ പതുക്കെ ഓടിച്ച് ആ വഴിയെ വരാം, അപ്പോള്‍ താങ്കള്‍ അവിടെയുണ്ടെങ്കില്‍ നമുക്ക് ബാക്കി കാര്യം പിന്നെ തീരുമാനിക്കാം.

ആള്‍ ദ ബെസ്റ്റ് എന്നു പറഞ്ഞു പിയര്‍ എനിക്കു ഷേക് ഹാന്റു തന്നു, പിന്നെ, പോലീസ് പിടിയിലായാല്‍ യാതൊരു കാരണവശാലും ഞങ്ങളുടെ പേര്‍ പറയുകയോ, ഞങ്ങള്‍ വണ്ടിയില്‍ വിട്ടുവെന്നോ, മറ്റോ പറയരുത് എന്ന് പിയര്‍ പറഞ്ഞു.
വണ്ടിയിലിരിക്കുന്നവര്‍ രണ്ടുപേരും, തങ്ങളുടേ ചൂണ്ടു വിരലും, നടുവിരലും ഉയര്‍ത്തി വി എന്ന അടയാളം കാട്ടി.


ബാഗില്‍ നിന്നും ഒരു വിത്സില്‍ന്റെ പാക്കറ്റ് എടുത്ത് ഞാന്‍ പിയറിന്നു നല്‍കി, പിന്നെ ബാഗ് ചുമലിലേറ്റി, മരങ്ങള്‍ നിറഞ്ഞ ആ പറമ്പിലേക്ക് നടന്നു. കരിയിലകളില്‍ മെല്ലെ ചവിട്ടികൊണ്ട് അതികം ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ മുന്‍പോട്ട് നടന്നു. നിറയെ മരങ്ങള്‍ നിറഞ്ഞ ആ സ്ഥലത്ത്, ഒരു നടപാത ഇല്ലാതിരുന്നതിനാല്‍, ഇടക്കിടെ അങ്ങോട്ടും, ഇങ്ങോട്ടും എന്റെ ദിശ മാറ്റേണ്ടി വന്നു. ഏകദേശം ഇരുപതു മിനിറ്റിലതികം നടന്നപ്പോള്‍, നടക്കുന്നതിന്റെ ദിശ ഞാന്‍ മാറ്റി ഇടത്തോട്ടാക്കി. പിന്നേയും നടന്നു കരിയിലകള്‍ക്കു മുകളില്‍ പതുക്കെ ചവിട്ടി കൊണ്ട്. ഒരു പത്തു മിനിറ്റോളം നടന്നു കാണണം, ബൌ, ബൌ ബൌ. ഒരു നായയുടെ കുര കേട്ടു, അതിനെ തുടര്‍ന്ന് നായയുടെ കുര, നായ്ക്കളുടെ കുരയായി മാറി. മാത്രമല്ല ആ കുരകള്‍ അടുത്തടുത്ത് വരുകയും ചെയ്യുന്നു. അവയുടെ കുരക്ക് താളമായി, ഒരാണിന്റേയും, പെണ്ണിന്റേയും ശബ്ദവും അടുത്തടുത്ത് വരുന്നത് ഞാന്‍ ഒരു ഞെട്ടലോടെ അറിഞ്ഞു.

എന്തു ചെയ്യണം എന്നാലോചിക്കാന്‍ സമയം കിട്ടുന്നതിന്നു മുന്‍പു തന്നെ, രണ്ട് കൂറ്റന്‍ നായ്ക്കള്‍ എന്നെ വലയം ചെയ്തു എന്നു മാത്രമല്ല, അതിലൊരു നായ‍, എന്റെ പാന്റില്‍ കടിച്ചു പിടിക്കുകയും ചെയ്തു. തൊട്ടരികെ, ടോര്‍ച്ചുകള്‍ മിന്നി തെളിഞ്ഞു. ഞാനറിയാതെ തന്നെ എന്റെ പാന്റ് നനഞ്ഞു.

വാറ്റ് യു ഡൂയിങ്ങ് ഹിയര്‍?

ടോര്‍ച്ചെന്റെ കണ്ണിലേക്കടിച്ചുകൊണ്ട് ഒരു പോലീസുകാരന്‍ ചോദിച്ചു.

