Sunday, December 31, 2006

കൂട്ടുകാരൻ -

URL:http://paleri.blogspot.com/2006/12/1995.htmlPublished: 1/1/2007 12:19 AM
 Author: സുഗതരാജ് പലേരി
ഒന്നാം വിവാഹ വാര്‍ഷികം

1995 ജൂണ്‍ മാസം.

ദില്ലിയില്‍ ചൂട് അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് കടക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 5 പ്രാവശ്യവും, നാല് മാസത്തിനുള്ളില്‍ രണ്ടു പ്രാവശ്യമാണ് നാട്ടില്‍ പോയത്. അവസാനത്തെ പോക്ക് മാര്‍ച്ചിലായിരുന്നു, തിരിച്ചെത്തുമ്പോള്‍ പ്രതീക്ഷയോടെ വരവേറ്റ സഹപ്രവര്‍ത്തകരോടും സഹമുറിയന്‍മരോടും സാധാരണ പറയാറുള്ള ‘ഒത്തില്ല’, ഇനി ഈ പെണ്ണ് കാണല്‍പരിപാടി നിര്‍ത്തി എന്നുപറഞ്ഞ് നാക്കുള്ളിലിട്ടതേയുള്ളൂ, നാട്ടില്‍ നിന്നും വീണ്ടും വിളിവന്നു. ‘എല്ലാം ശരിയായിട്ടുണ്ട്, ഇനി നീ വന്ന് കാണുക മാത്രം ചെയ്താല്‍ മതി’ എന്ന അറിയിപ്പോടെ.

എല്ലാ പ്രാവശ്യവുമിതുതന്നെയാണ് പറയാറ്, എന്നിട്ടോ, എന്‍റെ ഭാര്യാ സങ്കല്പങ്ങളുടെ കടക്കല്‍ കത്തി വയ്ക്കുന്നതരം കുറെരൂപങ്ങളെ കണ്ട് തിരിച്ചുപോരും (ഒരുപക്ഷെ അവരും ഇതുതന്നെയായിരിക്കും ചിന്തിച്ചുണ്ടാവുക!).

എന്തോ, ഇത്തവണ ഒരു താല്പര്യവും തോന്നിയില്ല.

പക്ഷെ ആലോചിച്ചപ്പോള്‍ ഞെട്ടിപ്പോയി... വയസ് മുപ്പത്തിരണ്ടും കടന്നു.

ഇനിയും കളിച്ചാല്‍ (അല്ല, വേണ്ടാന്ന് വിചാരിച്ചിട്ടാ!) വല്ല രണ്ടാം കെട്ടും മാത്രമേകിട്ടൂ എന്ന സഹമുറിയന്‍മാരുടെ മുന്നറിയിപ്പ്, വീട്ടുകാരുടെ മടുപ്പ്, എല്ലാം കൂടി ആലോചിച്ചാല്‍! പോകാന്‍ തന്നെ തീരുമാനിച്ചു. എങ്ങിനെ ഒക്കെയോ, ആരുടെയൊക്കെയോ കാലുപിടിച്ച് ജൂലൈയിലെ ഏറ്റവും ചൂട് കൂടിയ 20 ദിവസത്തെ ലീവ് സംഘടിപ്പിച്ച് നാട്ടിലെത്തി.
വീട്ടില്‍ കാലുകുത്തണ്ട താമസം, അഛന്‍റെയും അമ്മയുടെയും വക ഉപദേശങ്ങളുടെ കെട്ടഴിഞ്ഞു.

എന്‍റെ ഓവര്‍ കോണ്‍ഫിഡന്‍സും, ഓവറെക്സ്പെക്റ്റേഷനും മൂലം അവര്‍ക്ക് വീട്ടില്‍നിന്നും പുറത്തിറങ്ങാന്‍ പറ്റുന്നില്ല പോലും.എന്തായാലും ഇപ്രാവശ്യം ഒരുതീരുമാനത്തിലെത്തിയിട്ട് തിരിച്ചുപോയാല്‍ മതിയെന്ന്.

ഇപ്രാവശ്യം നാട്ടില്‍നിന്നും ഒരുപാട് ദൂരെ കാസര്‍ഗോഡിനടുത്തൊരു സ്ഥലമായിരുന്നു ആദ്യത്തെ സ്വീകരണകേന്ദ്രം. എന്നത്തെയും പോലെ അഛനും, അമ്മാവനും, പിന്നെ ദല്ലാളും, കൂടി ഒരു യാത്ര. പോയി, കണ്ടു, വന്നു. ഇതെന്തായാലും നടക്കും എന്നൊരു വിശ്വാസം മനസ്സിലുണ്ടായിരുന്നു. ഇനി അവരുടെ തീരുമാനം മാത്രമറിഞ്ഞാല്‍ മതി.എന്നാലെനിക്ക് മടങ്ങിപോകാം.

അവരുടെ തീരുമാനം വരുന്നതു വരെ കാത്തിരിക്കേണ്ട എന്ന അഭിപ്രായം എല്ലാഭാഗത്തുനിന്നും ശക്താമായി ഉയര്‍ന്നു വന്നതുകൊണ്ട് പിറ്റെദിവസം തന്നെ നാട്ടില്‍നിന്നധികം ദൂരെയല്ലാത്ത ഒരു സ്ഥലത്ത് പോകാമെന്ന് തീരുമാനിച്ചു.
ഏതായാലും, ഇന്നലെ കണ്ടത് നടക്കും, അതുകൊണ്ട് പെങ്ങളോടൊന്നും വരണ്ടെന്ന് പറഞ്ഞു. അഛനും, അമ്മാവനും
പിന്നെ അഛന്‍റെ അകന്ന ഒരു ബന്ധുവും (എന്‍റെ ഒരിളയഛനായി വരും, അദ്ദേഹമാണീ ആലോചന കൊണ്ടുവന്നത്) കൂടി രാവിലെതന്നെ യാത്ര തിരിച്ചു.

ഒരൊന്നൊന്നര മണിക്കൂര്‍ യാത്രക്ക് ശേഷം, പണി നടന്നുകൊണ്ടിരിക്കുന്ന ഒരു വീടിന് മുന്നിലെത്തി, അഛന്‍റെ ബന്ധു പറഞ്ഞു‘ഇതു തന്നെ വീട്‘.

എന്തോ, എല്ലാം കൊണ്ടും, എല്ലാവര്‍ക്കും ഈ പ്രൊപ്പോസല്‍ കൂടുതല്‍ ഇഷ്ടമായി. പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് ആകപ്പാടെ ഒരു നിബന്ധനമാത്രം കല്യാണം ആറുമാസത്തേക്ക് നടത്താന്‍ പറ്റില്ല.

എനിക്കും വളരെ സന്തോഷം. ഉള്ള ലീവെല്ലാം പെണ്ണുകാണാന്‍ പോകാനെടുത്തു. ഇതുതന്നെ വിത്തൌട്ടിലാണ് വന്നിരിക്കുന്നത്.

അവിടെനിന്നും പെണ്ണിന്‍റെ ജാതകവും വാങ്ങി, ജാതകം ചേര്‍ന്നാല്‍ വിളിച്ച് പറയാമെന്നും പറഞ്ഞ് ഞങ്ങളിറങ്ങി. അടുത്തുതന്നെയുള്ള ഒരു ജോത്സ്യന്‍റെ അടുത്ത് ജാതക ചേര്‍ച്ചയും നോക്കി ‘ജാതകം ചേരുമെന്നും പറ്റുമെങ്കില്‍ പിറ്റേന്ന് തന്നെ ചെറുക്കന്‍ വീട്കാണാന്‍ വരണമെന്നും പറഞ്ഞ് ഞങ്ങള്‍ അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു.

പക്ഷെ, രാത്രി ഇളയഛന്‍റെ ഫോണ്‍, എന്തോ ചില കാരണങ്ങളാല്‍ അവര്‍ക്ക് പിറ്റേന്ന് വരാന്‍കഴിയില്ല എന്നും വരുന്ന ദിവസംപിന്നീട് വിളിച്ചറിയിക്കാമെന്നു.

ദൈവമേ... ഇനിയെന്തു ചെയ്യും. ഈ കല്യാണം ശരിയായെന്ന് കരുതി, മറ്റെപാര്‍ട്ടിയോട്, ഞങ്ങള്‍ക്കുള്ള താല്പര്യക്കുറവ് ദല്ലാള്‍വഴി അറിയിക്കുകയും ചെയ്തു. എല്ലാം എന്‍റെ സമയദോഷം (ഗുരുത്വദോഷം).

ആകെ ടെന്‍ഷന്‍....

