Saturday, August 26, 2006

അനുഭവങ്ങള്‍ പാളിച്ചകള്‍ - സ്വയാശ്രയ വിധി ഒരവലോകനം

സ്വയാശ്രയം ഇനി എന്ത്‌ എന്ന പേരില്‍ ഞാന്‍ ഇന്നലെ എഴുതിയ ബ്ലോഗിനേക്കുറിച്ച്‌ കുടിയനും കൂമാനും എഴുതിയ കമ്മന്റുകളില്‍ നിന്ന് എനിക്കു മനസ്സിലായത്‌ നാം എല്ലം സുപ്രിം കോടതി വിധി തെറ്റായി മനസ്സിലക്കീ എന്നാണ്‌. അതിനാല്‍ ഞാന്‍ കുറച്ചു കൂടി വ്യക്തമായി ഈ വിധിയേക്കുറിച്ചു പഠിക്കുകയുണ്ടായി. എനിക്കു മനസ്സിലയ കര്യങ്ങള്‍ ഇവയാണ്‌

സുപ്രിം കോടതി വിധി പൂര്‍ണ്ണമായും സര്‍ക്കരിനെതിരാണ്‌


  1. 50% സര്‍ക്കാര്‍ സീറ്റില്‍ പുതിയ സ്വയാശ്രയ നിയമമനുസ്സരിച്ചായിരുന്നു എങ്കില്‍ സര്‍ക്കാര്‍ ഫീസ്‌ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത്‌ K.T തോമസ്‌ ഫീസ്‌ ആണ്‌. (1.14 ലക്ഷം മെഡിക്കല്‍, 30000+ എഞ്ചിനിയറിങ്‌). സര്‍ക്കാര്‍ സീറ്റില്‍ കയറുന്ന എത്ര പേര്‍ക്ക്‌ ഇതു നല്‍കാന്‍ കഴിയും എന്നത്‌ കണ്ടറിയണം.

  2. 50 : 50 എന്ന പ്രവേശനത്തില്‍ മാനേജ്മെന്റിന്റെ വെറും 20% സീറ്റിലെ ക്രമക്കേടിനെക്കുറിച്ചു മാത്രമേ മുഹമ്മദ്‌ കമ്മിറ്റിക്ക്‌ അന്വെഷിക്കാന്‍ പറ്റൂ. അതു തന്നേ പരാതിപ്പെട്ട വിദ്യാര്‍ത്ഥികളുടേ പരാതി മാത്രം. ഏതാണ്ട്‌ 10 വിദ്യാര്‍ത്ഥികള്‍ മാത്രമേ പരാതിപ്പെട്ടിട്ടുള്ളൂ.

  3. സര്‍ക്കാര്‍ ഈ വര്‍ഷം സ്വയാശ്രയ നിയമം നടപ്പിലാക്കതിരിക്കുകയും മാനേജ്‌മന്റ്‌ പരീക്ഷയേക്കുറിച്ച്‌ മുഹമ്മദ്‌ കമ്മിറ്റി വഴി അന്വേഷിക്കുകയും ചെയ്തിരുന്നു എങ്കില്‍ 50% സീറ്റിലെ ക്രമക്കേടു കണ്ടു പിടിക്കുകയും സ്വയാശ്രയ കേസിന്റെ വാദം നടക്കുമ്പോള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യാമയിരുന്നു.
  4. പുതിയ സ്വയാശ്രയ നിയമത്തില്‍ 30 % സീറ്റ്‌ (NRI + പ്രിവിലെജ്‌ ) മാനേജ്മെന്റിന്റെ ആയീ കോടതി കണക്കാക്കുകയും. അതില്‍ അന്വേഷണം വിലക്കുകയും ചെയ്തത്‌ സ്വയാശ്രയ നിയമം നിലവില്‍ ഉള്ളതു കൊണ്ടായിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ വടികൊടുത്ത്‌ അടി വാങ്ങി.
  5. Bed കോളേജില്‍ 50 ശതമാനം സര്‍ക്കാര്‍ ഫീസ്‌ മാത്രമായിരുന്നു വാങ്ങിയിരുന്നത്‌. അതിനേയും സ്വയാശ്രയ നിയമത്തിന്റെ കീഴില്‍ കൊണ്ടു വരുകയും അവര്‍ക്കും ഇപ്പോള്‍ 100% സീറ്റിലും മാനേജ്‌മന്റ്‌ ഫീസ്‌ വാങ്ങാന്‍ ഇട നല്‍കി.


ഇതെല്ലാം LDF സര്‍ക്കാരിന്റെ വീഴ്ച്ച്‌
ഇനി UDF സര്‍ക്കാരിന്റെ വീഴ്ച്ചകള്‍ പരിശോധിക്കാം.

