Saturday, September 23, 2006

Suryagayatri സൂര്യഗായത്രി - വൃദ്ധന്‍

URL:http://suryagayatri.blogspot.com/2006/09/blog-post_23.htmlPublished: 9/23/2006 10:31 AM
 Author: സു | Su
വൃദ്ധന്‍ എന്നും, മരച്ചുവട്ടിലിരുന്ന് ഓടക്കുഴല്‍ വായിച്ചുകൊണ്ടിരുന്നു. പോകുന്നവരില്‍ ചിലര്‍, പൈസത്തുട്ടുകള്‍ എറിയുകയും, ചിലര്‍, മഞ്ഞിലും, മഴയിലും, വെയിലത്തും, ഒരുപോലെ, ഒന്നുമറിയാത്തവനെപ്പോലെയിരിക്കുന്ന അയാളെ പരിഹസിച്ചുകൊണ്ടും കടന്ന് പോയി. പരിഹാസത്തിന്റേയും പുച്ഛത്തിന്റേയും നിഴലുകള്‍ കടന്ന് പോകുന്നത്‌ അയാള്‍ കണ്ടില്ലെന്ന് നടിച്ചോ എന്തോ. നിത്യം കാണുന്ന പലര്‍ക്കും അത്ഭുതമായി.

അനുഷ്‌ക അമ്മയുമൊത്ത്‌ ആദ്യമായാണ് ആ വഴി വന്നത്‌. ആ തെരുവിലേക്ക്‌ താമസം മാറ്റിയിട്ട്‌ രണ്ട്‌ ദിവസമേ ആയുള്ളൂ. കുഞ്ഞിക്കാലുകള്‍ വെച്ച്‌ നടന്ന് പഠിക്കുമ്പോഴാണ്‌‍ മധുരസ്വരം കേട്ടത്‌. അമ്മയെ പിടിച്ച്‌ വലിച്ച്‌ പോയി. നാദം കേട്ടു നിന്നു. ഒരു അപ്പൂപ്പന്‍. അനുഷ്‌കയ്ക്ക്‌ നല്ല സന്തോഷം തോന്നി. എല്ലാവരും പൈസ കൊടുത്തപ്പോള്‍ അനുഷ്‌ക അടുത്ത്‌ ചെന്ന് അയാളെ വിളിച്ചു.

“അപ്പൂപ്പാ...” അയാള്‍ ഒന്നും പ്രതികരിച്ചില്ല.

അനുഷ്‌ക ഒരുമ്മ കൊടുത്ത്‌ ഓടിപ്പോയി. അമ്മയുടെ അടുത്തേക്ക്‌ തന്നെ. വൃദ്ധന്‍ അനുഷ്‌കയ്ക്ക്‌ വേണ്ടി പരതിയപ്പോഴാണ്‌‍ അയാള്‍ക്ക്‌ കാഴ്ചയും, കേള്‍‌വിയും ഒന്നുമില്ലെന്ന സത്യം എല്ലാവര്‍ക്കും മനസ്സിലായത്‌. പരിഹസിച്ചവരും പുച്ഛിച്ചവരും തങ്ങളുടെ പ്രവര്‍ത്തിയ്ക്ക്‌ ഫലമുണ്ടായില്ലെന്ന് കണ്ട്‌ ലജ്ജിച്ചു.

വീണ്ടും കാലങ്ങള്‍ മാറിമാറി വന്നു. മഞ്ഞുപൊഴിയുമ്പോഴും, വെയില്‍ ഉദിച്ചപ്പോഴും, മഴ ചൊരിഞ്ഞപ്പോഴും, വൃദ്ധനും, ഓടക്കുഴല്‍ നാദവും മാറ്റമില്ലാതെ തുടര്‍ന്നു.

posted by സ്വാര്‍ത്ഥന്‍ at 12:31 AM

0 Comments:

Post a Comment

<< Home