വഴി തെറ്റി വന്നതാണ്. സന്ധ്യക്ക് ഈ വനഭംഗി ആസ്വദിക്കാന്‍ കയറിയതാ. ഇരുട്ടിയപ്പോള്‍ വഴി അറിയാതെ അലയുകയായിരുന്നു.

പാന്റില്‍ കടിച്ചു പിടിച്ചു തിണ്ണ മിടുക്കു കാട്ടിയിരുന്ന ശ്വാനനോട് അയാള്‍ എന്തോ പറഞ്ഞു. എന്റെ പാന്റിന്റെ പിടുത്തം വിട്ട് അവന്‍ നല്ലരാമനായി നിന്നു.

വെയറാര്‍ യു ഫ്രം? ഒപ്പം വന്ന മദാമ്മ പോലീസ് ചോദിച്ചു.

ഇന്ത്യ. ഒറ്റ വാക്കില്‍ ഉത്തരം ഞാന്‍ നല്‍കി.

കം വിത് അസ്, എന്റെ കയ്യില്‍ പിടിച്ച് വലിച്ചു കൊണ്ട് പോലീസുകാരന്‍ ടോര്‍ച്ചും തെളിച്ച് നടന്നു, ഒപ്പം, ഞാനും, മദാമ്മ പോലീസും. എസ്കോര്‍ട്ടെന്നപോലെ, ഒരു നായ മുന്‍പിലും, മറ്റവന്‍ പിന്‍പിലും.

തൂക്കു കയര്‍ കിട്ടാന്‍ പോകുന്ന കാര്യമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ, അതിനാല്‍, സധൈര്യം ഞാനും അവര്‍ക്കൊപ്പം നടന്നു.

പത്തു മിനിറ്റില്‍ താഴെ ഞങ്ങളുടെ ജാഥ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിചേര്‍ന്നു. പുറത്തെ ബോര്‍ഡ് ഞാന്‍ വായിച്ചു. സ്വിസ്സെ ഡാ ലെ പോലിസ്.

അതുശരി, രാവിലെ പിടിച്ചു പുറത്താക്കിയത് ഫ്രെഞ്ച് പോലീസാണെങ്കില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്നത് സ്വിസ്സ് പോലീസ്സാണ്. കൊള്ളാം എന്തായാലും ഇമ്പ്രൂവ്മെന്റുണ്ട്. ഞാന്‍ മനസ്സില്‍ കരുതി.

ആ ചെറിയ ചെക്ക് പോസ്റ്റിന്നകത്തെ ഒരു മുറിയിലേക്കവര്‍ കടത്തി. ഒപ്പം രണ്ടു പട്ടികളും വന്നു.

പാസ്പോര്‍ട്ട് പ്ലീസ്. ഞാന്‍ പാസ്പോര്‍ട്ടെടുത്തു നല്‍കി.

പേജുകള്‍ ഓരോന്നും ഓടിച്ചുമറിച്ചതിന്നു ശേഷം, ഷെങ്ഗന്‍ വിസ പതിച്ചിരിക്കുന്ന പേജില്‍ കുറച്ചതികം നേരം നോക്കി പറഞ്ഞു. നിനക്ക് ഷെങ്ങഗന്‍ വിസ, അതും മള്‍ട്ടിപ്പിള്‍ എന്ട്രി ഉണ്ടല്ലോ, പിന്നെ ഇവിടെ സ്വിസ്സില്‍ എന്തിന്നു വന്നു, ഏതിന്നു വന്നു, ഈ കാട്ടിലൂടെ ക്രോസ് ചെയ്തതെന്തിന്ന്, തുടങ്ങിയ ചോദ്യ ശരവര്‍ഷങ്ങളുടെ ഘോഷയാത്ര തന്നേയായിരുന്നു ഒരു ഇരുപതു മിനിറ്റ്.

എന്റെ ഉത്തരങ്ങള്‍ എല്ലാം കേട്ട ശേഷം, അവിടെയിരുന്നവരില്‍ ഓഫീസര്‍ എന്നു തോന്നിയവന്‍ പറഞ്ഞു.

നോ, യു ആര്‍ ഏന്‍ ഏജന്റ് ഹു സെല്‍ ഡ്രഗ്സ്!