പിറ്റെ ദിവസം, വീട്ടില്‍ നിന്നാല്‍ അയല്‍ക്കാരുടെ ചോദ്യോത്തര സെഷന്‍ ഭയന്ന്, രാവിലെ തന്നെ ബന്ധുക്കളെ കാണാനെന്നും പറഞ്ഞ് ഞാനിറങ്ങി. വൈകുന്നേരം വരെ അവിടെയും ഇവിടെയും ഒക്കെ കറങ്ങിത്തിരിഞ്ഞ് രാത്രി ഒരെട്ടുമണിയോടെ വീട്ടില്‍തിരിച്ചെത്തി. അപ്പോഴാണറിഞ്ഞത്, അവര്‍ വിളിച്ചിരുന്നു, രണ്ടു ദിവസത്തിന്ശേഷം ഇങ്ങോട്ട് വരുന്നുണ്ടെന്ന്.

സമാധാന.............മായിട്ടില്ല. അവര്‍ വന്ന്‌പോയാല്‍ മാത്രമേ ഇനിയെന്തെങ്കിലും പറയാന്‍ പറ്റൂ.

പറഞ്ഞതുപോലെ രണ്ടു ദിവസത്തിന് ശേഷം അവര്‍ വന്നു, അവരും സാറ്റിസ്ഫൈഡ്, അങ്ങനെ എല്ലാം കൂടി ഇതുതന്നെ ഉറപ്പിക്കാം എന്ന് തീരുമാനിച്ചു.
ഇനി കല്യാണ നിശ്ചയം.

തിരിച്ച് പോകുന്നതിന് മുന്‍പ് ഇതും കൂടെ കഴിഞ്ഞാല്‍ നന്നായിരുന്നു എന്ന എന്‍റെ അഭിപ്രായം മാനിച്ച് എന്‍റെ യാത്രയുടെ ഒരുദിവസം മുന്‍പ് നിശ്ചയം നടത്താന്‍ തീരുമാനിച്ചു.

ജൂലൈ 13, ബുധനാഴ്ച. വിവാഹ നിശ്ചയം നടന്നു. കല്യാണം നാലു മാസത്തിന് ശേഷം, ഡിസംബറില്‍ നടത്താമെന്ന് തീരുമാനമായി. തീയതി പിന്നീട് എന്‍റെ ലീവിനടിസ്ഥാനപ്പെടുത്തി തീരുമാനിക്കാം എന്നും തീരുമാനമായി.

ഞാന്‍ വീണ്ടും ദില്ലിയിലെ കൊടും ചൂടിലേക്ക്. പക്ഷെ ഇത്തവണത്തെ ചൂടിനല്പം കുളിരുണ്ട്.

ഓഫീസില്‍ ലഡു വിതരണത്തോടെ വിവരമറിയിച്ചു, ലീവിനിയും വേണം, അതും 5 മാസത്തിനകം. എന്തൊക്കെ ആയാലും ഡിസംബറില്‍ലീവ്തരാന്‍ പറ്റില്ലെന്ന് അവരും അറിയിച്ചു. പിന്നെ കാലേ കയ്യേ പിടിച്ച് ഡിസംബര്‍ 25ന് ശേഷം ജനുവരി 15 വരെ ലീവനുവദിപ്പിച്ചു. അന്നുതന്നെ നാട്ടില്‍ വിളിച്ച് വിവരമറിയിച്ചു.

ഇനിയാണ് ടെന്‍ഷന്‍ മുഴുവന്‍. എങ്ങിനെയും കല്യാണ ദിവസം വരെ കാത്തിരിക്കണമല്ലോ! ദിവസമൊട്ട് തീരുമാനിച്ചിട്ടുമില്ല.

ദിവസം തോറും മണിക്കൂറുകള്‍ നീണ്ട ഫോണ്‍ വിളികള്‍ ജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്നു. പല ദിവസങ്ങളിലും ഒന്നില്‍ കൂടുതല്‍ തവണ.

അങ്ങനെ ഒരു ദിവസം അഛന്‍റെ ഫോണ്‍ വന്നു, തീയതി നിശ്ചയിച്ചു, ജനുവരി ഒന്ന് 2006!

അങ്ങിനെ നീണ്ട കാത്തിരിപ്പിന് ശേഷം ആ ദിവസം വന്നു.

ബന്ധുക്കളുടെയും, സുഹ്രുത്തുക്കളുടെയും മുന്നില്‍ വച്ച്, രജിത എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു.
ഇന്ന് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ല, ഞങ്ങളൊന്നായിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
ചെറിയ ചെറിയ പരിഭവങ്ങളും, വഴക്കുകളും, അതിലേറെ സന്തോഷവുമായി ഞങ്ങളുടെ ജീവിത നൌക മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

bug tracker | scrum | software project management | help desk

posted by സ്വാര്‍ത്ഥന്‍ at 11:00 PM 0 comments

Marapatti - പുനര്‍ വിവാഹം.

URL:http://marapatti.blogspot.com/2006/12/blog-post.htmlPublished: 12/31/2006 9:30 PM
 Author: CobraToM [മരപ്പട്ടി]









വള്‍ എന്റെ പുതിയ സഹധര്‍മ്മിണി. നാട്ടില്‍ നിന്നും ഉരു കയറ്റി രണ്ട് കൊല്ലം മുന്‍പ് കൊണ്ടുവന്ന എന്റെ കാക്കക്കറുമ്പി ‘അശ്വതി’ ഇപ്പോള്‍ ഒരു പത്തായപ്പുരയില്‍ കണ്ണടച്ച് ഇരുട്ടത്തിരിക്കുന്നു.
തൊലിവെളുപ്പുള്ള ഇവള്‍ ‘സൂസി’. ഇവക്കു നൂറ് മുട്ടാന്‍ വെറും 3.7 സെക്കണ്ടു മതി, എന്നെ കുടെഞ്ഞെറിയാനും. നന്നായി പാടാനും, ചെരിഞ്ഞാടാനും ഇവളെ അരങ്ങേറിയ ചേട്ടത്തിമാര്‍ പഠിപ്പിച്ചിരിക്കുന്നു. 70 കുതിരകളുടെ കുതിപ്പ് ഇവള്‍ നെഞ്ചേറ്റിയിരിക്കുന്നു.

ഇനി ഇവള്‍ എന്റെ തോഴി, എന്റെ പ്രേയസ്സി, എന്റെ കാമുകി.

പടങ്ങള്‍ - വിടയപ്പാ

URL:http://patangal.blogspot.com/2006/12/blog-post_31.htmlPublished: 12/31/2006 7:00 PM
 Author: വക്കാരിമഷ്ടാ


രണ്ടായിരത്തിയാറേ, വിട.

എല്ലാ നല്ല കാര്യങ്ങള്‍ക്കും നന്ദി. എല്ലാ തെറ്റുകള്‍ക്കും മാപ്പ്.

കാലചക്രം കറങ്ങിത്തിരിയുമ്പോള്‍ എവിടെയെങ്കിലും വെച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ...

(ശ്രീകണ്ഠന്‍ നായര്‍ സ്റ്റൈല്‍) ഗുഡ് ബൈ

അതുല്യ :: atulya - പുതുവര്‍ഷ പുഞ്ചിരി

URL:http://atulya.blogspot.com/2006/12/blog-post_31.htmlPublished: 12/31/2006 10:59 PM
 Author: അതുല്യ

ഒരപ്പൂന്റെ അമ്മയ്കെന്ത്‌ വില.. ദേ.. എത്ര അപ്പൂക്കുട്ടന്മാര്‍...

എല്ലാര്‍ക്കും നന്മയുടെ പുതുവല്‍സരാശംസകള്‍.

കൊടകര പുരാണം - സേവ്യറേട്ടന്റെ വാള്‍

URL:http://kodakarapuranams.blogsp....com/2006/12/blog-post_30.htmlPublished: 12/31/2006 2:30 AM
 Author: വിശാല മനസ്കന്‍
കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

കൊല്ലത്തില്‍ അഞ്ചോ ആറോ തവണ. അതും കാശ്‌ ചിലവില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌.

കാക്കമുട്ട എന്ന നെയിം ആളുടെ ഫാമിലിക്ക്‌ സര്‍‍നെയിമായി സമ്പാദിച്ചുകൊണ്ടുവന്നത്‌ അപ്പന്‍ ഔസേപ്പേട്ടനായിട്ടായിരുന്നു. അദ്ദേഹത്തിന്റെ തലയുടെ ആ ഓവല്‍ ഷേയ്പും വലിപ്പക്കുറവും കണ്ട്‌ ആരോ ഇട്ട പേര്‍!

