Friday, May 05, 2006

Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - തിരവരുന്നതും കാത്ത്.

ഓളങ്ങളിലൂടെ നീങ്ങി മറ്റൊരു തീരമണയാന്‍ തിരകാത്ത് നില്‍ക്കുകയാണിവന്‍.

പണ്ട്, കമ്മ്യൂണിസത്തിനും, കള്ളുകച്ചവടക്കാരനും മുന്‍പേ ഓളങ്ങളില്‍ ഉലഞ്ഞ് തീരമണഞ്ഞ ഇവന്‍ കരയില്‍ ഒരു പിടിച്ചടക്കലിന്റെ വേരിറക്കി വളര്‍ന്നു.
ഒരു നാടിന്റെ നാമത്തിനുവരെ കാരണക്കാരനായി, നമുക്കുമുകളില്‍ പച്ചക്കുടചൂടി ഇവനും കൂട്ടരും നിന്നു‍.
ഇവരുടെ ശരീരത്തില്‍ ഇവരില്‍ നിന്നുണ്ടാക്കിയ കയര്‍ചുറ്റിക്കെട്ടി ഉണ്ണികള്‍ ഊഞ്ഞാലാടി.
പാപത്തിന്റെ മൂര്‍ത്തിയായ് ദൈവസന്നിധിയില്‍ ഇവന്‍ നമുക്കുവേണ്ടി ഉരുണ്ടു പൊട്ടിത്തകര്‍ന്നു. നമ്മുടെ ഭക്ഷണ സങ്കല്പം തന്നെ ഇവനുമായി ഇടകലര്‍ന്ന് കിടക്കുന്നു.
ഒരു ചിതകെട്ടടങ്ങുമ്പോള്‍ നനഞ്ഞമണ്ണില്‍ ‍ അവശേഷിപ്പിന്റെ എല്ലിന്‍ കഷണങ്ങള്‍ക്കിടയിലൂടെ ഇവര്‍ വേരിറക്കി വളരും. ചാരം വലിച്ചെടുത്ത് തിടം വയ്ക്കും.
ജനിമൃതികളിലൂടെ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുന്ന അടുപ്പം. (ഗോവയിലെ മജോഡ ബീച്ചില്‍ കണ്ട കാഴ്ചകള്‍)

posted by സ്വാര്‍ത്ഥന്‍ at 9:26 PM

0 Comments:

Post a Comment

<< Home