എന്റെ നല്ല ജീവന്റെ പാതിയും ആ വാക്കിലപ്പോ തന്നെ പോയി. കള്ള്, ചാരായം, വിസ്കി, ബ്രാന്‍ഡി, റം, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്, കഞ്ചാവ്, ചരസ്സ്, ഭാംങ്ങ് തുടങ്ങിയവ രണ്ടോ, മൂന്നോ തവണ ജീവിതത്തില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ, ഒരിക്കലും, മറ്റൊരു ലഹരി പദാര്‍ത്ഥകുറിച്ച് ഞാന്‍ ചിന്തിക്കുകയോ, കാണുകയോ, ചെയ്തിട്ടില്ല, എന്നിട്ടിപ്പോള്‍ എന്നെ ഒരു മയക്കു മരുന്നു മാഫിയയുടെ കണ്ണിയാക്കാന്‍ അവര്‍ ഒരുങ്ങുന്നു. ഞാനാകെ നടുങ്ങി, ആ എല്ല് കോച്ചുന്ന തണുപ്പിലും, എന്റെ ശരീരം വിയര്‍ത്തു.

നോ സര്‍, ഐയാം നോട് എ ഡ്രഗ് ട്രാഫിക്കിങ്ങ് ഏജന്റ്. ബൈ മിസ്റ്റേക്ക് ഐ ക്രോസ് ദി ബോര്‍ഡര്‍.

ഓ കെ, ഓപ്പണ്‍ യുവര്‍ ബാഗ്. ഒരു മദാമ്മ കല്‍പ്പിച്ചു.

എന്റെ ബാഗ് നിലത്തു വച്ചു ഞാന്‍ അതിന്റെ മൂന്നു സിപ്പുകളും അഴിച്ചു. പിന്നെ ചോദ്യഭാവത്തോടെ അവരുടെ മുഖത്തേക്കു നോക്കി. രണ്ടു നായ്ക്കളും കിതച്ചുകൊണ്ട് എന്റെ ചുറ്റും തന്നെ നില്‍ക്കുന്നുടായിരുന്നു.

ബാഗിലുണ്ടായിരുന്നതെല്ലാം ഞാന്‍ വെളിയില്‍ വാരി ഇട്ടു. ബെഡ് ഷീറ്റ്, ബ്ലാങ്കറ്റ്, ഷര്‍ട്ടുകള്‍, സ്വെറ്ററുകള്‍, അടിവസ്ത്രങ്ങള്‍, ജീന്‍സുകള്‍, എല്ലാം, തുടര്‍ന്ന്, വിസ്കിയുടെ രണ്ട് കുപ്പികള്‍ പുറത്തെടുത്ത് വച്ചു.

സായിപ്പാപ്പീസറുടെ കണ്ണില്‍ ഒരു ചോദ്യ ചിഹ്നം ഞാന്‍ കണ്ടു.

വാറ്റ് ഈസ് ദിസ്.

വിസ്കി സര്‍.

അയാള്‍ കുപ്പി തുറന്നു, മണത്തു, ഒരു തുണി കഷ്ണം എടുത്ത് പൊട്ടിച്ച കുപ്പി ചെരിച്ച് അതിലേക്ക് പകര്‍ന്നു, പിന്നെ ലൈറ്റര്‍ കത്തിച്ച് അതിലേക്ക് തീ പകര്‍ന്നു. തുണി കത്താന്‍ തുടങ്ങിയതും, അയാള്‍ ആ തുണി കഷ്ണം, നിലത്തിട്ടു ചവുട്ടി കെടുത്തി.

ആന്‍സി ചേച്ചി, ചേച്ചി ജാന്‍സി ചേച്ചിക്കായി തന്നയച്ച കശുവണ്ടി പരിപ്പിന്റെ പാക്കറ്റുകള്‍ രണ്ടും ഞാന്‍ പുറത്തെടുത്തു.

തൊണ്ടിയോടുകൂടി പ്രതിയെ പിടിച്ചവരുടെ മുഖഭാവം, അവിടെയുണ്ടായിരുന്ന എല്ലാ പോലീസുകാര്‍ക്കും.

ഓപ്പന്‍ ഇറ്റ്.

ഒരു കവര്‍ ഞാന്‍ കടിച്ചു വലിച്ചു തുറന്നു. കശുവണ്ടി പരിപ്പുകള്‍ താഴെ വീണു ചിതറി.