പക്ഷെ, സേവ്യറേട്ടന്റെ തലയായപ്പോഴേക്കും ഷേയ്പ്പില്‍ കാര്യമായ വലിപ്പ വ്യത്യാസമൊക്കെ വന്ന് അത് ഏറെക്കുറെ റഗ്ബി കളിയുടെ പന്തിന്റെ പോലെയായെങ്കിലും, കാക്കമുട്ട എന്ന പേരിന്‌ മാറ്റം വന്നില്ല.

മരം വെട്ട്‌ പ്രധാന ജീവിതോപാധിയായി നടന്ന കാക്കമുട്ട ഫാമിലിയിലെ ആണുങ്ങളെല്ലാം വെള്ളമടിക്കാത്ത സമയങ്ങളില്‍ തികഞ്ഞ മര്യാദക്കാരും, അച്ചന്‍ പറയുന്നതൊന്നും ശ്രദ്ധിക്കാറില്ലെങ്കില്‍ തന്നെയും എല്ലാ ഞായറാഴ്ചകളിലും മുടങ്ങാതെ പള്ളിയില്‍ പോകുന്നവരും, തന്നെപോലെ തന്റെ ത്രിതല പഞ്ചായത്തിലുള്ളവരെയും സ്നേഹിക്കണമെന്ന് വിശ്വസിക്കുന്നവരുമായിരുന്നു.

സേവ്യറേട്ടന്‍ സാധാരണഗതിയില്‍ മദ്യപനായി കാണപ്പെടുന്ന അവസരങ്ങള്‍, അമ്പുപെരുന്നാളുകള്‍‍, ഷഷ്ഠി, ഈസ്റ്റര്‍, കൃസ്തുമസ്സ്‌ എന്നിവയും ബന്ധുക്കളുടെ കല്യാണം, മരണം പിന്നെ പിള്ളാരുടെ കുര്‍ബാന കൈക്കൊള്ളപ്പാട്‌ എന്നീ സെറ്റപ്പുകളിലൊക്കെയാകുന്നു.

അന്ന് മണ്ണുത്തി അമ്പായിരുന്നു. അവിടെയടുത്തേക്കാണല്ലോ സേവ്യറേട്ടന്റെ രണ്ടാമത്തെ പെങ്ങളെ കെട്ടിച്ചുവിട്ടേക്കുന്നത്‌!

അമ്പിന്റന്ന് കാലത്തേ തന്നെ പശൂനെ ഒന്ന് തൊഴുത്തിന്നിറക്കികെട്ടി, കുടിയും കൊടുത്ത്‌ ഒന്ന് കുളിപ്പിച്ച് വയ്ക്കോലും ഇട്ടുകൊടുത്ത്‌ ലാലി ചേച്ചീനെയും ജൂനിയന്‍ കാക്കമുട്ടകളേയും കൊണ്ട്‌ സേവ്യറേട്ടന്‍ മണ്ണൂത്തിക്ക്‌ പോയി.

അവിടെപോയി സ്വന്തം പെങ്ങളുണ്ടാക്കിയ അമ്പ്‌ പലഹാരങ്ങളായ വട്ടേപ്പോം അച്ചപ്പോമൊക്കെ തിന്ന് അളിയനും അളിയനുമായി ഒരു ഫുള്ള്‌ പൊട്ടിച്ച്‌ പോര്‍ക്കിറച്ചിയില്‍ കൂര്‍ക്കയിട്ട്‌ വേവിച്ചതും സ്രാവ്‌ കൂട്ടാന്‍ വച്ചതും ചാളവറുത്തതും വടുകപ്പുളി നാരങ്ങാ അച്ചാറുമെല്ല്ല്ലാം കൂട്ടി, ഈരണ്ടെണ്ണം വച്ച്‌ അടി തുടങ്ങി.

കുപ്പിയുടെ നെറുന്തലയില്‍ ഒരടിയടിച്ച്‌ അടപ്പന്‍ ഇടത്തോട്ട് തിരിക്കുമ്പോള്‍ പറഞ്ഞുതുടങ്ങിയ സബ്ജക്റ്റ്‌;

'നമ്മടെ പോപ്പിന്റെ കാര്യം ഏറെക്കുറേ ഈ കുത്തില്‍ പോക്കാണല്ലോ അളിയാ'

എന്നാണെങ്കില്‍ പിന്നത്‌, ഗോര്‍ബച്ചേവ്‌, നരസിംഹറാവു, ആന്റണി, എന്നിങ്ങനെ ലോക, കേന്ദ്ര, കേരള രാഷ്ട്രീയത്തിലേക്ക്‌ ഇഴഞ്ഞ്‌ നീങ്ങുകയും അവസാനം കുപ്പി പിഴിഞ്ഞൊഴിക്കാന്‍ നേരം അത്‌ തൃശ്ശൂര്‍ ജില്ല‌ വരെ എത്തി.

അവിടെ വരെ പ്രശ്നം ഒന്നും ഇല്ലായിരുന്നു.

പക്ഷെ,

"എന്നാലും, എളേപ്പന്റോടത്തെ ജോസിന്റെ പെരപ്പാര്‍ക്കലിന്‌ നിങ്ങടോടന്ന് ആരും വരാണ്ടിരുന്നത്‌ തറവാട്ടുകാര്‍ക്ക്‌ ചേര്‍ന്ന പണിയായിരുന്നില്ല ട്ടാ"

എന്ന സേവ്യറേട്ടന്റെ അളിയന്റെ ആ ഡയലോഗീന്നങ്ങാട്ടാണ്‌ പ്രശ്നങ്ങളുടെ തുടക്കം.

പിന്നെ രണ്ടാളും മാറി മാറി പൊതിക്കെട്ടഴിക്കലായി, വാക്ക്‌ തര്‍ക്കമായി, വെല്ലുവിളിയായി, അങ്ങിനെ അവസാനം എന്തിന് പറയുന്നൂ, ഉന്തല്‍ വരെ എത്തി.

"ഇനി ഒരു മിനിറ്റ്‌ ഈ കുടുമ്മത്ത്‌ സേവ്യര്‍ നില്‍ക്കില്ല"

എന്ന് പറഞ്ഞ്‌ മുണ്ട് ഒരു പത്ത് പന്ത്രണ്ടു മടക്കിക്കുത്ത് അഴിക്കലും ഉടുക്കലുമായി നിന്ന്, പിന്നെ സേവ്യറേട്ടന്‍ അവിടെന്ന് ഇറങ്ങി ആടിയാടിയൊരു പോക്കായിരുന്നു‌.

ഇത്‌ അളിയനും അളിയും കുള്ളം കുടിക്കാനിരുന്നാല്‍ എല്ലാ കൊല്ലവും ഉണ്ടാകണ കാര്യമായതോണ്ട്‌ ലാലിച്ചേച്ചിയും പിള്ളാരും ‘എങ്ങടെങ്കിലും പോട്ടേ’ എന്ന് പറഞ്ഞ് കൂടെ പോന്നില്ല.

ഭൂലോകം പുല്ലഞ്ഞി ആയി ഇരിക്കണ സെറ്റപ്പില്‍ സേവ്യറേട്ടന്‍ അങ്ങിനെയൊരു യാത്ര ഒഴിവാക്കേണ്ടതായിരുന്നു. പക്ഷെ, എന്തുചെയ്യാം. മറ്റവന്‍ അകത്ത് ചെന്നാല്‍ മനുഷ്യന്മാര്‍ വെളുവില്ലാതെ എന്തൊക്കെ ചെയ്യും!

ഈ സേവ്യറേട്ടന്‍ തന്നെ ഒരിക്കല്‍ അടിച്ച് പാമ്പായിട്ട് കൊലക്കാറായ ഓണ വാഴ മുഴുവന്‍ വെട്ടിക്കളഞ്ഞില്ലേ?

അങ്ങിനെ, ഒരു കണക്കിന് ഒരു ഓട്ടോ പിടിച്ച്, തൃശ്ശൂര്‍ വരെ എത്തി. എന്നിട്ട് കൊടകരക്ക്‌ പോകാന്‍ തൃശ്ശൂര്‍ സ്വപ്‌നേടെ അടുത്ത്‌ നിന്ന് ഒരു ഓര്‍ഡിനറിയില്‍ കറയറിയിരുന്നു.

ആ സമയത്ത്‌ പെട്ടെന്ന് ഒരു സേവ്യാറേട്ടന് ഒരു ടെന്റന്‍സി. ഒരു വാള്‍ കോള്‍!

ഈ ടെന്റസി എങ്ങിനെ, എവിടെനിന്നുത്ഭവിച്ച്‌, ഏതിലേ വന്ന്, ഏതിലേ പോകുമെന്നും അതിന്റെ ആ ഒരു സുഖവും പ്രത്യേകിച്ച്‌ പറയണ്ട ആവശ്യമില്ലല്ലോ!