  1. 93 ഭരണഘടാനാ ഭേദഗതി പരിഗണിച്ച്‌ എല്ല സര്‍ക്കാരുകളും സ്വയാശ്രയ നിയമം ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേ മറ്റു സംസ്ഥാനങ്ങള്‍ എല്ലാം പുതിയ നിയമമുണ്ടാക്കുകയോ മാനെജ്മെന്റുമായി സമവായം ഉണ്ടാക്കുകയോ ചെയ്തു. എന്നാല്‍ UDF സര്‍ക്കാര്‍ അതിന്‌ ശ്രമിച്ചില്ല.
  2. മാനെജ്മെന്റുകളുടേ പരീക്ഷയേക്കുറിച്ച്‌ കഴിഞ്ഞ 2 വര്‍ഷവും ഒരു അന്വേഷണമോ ആരോപണമോ സര്‍ക്കാര്‍ ഭഗത്തു നിന്നുണ്ടായില്ലാ. അതു തന്നേയാണ്‌ മാനേജ്‌മന്റ്‌ സുപ്രിം കോടതിയില്‍ ഉയര്‍ത്തിക്കാട്ടിയ ഏറ്റവും വലിയ തെളിവ്‌. സുപ്രിം കോടതി അത്‌ അംഗീകരിക്കുകയും ചെയ്തു.
  3. മാനേജ്മെന്റുകളുടെ പരീക്ഷകള്‍ നിയന്ത്രിക്കാനുള്ള K.T തോമസ്‌ കമ്മിറ്റിയുടേ അധികാരം എടുത്തു കളയുകയും ചെയ്തു.


ഇനി ഈ വ്യവഹാരങ്ങള്‍ കൊണ്ടുണ്ടായ ചില ഗുണങ്ങല്‍ക്കൂടി നോക്കാം


  1. സര്‍ക്കാരിന്‌ കിട്ടുന്ന നിയമ ഉപദേശങ്ങളുടേ കാര്യഷമതയേക്കുറിച്ച്‌ പൊതു സമൂഹത്തിന്‌ ഒരു അവബോധം ലഭിച്ചു
  2. എന്തൊക്കേയായലും മാനേജ്മെന്റു പരീക്ഷകള്‍ സുതാര്യമായിരുന്നില്ലാ എന്ന് പൊതു സമൂഹത്തിന്‌ മനസ്സിലായി
  3. മാനേജ്മെന്റുകള്‍ ചന്ദ്രികയിലും ദീപികയിലും മാത്രം പരസ്യം ചെയ്‌തിട്ടുള്ളൂ എന്ന വസ്തുത തന്നേ കോഴ കോടുക്കാന്‍ കഴിവുള്ളവരെ മാത്രമേ അവര്‍ പരിഗണിക്കൂ എന്നുറപ്പായി
  4. കൊട്ടിഘോഷിച്ച മാനേജ്‌മന്റ്‌ പരീക്ഷയില്‍ വെറും 500 ല്‍ പരം അപേക്ഷ മാത്രമേ കൊടിത്തിട്ടുള്ളൂ എന്നത്‌ തന്നേ കോടതി അനുവദിക്കുന്ന ഫീസ്‌ നല്‍കാന്‍ കഴിവുള്ളവര്‍ക്കു പോലും സ്വയാശ്രയ കോളേജില്‍ അപേക്ഷാ ഫോറം പോലും കിട്ടില്ലാ എന്നു വ്യക്തമായി
  5. 50% സര്‍ക്കാര്‍ ഫീസില്‍ വിദ്യാര്‍ത്ഥികളേ പഠിപ്പിക്കാന്‍ MES ഉം ഗോഗുലം ഗോപാലനും സമ്മതിക്കുമ്പോള്‍ 25:75 ല്‍ മാത്രമേ ന്യൂനപക്ഷരും പാവാപ്പെട്ടവര്‍ക്കു വേണ്ടി സ്ഥാപങ്ങള്‍ നടത്തുന്നൂ എന്നു അവകാശപ്പെടുന്ന ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ സമ്മതിക്കുന്നുള്ളൂ എന്നതും ആ സമുദായത്തിന്റെ തനി നിറം തുറന്നുകാട്ടന്‍ സഹായിച്ചു,


വേറൊരു തരത്തില്‍ പറഞ്ഞാല്‍ സ്വയാശ്രയത്തിന്റെ പിന്നില്‍ എന്തെല്ലാം ഉണ്ട്‌ എന്ന് ഈ സംഭവ വികസങ്ങള്‍ നമ്മളേ പഠിപ്പിച്ചു.

കൂടുതല്‍ വായനക്ക്‌
സ്വയാശ്രയം 50:50
വിധിക്കു ശേഷവും ആശയക്കുഴപ്പം

posted by സ്വാര്‍ത്ഥന്‍ at 1:24 AM

0 Comments:

Post a Comment

<< Home