അതു കഴിക്കാന്‍ വന്ന നായ്ക്കളോട് ആ കാക്കിയിട്ട നായ്ക്കള്‍ എന്തോ പറഞ്ഞു. അതു കേള്‍ക്കേണ്ട പാതി, കേള്‍ക്കാത്ത പാതി, നായ്ക്കള്‍ പിന്നോട്ട് മാറി, കാഷ്യൂ നട്ട് താഴെ വീണതു കണ്ടിട്ടില്ലാത്തതുപോലെ നാക്കും നീട്ടി കിതപ്പു തുടര്‍ന്നു.

ഈറ്റ് ഇറ്റ്. മൂന്നാലു കശുവണ്ടി പരിപ്പുകള്‍ ഞാന്‍ കഴിച്ചു. അതിലും മയക്കുമരുന്നൊന്നുമില്ല എന്നവര്‍ക്കുറപ്പായതിനാലാവണം, എല്ലാം തിരിച്ചു ബാഗിലിടാന്‍ അവര്‍ പറഞ്ഞത്.

എല്ലാം ബാഗില്‍ വലിച്ചു വാരി കുത്തി നിറച്ചു. ഇനിയെന്തെന്ന ചോദ്യഭാവത്തോടെ നിന്നു.

ഉം. റിമൂവ് യുവര്‍ ക്ലോത്സ് .

ജാക്കറ്റഴിച്ചു, ജീന്‍സഴിച്ചു, ഷര്‍ട്ടഴിച്ചു. ഗോദായില്‍ നില്‍ക്കുന്ന മല്ലനെ പോലെ, വെറും അണ്ടര്‍വെയര്‍ മാത്രം ധരിച്ചു ഞാന്‍ നമ്ര മുഖിയായി നിന്നു. കാരണം, രണ്ട് ആണ്‍ പോലീസ് മാത്രമായിരുന്നെങ്കില്‍ പ്രശന്മമില്ല, ഇതിപ്പോ രണ്ട് മദാമ്മ പോലീസുകാരും കൂടെ ഉണ്ടല്ലോ.

അതും കൂടെ അഴിക്ക്. ഒരു മദാമ്മ എന്റെ മുഖത്തേക്കു നോക്കി പറഞ്ഞപ്പോള്‍, നാണം സഹിക്കാതെ ഞാന്‍ മിണ്ടാതെ നിന്നു.

ഹറി അപ്. അയ്യോ ദൈവമേ, വേറേതൊരു അവസരമായിരുന്നെങ്കിലും ഒരു മദാമ്മ ആവശ്യപെട്ടാല്‍, അതും ഈ ഇരുപത്തി നാലു വയസ്സില്‍, ഈ ഹറി അപ്പിനു പകരം!!!

ചെക്കപ്പില്‍ സംതൃപ്തി വന്നതിനാലോ, എന്തോ, എന്നോട് പൊയ്ക്കൊള്ളാനും, ഇനിയിതുവഴിയെ വിസയില്ലാതെ വരരുത് എന്ന ഒരു മുന്നറിയിപ്പു നല്‍കിയും അവര്‍ എന്നെ തിരിച്ചയച്ചു.

തിരിച്ചു നടന്ന്, ഫ്രെഞ്ച് ബോര്‍ഡര്‍ പോലീസ് ചെക്ക് പോസ്റ്റില്‍ എത്തിയപ്പോള്‍, പഴയ ഇടിവെട്ട് മദാമ്മ, പാസ്പ്പോര്‍ട്ട് വാങ്ങി ഒന്നു മറിച്ചു നോക്കി,തിരികെ എനിക്കു നല്‍കി. പിന്നെ പറഞ്ഞു, യു ഹാവ് മള്‍ട്ടിപ്പിള്‍ എന്ട്രി വിസ, ബറ്റ്, യു ഹാവ് നോട് എക്സിറ്റ് ഫ്രാന്‍സ് യെറ്റ്, സോ നോ നീഡ് റ്റു സ്റ്റാമ്പ്.

ഒന്നും മിണ്ടാതെ, ഞാന്‍ നടന്നു, മുന്നിലേക്ക്. പുറകിലേക്ക് നടക്കാന്‍ എനിക്കന്ന് അറിയില്ലായിരുന്നു. ഇന്നും!

പത്ത് മിനിറ്റു നടന്നപ്പോഴേക്കും, വഴിയരുകില്‍ റോട്ടിലിരുന്നു സിഗററ്റു വലിക്കുന്ന പിയറിനേയും, അഡ്രിയനേയും, ഞാന്‍ കണ്ടു.