കുറെ നേരം ആളങ്ങ്‌ കണ്ട്രോള്‍ ചെയ്തു. വായിലൂറി വന്ന ഉമിനീറ് നന്നായി ശ്വാസമെടുത്ത് അകത്തേക്കിറക്കുമ്പോള്‍, വാളൊഴിവായിക്കിട്ടാന്‍ വേളാങ്കണ്ണി മാതാവിന് പത്ത് പൈസ കൊടുത്തയക്കാമെന്നെ നേര്‍ച്ച വരെ നേര്‍ന്നു, അതുകൊണ്ട് പ്രത്യേകിച്ച് ഫലമുണ്ടായില്ലെങ്കിലും..!

അങ്ങിനെ വാള്‍ ഏറേക്കുറെ കയ്യീന്ന് പോയെന്ന് തോന്നിയപാടെ സേവ്യറേട്ടന്‍ ചാടിപ്പിടഞ്ഞേണീറ്റ്‌ ബസീന്ന് തല പുറത്തേക്കിട്ടപ്പ്പ്പോള്‍.....

"ഒരു അമ്മായി ഒരു അലുമിനീയം വട്ടക തലയില്‍ വച്ച്‌ കറക്റ്റ്‌ സ്പോട്ടില്‍ താഴെ"

കര്‍ത്താവേ..എന്തൊരു ദുരവസ്ഥ. ഇതുകണ്ടപാടെ, സേവ്യറേട്ടന്‍ വായടച്ചുപിടിച്ച് സ്പ്രേ പെയ്ന്റിങ്ങിന് ഒരു വിഫലശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

“മാ..ര്‍ ര്‍ ര്‍“ ന്ന് പറഞ്ഞത്‌ കേട്ടല്ലാ.. ആ മീന്‍ കച്ചോടത്തിന്‌ നടക്കണ അമ്മായി ‘എന്റെ ദൈവേ” എന്ന് പറഞ്ഞ് ചാടിമാറിയത്‌....

'എന്തോ പിരുപിരൂന്ന് വട്ടകയില്‍ വീഴുന്നതും അതിന്റെ കുടേ തലക്കുമുകളീന്ന് 'മ്ബ്രാ...' എന്നൊരു ശബ്ദം കേട്ടിട്ടുമായിരുന്നു.

സംഭവത്തിന്റെ കിടപ്പുവശം മനസ്സിലാ‍യ ആ അമ്മായി, അലൂമിനീയം വട്ടക താഴെ ഇറക്കി വച്ച്‌ മീന്‍ വട്ടകയിലേക്കും രണ്ടാം വാളിനായി ശ്രമിക്കുന്ന സേവ്യറേട്ടനേയും മാറി മാറി നോക്കി.

‘എന്തൊരു ടൈമിങ്ങ്! എന്തൊരു ഉന്നം‍!’

വാളിന്‌ ശേഷം അനുഭവപ്പെടുന്ന ആ സ്വര്‍ഗ്ഗീയാനുഭൂതിയാല്‍ മുഖത്ത്‌ മിന്നിമറയുന്ന ഭാവചേഷ്ടാദികള്‍ക്ക്‌ സമാനമായ ഒരു ഭാവമായിരുന്നത്രേ അപ്പോള്‍ അമ്മായിയുടെ മുഖത്തും.

'എടാ തൊരപ്പാ. നിനക്ക്‌ ഛര്‍ദ്ദിക്കാന്‍ എന്റെ മീന്‍ വട്ടകയേ കണ്ടുള്ളൂ.. എന്റെ കുടുമ്മത്തേക്ക് അരി വേടിക്കാനുള്ള മീനാ ഇത്. ഇത് നീ തന്നെ അങ്ങ് എടുത്തോ. മര്യാദക്ക്‌ എന്റെ മീനിന്റെയും വട്ടകേടെം കാശ്‌ തന്നില്ലെങ്കില്‍ ഇത്‌ നിന്റെ തലേക്കോടെ കമിഴ്ത്തുമെടാ... പിശാശേ..' എന്ന് റെസ്പെക്റ്റ് തുളുമ്പുന്ന വാക്കുകളാല്‍ അമ്മായി ആളുടെ നയം വ്യക്തമാക്കി വട്ടകയും കൊണ്ട്‌ ബസിലേക്ക്‌ ഓടി കയറി ചെന്നു.

പാവം സേവ്യറേട്ടന്‍. ഒന്നും മനപ്പൂര്‍വ്വമല്ലായിരുന്നു, പക്ഷെ ‘സോറി, ഇനി ആവര്‍ത്തിക്കില്ല‘ എന്ന് പറഞ്ഞാല്‍ തീരുന്ന കേസാണോ ഇത്?

അമ്മായി ഇന്റര്‍നാഷണല്‍ അലമ്പാണെന്നും സ്ഥലം തൃശ്ശൂരാണെന്നും തലയിലൂടെ കമഴ്ത്ത്തുമെന്ന് പറഞ്ഞത്‌ തമാശക്കല്ലെന്നും, ഫുള്‍ വാറായി യാതൊരു വെളിവുമില്ലാതെ ഇരിക്കുകയായിട്ടുപോലും സേവ്യറേട്ടന്‌ മനസ്സിലാക്കാന്‍ യാതൊരു ബുദ്ധിമുട്ടുണ്ടായില്ല.

അങ്ങിനെ അവസാനം, രക്ഷയില്ലാന്ന് കണ്ട്, സേവ്യറേട്ടന്‍ ഇരുന്നൂറ്റി പത്ത് രുപക്ക് മൂന്ന് കിലോ കൊഴുവ മീനും ഒരു പഴയ അലൂമിനീയം വട്ടകയും സ്വന്തമാക്കി, മീന്‍ ചാലില്‍ കളഞ്ഞ്‌, അലൂമിനീയം വട്ടക പൈപ്പ്‌ വെള്ളം കൊണ്ട്‌ കഴുകി വൃത്തിയാക്കി കൊടകരക്ക്‌ പോയി.

ബസിറങ്ങി, വട്ടകയും പിടിച്ച് വീട്ടില്‍ പോണ സേവ്യറേട്ടനോട്,

‘ആയ്, എവിടെ നിന്ന് കിട്ടീടാ സേവ്യറേ ഈ പഴേ വട്ടക?’

എന്ന് വഴിയില്‍ വച്ച് ചോദിച്ചപ്പോള്‍ സേവ്യറേട്ടന്‍ പറഞ്ഞത്,

‘ലാഭത്തിന് കിട്ടിയപ്പോള്‍ പള്ളീന്ന് ലേലം വിളിച്ച് എടുത്തതാ ’ എന്നാണ്.

ഹവ്വെവര്‍, അതിനു ശേഷം എത്ര തന്നെ കിട്ടിയാലും ഇനി ആരൊക്കെ നിര്‍ബന്ധിച്ചാലും, രണ്ട്‌, ഏറിയാല്‍ മൂന്ന് അതിലും വിട്ട്‌ കാക്കമുട്ട സേവ്യറേട്ടന്‍ അടിച്ച ചരിത്രമില്ല.

ചിത്രജാലകം - പുതുവത്സരാശംസകള്‍...

URL:http://chithrajaalakam.blogspo....com/2006/12/blog-post_30.htmlPublished: 12/31/2006 8:01 AM
 Author: യാത്രാമൊഴി



എല്ലാ ബൂലോഗര്‍ക്കും
സന്തോഷവും, സമാ‍ധാനവും
നിറഞ്ഞ പുതുവത്സരം
ആശംസിച്ചു കൊണ്ട്...

സ്നേഹപൂ‍ര്‍വ്വം,
യാത്രാമൊഴിയും കുടുംബവും.

കൈപ്പള്ളി :: Kaippally - ഹത്ത

URL:http://mallu-ungle.blogspot.com/2006/12/blog-post_31.htmlPublished: 12/31/2006 8:29 AM
 Author: കൈപ്പള്ളി
ദുബൈയില്‍ ഉള്ള ഹത്ത (Hatta) എന്ന മലയോര പ്രദേശത്തുള്ള വെള്ള ചട്ടവും, Damഉം കാണാന്‍ പൊയപ്പോള്‍ എടുത്ത ചിത്രങ്ങള്‍







മറ്റു ചിത്രങ്ങള്‍ ഇവിടെ

എന്റെ ചിത്രങ്ങള്‍ - സിദ്ധാര്‍ത്ഥന്‍

URL:http://entechithrangal.blogspo....com/2006/12/blog-post_30.htmlPublished: 12/31/2006 4:06 AM
 Author: ദേവരാഗം

സിദ്ധാര്‍ത്ഥനെ ബൂലോഗയുഗത്തിനും മുന്നേ മലയാളവേദി ഫോറമെഴുത്തുകാലത്ത്‌ ഞാന്‍ പരിചയപ്പെട്ടു. എങ്കിലും ഏറെക്കാലം കഴിഞ്ഞാണ്‌ എന്റെ അയല്‍വാസിയാണെന്ന് മനസ്സിലായത്‌.

