Wednesday, April 19, 2006

::സാംസ്കാരികം:: - ചൂണ്ടു വിരലിലെ മായാമഷി

ചൂണ്ടു വിരലിലെ മായാമഷി
അനീഷ്‌ ആര്‍. നായര്‍
കൊച്ചി: തിരഞ്ഞെടുപ്പിന്റെ ആവേശം നാടെങ്ങും ഉയരുമ്പോള്‍ വോട്ടെടുപ്പിനുള്ള നിശ്ശബ്‌ദ സേവനത്തില്‍ മുഴുകിയിരിക്കുന്ന ഒരു കൂട്ടരുണ്ട്‌ - വോട്ടര്‍മാരുടെ ചൂണ്ടു വിരലില്‍ തൊടാനുള്ള മഷി നിര്‍മ്മിക്കുന്നവര്‍.
മൈസൂര്‍ പെയിന്റ്‌ ആന്റ്‌ വാര്‍ണിഷ്‌ ലിമിറ്റഡ്‌ ( എം. പി. വി. എല്‍) എന്ന സ്ഥാപനമാണ്‌ മഷി നിര്‍മ്മിക്കാന്‍ രാപകല്‍ പ്രവര്‍ത്തിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും അടയാള മഷി ഈ സ്ഥാപനമാണ്‌ നിര്‍മ്മിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ അടയാള മഷി നിര്‍മ്മിക്കാനുള്ള കുത്തകാവകാശം എം. പി. വി. എല്ലിനാണ്‌.
കേരളത്തിലേക്‌ക്‍ഇപ്രാവശ്യം 10 മില്ലിലിറ്ററിന്റെ അരലക്ഷം കുപ്പി മഷിക്ക്‌ ഓര്‍ഡര്‍ ലഭിച്ചതായി സ്ഥാപനത്തിന്റെ എം. ഡി. എം. വി. ഹേമന്ത്‌ കുമാര്‍ ' കേരള കൌമുദി' യോടു പറഞ്ഞു. ആസ്സാം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്‌, കേരളം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നായി ഇത്തവണ മൂന്നര ലക്ഷം കുപ്പിക്ക്‌ (വിയാല്‍) ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ മഷി ആവശ്യം വരുന്നത്‌ പശ്ചിമ ബംഗാളിലാണ്‌ - 1,40,000 വിയാല്‍.
1937 ല്‍ നാല്‍വാഡി കൃഷ്‌ണരാജ വൊഡയാറാണ്‌ എം. പി. വി. എല്‍ സ്ഥാപിച്ചത്‌. സ്വാതന്ത്യ്‌രത്തിനു ശേഷം ഇത്‌ ഒരു പൊതു മേഖലാസ്ഥാപനമാക്കി മാറ്റി. തിരഞ്ഞെടുപ്പ്‌ മഷി നിര്‍മ്മിക്കാന്‍ പ്രത്യേക പരിജ്ഞാനം നേടിയ സ്ഥാപനം 1962 മുതലാണ്‌ തിരഞ്ഞെടുപ്പിന്‍്‌ മഷി നല്‍കിത്തുടങ്ങിയത്‌. ' ഇലക്ഷനാവശ്യമായ മായ്ക്കാനാവാത്ത മഷി നിര്‍മ്മിക്കാനുള്ള അധികാരം എം. പി. വി. എല്ലിനു മാത്രമാണുള്ളത്‌.
ഐ. എസ്‌. ഒ 9001/2000 അംഗീകാരം നേടിയ കമ്പനി ആഫ്രിക്കന്‍ രാജ്യങ്ങള്‍, കാംഡ, കമ്പോഡിയ, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും മഷി കയറ്റി അയക്കുന്നുണ്ട്‌. വോട്ടര്‍മാര്‍ക്ക്‌ മാത്രമല്ല, പോളിയോ മരുന്ന്‌ കൊടുത്ത കുട്ടികളെ തിരിച്ചറിയാന്‍, ജനസാന്ദ്രത കണക്കെടുപ്പ്‌ എന്നിവയ്ക്കും മഷി ഉപയോഗിക്കുന്നുണ്ട്‌. 5 മില്ലി മഷി കൊണ്ട്‌ 350 വോട്ടര്‍മാരുടെയും 7.5 മില്ലി മഷി കൊണ്ട്‌ 450 വോട്ടര്‍മാരുടെയും വിരലില്‍ അടയാളപ്പെടുത്താന്‍ കഴിയും.
നാഷണല്‍ റിസര്‍ച്ച്‌ ഡെവലപ്‌മെന്റ്‌ കൌണ്‍സില്‍ മഷിയുടെ സാമ്പിളുകള്‍ അംഗീകരിച്ചതിനു ശേഷമാണ്‌ നിര്‍മ്മാണം തുടങ്ങിയത്‌. കമ്പനിയുടെ വിറ്റുവരവ്‌ 140 ലക്ഷം രൂപയാണ്‌.

posted by സ്വാര്‍ത്ഥന്‍ at 9:52 AM

0 Comments:

Post a Comment

<< Home