എന്നെ കണ്ടതും, എന്തായി എന്നു ചോദിച്ചവര്‍ അടുത്തു വന്നു.

ആ ഐഡിയ ഫ്ലോപ്പായി, ഞാന്‍ അവര്‍ക്ക് നടന്ന സംഭവം വിശദീകരിച്ചു കൊടുത്തു.

കുറുമാനു സ്വിസ്സില്‍ വിസയില്ലാതെ പോകണമെങ്കില്‍ ഇനി രണ്ടേ രണ്ടു വഴിയേ ഉള്ളൂ. അതും, പിടിക്കപെടാം, ഇല്ലാതിരിക്കാം, ഭാഗ്യം അനുസരിച്ച്.

എന്താണത് പിയര്‍?

ആദ്യ അവസരം : വണ്ടിയുടെ ഡിക്കിയില്‍ ഇരിക്കുക, എണ്‍പതു ശതമാനം വണ്ടിയും അവര്‍ ചെക്കു ചെയ്യുകയില്ല, അപ്പോള്‍ ഒരു പക്ഷെ രക്ഷപെട്ടു എന്നു വരാം.

അവരുടെ വണ്ടിയുടെ പഴക്കവും, ഒരു മണിക്കൂര്‍ നേരം ചെക്ക് പോസ്റ്റില്‍ പിടിച്ചു വച്ചിരുന്നതിന്നിടയില്‍ മനസിലാക്കിയത്‍, ചെക്ക് ചെയ്യുന്ന വണ്ടികളതികം കറുത്തവരുടേയും, സങ്കരവര്‍ഗ്ഗത്തിന്റേയും ആണെന്നു കണ്ടറിഞ്ഞ സ്ഥിതിക്ക് എനിക്ക്, ആ ഐഡിയ വേണ്ട എന്നു പറയേണ്ടി വന്നു.

രണ്ടാമത്തെ അവസരം : റൈന്‍ നദിയുടെ ഒരു കൈത്തോട് ഇവിടെ നിന്നും കുറച്ചു മാറി ഒഴുകുന്നുണ്ട്. അതിന്റെ ഒരു കര ഫ്രാന്‍സിലും, മറുകര സ്വിറ്റ്സര്‍ലന്റിലുമാണ്. അതു നീന്തികടക്കാന്‍ നിങ്ങള്‍ക്കായാല്‍!


ചെറുപ്പം മുതല്‍ നീന്തലില്‍ എക്സ്പര്‍ട്ടായ ഞാന്‍ പറഞ്ഞു,
പിയര്‍, ഞാന്‍ തയ്യാറാണ്.

കുറുമാന്‍, സമയം ഇരുട്ടി കഴിഞ്ഞിരിക്കുന്നു. മഞ്ഞു പെയ്യുന്നില്ലെങ്കിലും, നദി മഞ്ഞുപോലെ ഉറഞ്ഞിരിക്കുന്ന സമയമാണ്. ആലോചിച്ചു മാത്രം ചെയ്യുക.

പിയര്‍, എന്റെ ലക്ഷ്യം, സ്വിറ്റ്സര്‍ലാന്റില്‍ എത്തുക എന്നതാണ്, അതിനായി ഞാന്‍ എന്തും ചെയ്യും, ചെയ്തിരിക്കും. ദയവു ചെയ്തു എന്നെ സഹായിക്കൂ.

അവരുടെ പിന്നാലെ കാറില്‍ ഞാന്‍ കയറി. മുക്കാല്‍ മണിക്കൂറോളം കാറില്‍ സഞ്ചരിച്ചതിന്നു ശേഷം, കാര്‍ ഒരു മോട്ടലിന്റെ മുന്‍പില്‍ നിറുത്തി. പിന്നെ എല്ലാവരും ഇറങ്ങി. കുറുമാന്‍, ഞങ്ങള്‍ക്ക് ഒരു കോഫി വാങ്ങി തരാമോ?

എന്തുകൊണ്ടില്ല? നാലു കോഫി പിയര്‍ ഓര്‍ഡര്‍ ചെയ്തു.