ഫോറത്തില്‍ ആക്റ്റീവ്‌ ആയിരുന്ന സിദ്ധാര്‍ത്ഥന്‍ എങ്ങനെയോ മടിയനായ ബൂലോഗവാസിയായി. നിലപാട്‌, ചിത്രങ്ങള്‍ എന്നീ ബ്ലോഗ്ഗുകളില്‍ വളരെക്കുറച്ച്‌ പോസ്റ്റുകളേ കാണാനുള്ളു. വായനക്കിടയില്‍ എന്ന ബ്ലോഗ്‌ മാത്രമാണ്‌ ഇടക്കെങ്കിലും അനങ്ങുന്നത്‌.

അനാലിറ്റിക്കല്‍ റിവ്യൂ ചെയ്യാനുള്ള അസാമാന്യ കെല്‍പ്പാണ് സിദ്ധന്റെ സിദ്ധിയായി എനിക്കു തോന്നിയിട്ടുള്ളത്‌. തകര്‍പ്പന്‍ സാഹിത്യ നിരൂപണങ്ങളെഴുതാനുള്ള കഴിവു കൈവശമുണ്ട്‌. പറഞ്ഞിട്ടെന്തു കാര്യം, എഴുതണ്ടേ.

അദ്ധ്യാപകന്‍ എന്ന നിലയിലും സിഡ്‌ തിളങ്ങും എന്നെന്റെ അനുമാനം. ബാലസാഹിത്യം എഴുതാനും കൊള്ളാവുന്ന ഒരാള്‍.

പുതിയ സ്വപ്നമായ ശബ്ദതാരാവലി ഓണ്‍ലൈനിന്റെ പണിപ്പുരയിലാണിപ്പോള്‍ ഈ ബ്ലോഗന്‍. ആ പ്രോജക്റ്റില്‍ എനിക്ക്‌ ആകര്‍ഷകമായി തോന്നുന്നത്‌ ഈ ലെക്സിക്കണെ ഒരു തെസാറസ്‌ ആയി വര്‍ത്തിക്കാന്‍ പ്രാപ്തമാക്കിയാല്‍ മുഖ്യധാരാ സാഹിത്യകാരന്മാരും മാധ്യമ പ്രവര്‍ത്തകരും ഉപയോഗിക്കായ്കയാല്‍ മലയാളത്തില്‍ ഇന്നു സര്‍ക്കുലേഷനില്‍ നിന്നും പുറത്തുപോയ പതിനായിരക്കണക്കിനു വാക്കുകള്‍ ഇന്റര്‍നെറ്റിലൂടെ പുനര്‍ജനിക്കാനുള്ള സാദ്ധ്യതയാണ്‌.

സിദ്ധാര്‍ത്ഥനെന്ന സജിത്ത്‌ യൂസഫ്‌ ഷാര്‍ജ്ജയില്‍ ജോലി ചെയ്യുന്നു. താമസം അല്‍ ഖിസൈസ്‌ അല്‍ ദുബായി അല്‍ ജന്നത്ത്‌ ഉള്‍ ഫിര്‍ദൌസില്‍. വിവാഹിതന്‍. കുട്ടികള്‍- ആദ്യത്തെയാള്‍ സ്റ്റോര്‍ക്കിന്റെ ചുണ്ടിലെ തുണിത്തൊട്ടിലില്‍ ഉറങ്ങിക്കൊണ്ട്‌ യാത്ര തിരിച്ചിട്ടുണ്ട്‌.

ചിത്രങ്ങള്‍ - കൊച്ചാപ്പിയും കൃഷ്ണനും

URL:http://chithrangal.blogspot.com/2006/12/blog-post_30.htmlPublished: 12/31/2006 1:21 AM
 Author: evuraan
“പ്രാദേശിക വാര്‍ത്തകള്‍” എന്ന മലയാളം ചിത്രത്തില്‍ നിന്നുള്ള രന്ട് സ്നാപ്പുകള്‍:





ഈ ചിത്രങ്ങള്‍ക്ക്, കറുത്ത കണ്ണട ധരിച്ച വ്യക്തിദ്വയങ്ങളുടെ മറ്റു ചിത്രങ്ങളുമായി യാതൊരു ബന്ധവുമില്ല എന്നതു പ്രത്യേകം പ്രസ്താവ്യമാണു്.

Track bugs, feature requests and team-member tasks using OnTime 2006. OnTime helps thousands of software development teams manage and enforce their development processes. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Winner of the 2006 ASP.NET Pro Readers Choice Award. Free single user installations!

Download a Free Single-User Version Now!
($200 Value - Never Expires!)

bug tracker | scrum | software project management | help desk

Saturday, December 30, 2006

Suryagayatri സൂര്യഗായത്രി - ഉറക്കം പലവിധം

URL:http://suryagayatri.blogspot.com/2006/12/blog-post_30.htmlPublished: 12/30/2006 10:51 AM
 Author: സു | Su
1) തങ്ങളെ കാവലേല്‍പ്പിച്ച് ജനങ്ങള്‍ മുഴുവന്‍ ഉറക്കം പിടിച്ചപ്പോള്‍, ഉറങ്ങാതിരുന്ന പട്ടാളക്കാരനോടൊപ്പം, ഭൂമിയും ഉറക്കമൊഴിച്ചു.

2) തലയ്ക്ക് കീഴെ കൈ വെച്ച്, ഇരുട്ടിലും തണുപ്പിലും കടത്തിണ്ണയില്‍ കിടക്കുന്നയാള്‍ സുഖമായി ഉറങ്ങുമ്പോള്‍, അലമാരയുടെ താക്കോല്‍ തലയ്ക്ക് കീഴെ വെച്ച് വീടിനുള്ളിലെ ആള്‍ ഉറക്കമില്ലാതെ കിടന്നു.

3)കൂര്‍ക്കം വലിച്ചുറങ്ങുന്ന മനുഷ്യനെ നോക്കി, തങ്ങളിലൊന്ന് ദിവസവും നഷ്ടമാവുന്ന ദുഃഖത്തില്‍, ഉറക്കഗുളികകള്‍ ഉറക്കമില്ലാതെ ഇരുന്നു.

4) വിളകളെപ്പറ്റി ആശങ്കപ്പെട്ട്, വീട്ടിലുറങ്ങാതിരിക്കുന്ന കര്‍ഷകനെ ഓര്‍ക്കാതെ, വിളകള്‍, പാടത്ത് കുളിര്‍ കാറ്റേറ്റ് ഉറങ്ങി.

5) ചതിച്ചവനും ചതിക്കപ്പെട്ടവനും ഉറക്കമില്ലാതിരിക്കുമ്പോള്‍, ഇനിയും ചതിയറിയാത്ത ലോകം, ഗാഢനിദ്രയില്‍ മുഴുകി.

കൈപ്പള്ളി :: Kaippally - കലേഷിന്റെ യാത്ര അയപ്പ്

URL:http://mallu-ungle.blogspot.com/2006/12/blog-post_30.htmlPublished: 12/30/2006 8:11 AM
 Author: കൈപ്പള്ളി

Friday, December 29, 2006

Gurukulam | ഗുരുകുലം - അഞ്ജനമെന്നതു ഞാനറിയും…

URL:http://malayalam.usvishakh.net/blog/archives/239Published: 12/29/2006 11:05 PM
 Author: ഉമേഷ് | Umesh

കുറിഞ്ഞി ഓണ്‍‌ലൈന്‍ എന്ന വിജ്ഞാനപ്രദമായ ബ്ലോഗില്‍ (ഇതു് ഇതുവരെ കണ്ടിട്ടില്ലാത്തവര്‍ ശ്രദ്ധിക്കുക. നല്ല വൈജ്ഞാനികലേഖനങ്ങള്‍ക്കു ദാരിദ്ര്യമുള്ള-ഷിജു, സി. എസ്., കൂമന്‍സ്, ദേവന്‍ തുടങ്ങിയവരെ മറക്കുന്നില്ല-ബൂലോഗത്തില്‍ ഇതൊരു മുതല്‍ക്കൂട്ടാണു്) ഒരു പ്രാചീനഗ്രീസ് കണ്ടുപിടിത്തത്തെപ്പറ്റി പറയുന്ന പോസ്റ്റില്‍ ലോനപ്പന്‍ എന്ന ദേവദാസ് ഇങ്ങനെയൊരു കമന്റിട്ടു:

ഒരു രഹസ്യം പറയാം ആരോടും പറയരുത്.
കാല്‍കുലസ് [ഇന്റഗ്രേഷന്‍-ഡിഫരന്‍സിയേഷന്‍] എന്നശാഖയ്ക്ക് “മൈല്‍‌സ്റ്റോണ്‍” ഇട്ടത് ന്യൂട്ടന്‍ ആണെന്നാണ് വെയ്പ്പ്. എന്നാല്‍ 3000 വര്‍ഷം മുമ്പ് ചോമാതിരി എന്ന ഭാരതീയന്‍(സൌതിന്ത്യന്‍) “ഏക ദോകോത്തര സങ്കലിതം പദ വര്‍ഗ്ഗാര്‍‌ദ്ധം” എന്ന് മൊഴിഞ്ഞിട്ടുണ്ട്
ച്ചാല്‍ “d/dx of x= 1/2 root(X)” എന്ന്
അതൊക്കെ നാല്‍ കളഞ്ഞ് കുളിച്ചു. വല്ലതും ബാക്കിയുണ്ടോന്ന് ജര്‍മ്മന്‍കാരോട് ചോദിക്കണം.

“[മുകളില്‍ എന്തെങ്കിലും തെറ്റുണ്ടില്‍ ക്ഷമിക്കുക, ഓര്‍മ്മയില്‍ നിന്നെടുത്തതാണ്]” എന്നൊരു മുന്‍‌കൂര്‍ ജാമ്യം എടുത്തിട്ടുണ്ടെങ്കിലും പറയാതെ വയ്യ, “അഞ്ജനമെന്നതു ഞാനറിയും, അതു മഞ്ഞളു പോലെ വെളുത്തിരിക്കും” എന്നതിനു് ഇതിനെക്കാള്‍ നല്ല ഒരു ഉദാഹരണം കുറവായിരിക്കും.

ഇതിലെ തെറ്റുകള്‍:


  1. എന്നതു തെറ്റാണെന്നു കാല്‍ക്കുലസിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ആര്‍ക്കും അറിയാം.

    ആണു ശരി. ഒരു പക്ഷേ

    എന്നായിരിക്കും ഉദ്ദേശിച്ചതു്.
  2. 3000 വര്‍ഷമെന്നൊക്കെ പറയുമ്പോള്‍… അതൊരു വലിയ കാലയളവാണല്ലോ. ക്രിസ്തുവിനു മുമ്പു് പത്താം നൂറ്റാണ്ടു്. ശുല്‍ബസൂത്രങ്ങളും മറ്റും ഉണ്ടായിവരുന്നതേ ഉള്ളൂ. ഈ ചോമാതിരിമാരൊക്കെ അന്നുണ്ടോ എന്തോ? എന്തായാലും, കാല്‍ക്കുലസ് ഇല്ല എന്നതു തീര്‍ച്ച. അല്പം കുറച്ചു് 300 എന്നോ മറ്റോ ആക്കാമോ?

    ചോമാതിരി (സോമയാജി) എന്നതു് ഒരു ജാതിപ്പേരാണു് (സോമയാഗം ചെയ്ത നമ്പൂതിരി). ഒരാളുടെ പേരല്ല.

  3. ഭാരതീയഗണിതശാസ്ത്രത്തില്‍ പ്രശസ്തരായ രണ്ടു ചോമാതിരി(സോമയാജി)മാരുണ്ടു്. നീലകണ്ഠസോമയാജിയും(ക്രി. പി. പതിനഞ്ചാം നൂറ്റാണ്ടു്) പുതുമന സോമയാജിയും (ക്രി. പി. പതിനേഴാം നൂറ്റാണ്ടു്). ധാരാളം കണ്ടുപിടിത്തങ്ങള്‍ ഇവരുടേതായുണ്ടു്. രണ്ടുപേരും ന്യൂട്ടനു മുമ്പുള്ളവര്‍ തന്നെ. പക്ഷേ, ലോനപ്പന്‍ പറയുന്ന അത്രം മുമ്പല്ല.
  4. ഉദ്ധരിച്ച സംസ്കൃതശ്ലോകഭാഗം കാല്‍ക്കുലസ് അല്ല പറയുന്നതു്. “സങ്കലിതം” ആണു്. 1, 2, 3, … എന്നിങ്ങനെയുള്ള സംഖ്യകളുടെ തുകകളും അവയുടെ തുകകളും അവയുടെ തുകകളും ഒക്കെയാണു് സങ്കലിതം എന്നതുകൊണ്ടു് ഉദ്ദേശിക്കുന്നതു്.

കുരുടന്മാര്‍ ആനയെ വര്‍ണ്ണിക്കുന്നതുപോലെ ഇങ്ങനെ ഭാരതീയജ്ഞാനത്തെപ്പറ്റിയുള്ള അബദ്ധങ്ങള്‍ എഴുന്നള്ളിക്കുന്നവരാണു് നമ്മളെ പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍ അപഹാസ്യരാക്കുന്നതു്. ഒറ്റ നോട്ടത്തില്‍ പരമാബദ്ധങ്ങളായ ഇത്തരം കാര്യങ്ങള്‍ ചെയിന്‍ ഇ-മെയിലുകളായും വെബ്‌പേജുകളായും ബ്ലോഗ്‌പോസ്റ്റുകളായും കമന്റുകളായും ഇന്റര്‍നെറ്റില്‍ പരന്നു കിടക്കുന്നു. ഇവ മൂലം ഭാരതീയഗണിതത്തെപ്പറ്റി ആധികാരികമായി പരയുന്നതു പോലും കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ല. നാം തന്നെ നമ്മുടെ ശവക്കുഴി തോണ്ടണോ?


ഈ ഉദ്ധരണി ഞാന്‍ മുമ്പു കണ്ടിട്ടില്ല. ഒരു പക്ഷേ ഇങ്ങനെയായിരിക്കാം:

ഏകാദ്യേകോത്തര സങ്കലിതം പദ വര്‍ഗ്ഗാര്‍‌ദ്ധം
ഏക-ആദി-ഏക-ഉത്തര-സങ്കലിതം പദ-വര്‍ഗ്ഗ-അര്‍ദ്ധം.

“ഒന്നു മുതല്‍ ഒന്നു വീതം കൂട്ടിയ സംഖ്യകളെ തമ്മില്‍ കൂട്ടിയാല്‍ സംഖ്യകളുടെ എണ്ണത്തിന്റെ വര്‍ഗ്ഗത്തിന്റെ പകുതിയാകും” എന്നര്‍ത്ഥം. അതായതു്,

എന്നര്‍ത്ഥം. ഇതു പൂര്‍ണ്ണമായി ശരിയല്ല.

എന്നതാണു ശരിയായ സൂത്രവാക്യം. ഇതു് ഭാരതീയഗണിതജ്ഞര്‍ക്കു നേരത്തേ അറിയാമായിരുന്നു. ആര്യഭടന്‍ ഇതു പറഞ്ഞിട്ടുണ്ടു്. ഇതിനെപ്പറ്റി ഭാസ്കരാചാര്യര്‍ പറഞ്ഞിരിക്കുന്നതു താഴെ കൊടുത്തിട്ടുണ്ടു്.

n-ന്റെ മൂല്യം വളരെ വലുതാകുമ്പോള്‍ n(n+1)-നു പകരം n2 ഉപയോഗിക്കാം എന്നു നീലകണ്ഠസോമയാജി യുക്തിദീപികയില്‍ (ഇതു നീലകണ്ഠന്റേതാണെന്നും അല്ല അദ്ദേഹത്തിന്റെ ഒരു ശിഷ്യന്റേതാണെന്നും വാദങ്ങളുണ്ടു്. നീലകണ്ഠന്റെ തന്നെ “തന്ത്രസംഗ്രഹം” എന്ന വിശിഷ്ടകൃതിയുടെ വ്യാഖ്യാനമാണു യുക്തിദീപിക.) പറഞ്ഞിട്ടുണ്ടു്.