മിനിറ്റുകള്‍ക്കകം കോഫി ഞങ്ങളുടെ മേശപുറത്തെത്തി. കടും കാപ്പി. വായില്‍ വച്ചതും ഒരു കാര്യം ഉറപ്പായി. എനിക്കിത് കഴിക്കാന്‍ പറ്റില്ല. മധുരമില്ല, പാലില്ല, ഒന്നുമില്ല. അത് ഫ്രെഞ്ച്-സ്വിസ്സ് സ്പെഷലാണെന്നെനിക്കെങ്ങിനെ അറിയാന്‍?

അവര്‍ കാപ്പി കുടിച്ചു തീര്‍ന്നു. ബില്‍ വന്നു, ഞാന്‍ ബില്ല് കൊടുത്ത് എഴുന്നേറ്റപ്പോള്‍, എന്തേ കുറുമാനെ കാപ്പി കുടിച്ചില്ല.

ഏയ്, ഒന്നുമില്ല, നല്ല തണുപ്പല്ലെ, കാപ്പിക്കു പകരം കള്ളു ഞാന്‍ കുടിക്കാം പിന്നെ എന്ന് പറഞ്ഞൊഴിഞ്ഞു.

സമയം നന്നേ ഇരുട്ടിയിരിക്കുന്നു. കാറില്‍ കയറി പിന്നേയും ഇരുപതുമിനിട്ടു നേരത്തെ യാത്രക്കവസാനം കാര്‍ നിറുത്തി എല്ലാവരും ഇറങ്ങി, ഞാനടക്കം

കുറുമാന്‍, ഇത് റൈന്‍ നദിയുടെ ഒരു കൈത്തോടാണ്, ഇക്കരെ ഫ്രാന്‍സും, അക്കര സ്വിസ്സും. ഈ നദിയില്‍ ആറു കിലോ മീറ്റര്‍ ദൂരത്തോളം ചങ്ങാടം, വഞ്ചി, തുടങ്ങിയതൊന്നും ഉപയോഗിക്കാന്‍ പാടില്ല, ആരും ഉപയോഗിക്കുകയുമില്ല.

ഒരു കരയില്‍ നിന്നൊരുകരയിലേക്കുള്ള ദൂരം ഇരുന്നൂറുമീറ്ററില്‍ താഴെ മാത്രം.

നീന്താന്‍ പരിചയമുണ്ടെന്നു പറഞ്ഞ സ്ഥിതിക്ക് ഇതൊന്നു നീന്തി കരകയറാന്‍ നോക്കൂ. പക്ഷെ വെള്ളം തണുത്തുറഞ്ഞതാണ്. താങ്കളുടെ ബാഗ് വണ്ടിയില്‍ തന്നെ ഇരിക്കട്ടെ. ഞങ്ങള്‍ ഇക്കരെ തന്നെ കാത്തു നില്‍ക്കാം. താങ്കള്‍ അക്കരെ എത്തി എന്നു കണ്ടാല്‍ ഞങ്ങള്‍ വണ്ടിയുമായി ഒരു മണിക്കൂറിനകം അക്കരെ വരാം. താങ്കള്‍ അക്കര കയറിയിട്ടേ ഞങ്ങള്‍ ഇവിടെ നിന്നു നീങ്ങൂ. ഒന്നുമില്ലെങ്കിലും നമ്മള്‍ സുഹൃത്തുക്കളായിപോയില്ലെ?

ഒരു ദിവസത്തിന്റെ, അല്ലെങ്കില്‍ മണിക്കൂറുകളുടെ പരിചയത്തിന്മേല്‍ എന്നോട് ഇത്രയും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന് അവരോട് ഞാന്‍ എന്തു പറയാന്‍?

ബാഗില്‍ നിന്നും ഒരു ഷോര്‍ട്ടെടുത്തണിഞ്ഞു, ഒരു ബനിയനും.

ഒഴുകുന്ന വെള്ളത്തില്‍ കൈ തൊട്ടൊന്നു നോക്കി.

വെറുങ്ങലിക്കുന്ന തണുപ്പ്.

വരുന്നതെന്തും നേരിട്ടേ തീരൂ. സകലമാന ദൈവങ്ങളേയും മനസ്സില്‍ കരുതി ഞാന്‍ വെള്ളത്തിലേക്ക് ചാടി.

ഡും..............

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

posted by സ്വാര്‍ത്ഥന്‍ at 9:23 PM 0 comments