സൈകവ്യാസാര്‍ദ്ധഗുണിതം വ്യാസാര്‍ദ്ധം യത് തതോ ദലം
ഏകാദ്യേകോത്തരമിതഭുജാസങ്കലിതം ഭവേത്

അണുത്വാര്‍ത്ഥം ഭുജാഭാഗേ ത്വണുഛേദാഹതേസതി
അത്ര രൂപം ത്വണുമിതം കല്പ്യം യസ്മാത്തതോऽണുയുക്

യദ്‌വ്യാസദലമന്യച്ച കേവലം യത് തയോര്‍ഹതിഃ
യാസ്യാത് തദ്ദലമുക്തസ്യ മാനം സങ്കലിതസ്യ തു

ഒരു ഗോളത്തിന്റെ വ്യാപ്തം കണ്ടുപിടിക്കാനുള്ള

എന്ന സൂത്രവാക്യത്തിന്റെ ഉപപത്തിയിലാണു് ഇതുള്ളതു്. ഗോളത്തെ അസംഖ്യം ചെറിയ വൃത്തങ്ങളാക്കി അവയുടെ ക്ഷേത്രഫലങ്ങള്‍ തമ്മില്‍ കൂട്ടിയാണു് വ്യാപ്തം കണ്ടുപിടിക്കുന്നതു്. അര്‍ത്ഥം അല്പം സരളമാക്കി താഴെച്ചേര്‍ക്കുന്നു:

  1. വ്യാസാര്‍ദ്ധത്തോടു് ഒന്നു കൂട്ടി അതിനെ വ്യാസാര്‍ദ്ധം കൊണ്ടു ഗുണിച്ചിട്ടു പകുതി കണ്ടാല്‍ ഒന്നു മുതല്‍ ഒന്നു കൂട്ടി വരുന്ന ഭുജകളുടെ സങ്കലിതം ലഭിക്കും.

    അതായതു്,

  2. ഇതിലെ ഓരോ ഭുജയെയും വീണ്ടും പല ഭാഗമാക്കിയാല്‍ ഓരോ ഭുജയും വളരെ ചെറുതാകുകയും പദങ്ങളുടെ എണ്ണം വളരെ വലുതാവുകയും ചെയ്യും. പദങ്ങളുടെ എണ്ണം വലുതാകുമ്പോള്‍ n എന്നതും (n+1) എന്നതും ഏകദേശം തുല്യമാണെന്നു പരിഗണിക്കാം.
  3. അങ്ങനെ നോക്കിയാല്‍

    എന്നു് ഇവിടെ നമുക്കു് അനുമാനിക്കാം.

അതിനു ശേഷം ഈ സൂത്രവാക്യം ഉപയോഗിച്ചു് ഗോളവ്യാപ്തത്തിലേക്കു പോകുന്നു.

സൂക്ഷിച്ചു നോക്കിയാല്‍, ഇതു് ആധുനികഗണിതത്തിലെ രീതി തന്നെയാണെന്നു മനസ്സിലാകും. സാമാന്യമായ മൂല്യം എഴുതുക, അതിനു് ഒരു പ്രത്യേകസാഹചര്യത്തിലെ approximation ഉപയോഗിക്കുക, സീമാസിദ്ധാന്തം ഉപയോഗിച്ചു് infinite series-നു നല്ല approximation ഉണ്ടാക്കുക തുടങ്ങി. ഇവയൊക്കെ കാല്‍ക്കുലസിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ തന്നെ. എന്നാല്‍ കാല്‍ക്കുലസ് ന്യൂട്ടനു മുമ്പു കണ്ടുപിടിച്ചു എന്നു പറയാനും പറ്റില്ല. നൂറ്റാണ്ടുകള്‍ കൊണ്ടു ഗണിതജ്ഞര്‍ കണ്ടുപിടിച്ച സീമാസിദ്ധാന്തത്തെയും, ചെറിയ ഭാഗങ്ങളാക്കി വിഭജിച്ചു് ഓരോ ഭാഗത്തിന്റെയും വിലയുടെ approximate value കണ്ടുപിടിച്ചു് അവ കൂട്ടി തുക കണ്ടുപിടിക്കുന്ന രീതിയെയും മറ്റും യോജിപ്പിച്ചു് അവകലനത്തിന്റെയും (differentiation) സമാകലനത്തിന്റെയും (integration) സമഗ്രവും സാമാന്യവുമായ നിയമങ്ങള്‍ ഉണ്ടാക്കി എന്നതുകൊണ്ടാണു് കാല്‍ക്കുലസിന്റെ ഉപജ്ഞാതാക്കളായി ന്യൂട്ടനെയും ലൈബ്‌നിറ്റ്സിനെയും കരുതുന്നതു്. ഒരു സുപ്രഭാതത്തില്‍ ഇവര്‍ ഈ തിയറിയൊക്കെ ഉണ്ടാക്കി എന്നല്ല.

കാല്‍ക്കുലസ് ഇന്ത്യയിലുണ്ടായി എന്ന വാദത്തെ ഇതിന്റെ വെളിച്ചത്തില്‍ വേണം കാണാന്‍. ഗോളവ്യാപ്തം കണ്ടുപിടിക്കാനുള്ള കൃത്യമായ സൂത്രവാക്യം ആദ്യമായി കാണ്ടുപിടിച്ചതു ഭാരതീയരല്ല, ആര്‍ക്കിമിഡീസ് (ക്രി. മു. മൂന്നാം നൂറ്റാണ്ടു്) ആണു് എന്നും ഓര്‍ക്കുക.


“സങ്കലിതം” എന്നതു ഭാരതീയഗണിതശാസ്ത്രജ്ഞരുടെ ഒരു പ്രിയപ്പെട്ട ആശയമായിരുന്നു. സങ്കലിതവും സങ്കലിതത്തിന്റെ സങ്കലിതവും അതിന്റെ സങ്കലിതവുമൊക്കെ കണ്ടുപിടിച്ചു് അവര്‍ മുന്നോട്ടു പോയി. ഒരു ലീലാവതീവ്യാഖ്യാനത്തില്‍ ഇങ്ങനെ പറയുന്നു:

പദേ സൈകപദാഭ്യസ്തേ യദ്വൈകദ്വിവധോദ്ധ്യതേ
ഏകാദ്യേകോത്തരാങ്കാനാം ഭവേത് സങ്കലിതം തതഃ

ഗച്ഛാദ്യേകോത്തരാങ്കാനാം ത്രയാണാം തു സമാഹതിഃ
ഏകോത്തരാദിത്രിവധഭക്താ സങ്കലിതായുതിഃ

ഗച്ഛാദ്യേകോത്തരാങ്കാനാം ചതുര്‍‌ണാം തു സമാഹതേഃ
ഏകാദ്യേകോത്തരചതുര്‍ഘാതാപ്താ തദ്‌യുതേര്‍‌യുതിഃ

സമയക്കുറവു മൂലം പദാനുപദതര്‍ജ്ജമ എഴുതുന്നില്ല. അര്‍ത്ഥം ഗണിതരീതിയില്‍ താഴെച്ചേര്‍ക്കുന്നു (നൊട്ടേഷന്‍ എന്റേതു്):

ഇത്യാദി.


ആദ്യത്തെ n എണ്ണല്‍ സംഖ്യകളുടെയും അവയുടെ വര്‍ഗ്ഗം, ഘനം തുടങ്ങിയവയുടെയും തുക കണ്ടുപിടിക്കാനുള്ള സൂത്രവാക്യങ്ങള്‍ ആര്യഭടനു മുമ്പേ ഭാരതീയര്‍ക്കു് അറിയാമായിരുന്നു. ദോധകവൃത്തത്തില്‍ ഭാസ്കരാചാര്യര്‍ എഴുതിയ മനോഹരശ്ലോകങ്ങാല്‍ താഴെച്ചേര്‍ക്കുന്നു.

സൈകപദഘ്നപദാര്‍ദ്ധമഥൈകാദ്യങ്കയുതിഃ കില സങ്കലിതാഖ്യാ

സ-ഏക-പദ-ഘ്ന-പദ-അര്‍ദ്ധം ഏക-ആദി-അങ്ക-യുതിഃ കില സങ്കലിത-ആഖ്യാ

സാ ദ്വിയുതേന പദേന വിനിഘ്നീ സാ ത്രിഹൃതാ ഖലു സങ്കലിതൈക്യം

ദ്വിഘ്നപദം കുയുതം ത്രിവിഭക്തം സങ്കലിതേന ഹതം കൃതിയോഗഃ

സങ്കലിതസ്യ കൃതേഃ സമമേകാദ്യങ്കഘനൈക്യമുദീരിതമാദ്യൈഃ

സങ്കലിതസ്യ കൃതേഃ സമം ഏക-ആദി-അങ്ക-ഘന-ഐക്യം ഉദീരിതം-ആദ്യൈഃ


ഇതിന്റെ സാമാന്യരൂപമായ

എന്നതിന്റെ മൂല്യം (എന്നതു് ഏതെങ്കിലും എണ്ണല്‍‌സംഖ്യ) കണ്ടുപിടിക്കാനുള്ള സൂത്രവാക്യം കണ്ടുപിടിക്കാന്‍ ഭാരതെയഗണിതജ്ഞര്‍ക്കു കഴിഞ്ഞില്ല. ആധുനികഗണിതത്തില്‍ത്തന്നെ ഇതൊരു കീറാമുട്ടിയായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ട ബെര്‍‌ണോളി സംഖ്യകള്‍ ഉപയോഗിച്ചാണു് ഇന്നും ഇതു ചെയ്യുന്നതു്. (ഇതും വേദങ്ങളില്‍ ഉണ്ടായിരുന്നു എന്നു് ആരെങ്കിലും താമസിയാതെ പറഞ്ഞേക്കും!). അതനുസരിച്ചു്,

എന്നതാണു് അതിന്റെ മൂല്യം. ഇവിടെ Br എന്നതു ബെര്‍ണോളി സംഖ്യകളും nCr എന്നതു binomial coefficients-ഉം ആണു്.

ഇതും സരളമായ ഒറ്റ സൂത്രവാക്യമല്ല, മറ്റൊരു ശ്രേഢിയാണു്. പക്ഷേ രണ്ടാമത്തേതു കണക്കുകൂട്ടാന്‍ കൂടുതല്‍ എളുപ്പമാണു്, അത്രമാത്രം.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

അനുഭവങ്ങള്‍ പാളിച്ചകള്‍ - ജുഡീഷ്യറി പരിധി കടക്കുന്നു

URL:http://kiranthompil.blogspot.com/2006/12/blog-post_28.htmlPublished: 12/29/2006 12:11 PM
 Author: കിരണ്‍ തോമസ്

ഇന്ത്യന്‍ ജുഡീഷ്യറിയുടെ മൂല്യതകര്‍ച്ചയേക്കുരിച്ച്‌ K രാംകുമാര്‍ മാതൃഭൂമിയിലെഴുതിയ ലേഖനം.

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

എന്റെ ചിത്രങ്ങള്‍ - കൈപ്പള്ളി

URL:http://entechithrangal.blogspo....com/2006/12/blog-post_28.htmlPublished: 12/29/2006 6:08 AM
 Author: ദേവരാഗം


[ബ്ലോഗിനെക്കുറിച്ചല്ല, ബ്ലോഗന്മാരെക്കുറിച്ച്‌ ഒരു സീരിയല്‍ എഴുതാനുള്ള ശ്രമത്തിലാണ്‌. മിക്കവാറും ഞാന്‍ ഇഷ്ടമ്പോലെ വാങ്ങിക്കൂട്ടും! എന്തരോ വരട്ട്‌ ആദ്യത്തെ ഭാഗം ഞാന്‍ ദാ പബ്ലിഷി. ]

നിഷാദ്‌ ഹുസൈന്‍ ലബ്ബ കൈപ്പള്ളി എന്ന ബ്ലോഗറെ വളരെ കുറച്ചു കാലം മാത്രമേ ആയുള്ളു ഞാന്‍ പരിചയപ്പെട്ടിട്ട്‌. വളരെക്കുറച്ചു മാത്രമേ പരിചയപ്പെട്ടുള്ളു എന്നും പറയാം.

കൈപ്പള്ളി എന്ന ഭാഷാസ്നേഹിയെ പെട്ടെന്നു മനസ്സിലാവും. കൈപ്പള്ളി എന്ന ഫൊട്ടോഗ്രാഫറെ അതിലും എളുപ്പം മനസ്സിലാവും. അഞ്ചു മിനുട്ട്‌ ഇടപഴകിയാല്‍ റാസല്‍ ഖോറിലെ ഫ്ലാമിംഗോക്കുഞ്ഞുങ്ങള്‍ "എന്റെ സ്വന്തം മക്കളാ"ണെന്നു പറയുന്ന പക്ഷിസംരക്ഷകനെയും കണ്ടെത്താം.

നിഷാദെന്ന ബിസിനസ്സുകാരനെയും ഗൃഹനാഥനെയും എനിക്കു തീരെ പരിചയമില്ല.

തിരുവനന്തപുരം ആക്സന്റില്‍ (സോറി സ്വരാഘാതം, വക്കാരി വെട്ടല്ലേ, പ്ലീസ്‌)കൊല്ലം ഭാഷ മിക്സ്‌ ചെയ്ത സംസാരം കേട്ടാല്‍ നാട്ടിലൊരാല്‍ത്തറയിലോ ആര്‍ട്ട്സ്‌ ക്ലബ്ബിലോ സായാഹ്നങ്ങള്‍ ചിലവിട്ടില്ലെന്ന് തോന്നുകയേയില്ല. എന്നാല്‍ നമ്മള്‍ അംഗീകരിച്ച അല്ലെങ്കില്‍ ആലോചിക്കേണ്ടതുണ്ടെന്നു കരുതാത്ത പലതിലും കൈപ്പള്ളിക്കു കല്ലുകടിക്കുമ്പോല്‍ മറിച്ചും തോന്നും.
മനസ്സിലാക്കാന്‍ അല്ലെങ്കില്‍ അംഗീകരിക്കാന്‍ പ്രയാസം കൈപ്പള്ളിയെന്ന റെബലിനെയാണ്‌. compare, contrast, append, revise എന്ന രീതിയില്‍ കാര്യങ്ങളെ കാണുന്ന എനിക്ക്‌ കൈപ്പള്ളിയുടെ റിബല്‍ സമീപനങ്ങളിലും നിരീക്ഷണങ്ങളിലും നല്ലൊരു ശതമാനം വിയോജിപ്പാണ്‌. എന്നാല്‍ "കേരള ചരിത്രമെഴുതിയവര്‍ അപ്പടി തെറ്റു പറഞ്ഞിരിക്കുന്നു. വിശ്വാസം പോരാഞ്ഞു ഞാന്‍ UCLA ലൈബ്രറി സൂക്ഷിച്ചിരിക്കുന്ന പുരാതന കപ്പല്‍ ലോഗുകള്‍ പരിശോധിച്ചു ഇന്നത്‌ കണ്ടെത്തി" എന്നു പറയുന്ന കൈപ്പള്ളിയിലെ "ഫയങ്കര നാച്ചുറല്‍" റെബലിനെ അംഗീകരിക്കാതിരിക്കാനാവില്ല.

രത്നച്ചുരുക്കം: കൈപ്പള്ളി ഒരു "ഭയങ്കര" ഉരുപ്പടി തന്നപ്പോ.

Thursday, December 28, 2006

എന്റെ ചിത്രങ്ങള്‍ - ആശംസകള്‍

URL:http://entechithrangal.blogspot.com/2006/12/blog-post.htmlPublished: 12/24/2006 2:00 AM
 Author: ദേവരാഗം



2007 ഈ ഭീമന്‍ ഒന്നാം സ്ഥാനത്ത്‌ തുടരുന്ന അവസാനവര്‍ഷം. ഒരു വര്‍ഷം കൂടി കഴിയുന്നതോടെ Burj Dubai ഒന്നാം സ്ഥാനത്തെത്തുന്നു. ഓരോ വര്‍ഷവും മുന്നത്തേതിനെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതും കൂടുതല്‍ നല്ലതും കൂടുതല്‍ ആനന്ദകരവും കൂടുതല്‍ നന്മ നിറഞ്ഞതും ആകട്ടെ ലോകം.

നാളെ വിദ്യയുടെ പിറന്നാള്‍. പിറന്നാളുകാരിയേയും കൊണ്ട്‌ രാത്രി ദുബായി സെന്റ്‌ മേരീസില്‍ പോയി പിറന്നാളുകാരനെ സന്ദര്‍ശിക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ ഞങ്ങള്‍ രണ്ടും രണ്ടിടത്തായതുകൊണ്ട്‌ പോകാന്‍ തോന്നുന്നില്ല. ഇവിടെയിരുന്ന് എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. നല്ലതുവരട്ടെ.

ബൂലോഗര്‍ക്കെല്ലാം ക്രിസ്ത്മസ്‌, ഈദ്‌, നവവത്സരാശംസകള്‍!

നിശ്ചലഛായാഗ്രഹണ വിശേഷം - അസ്തമയം പടിഞ്ഞാറ്‌..

URL:http://chithrashala.blogspot.com/2006/12/blog-post.htmlPublished: 12/27/2006 10:13 AM
 Author: ശനിയന്‍ \o^o/ Shaniyan
കാപ്പിറ്റോളില്‍ ഒരു സന്ധ്യ..

When she saw her lord, she blushed "



1/80 @ എഫ് 1/4

Aruninte Blog - Balachandran Chullikad & Sindhu Joy @ Orkut

URL:http://aruninte.blogspot.com/2...dran-chullikad-sindhu-joy.htmlPublished: 12/26/2006 11:47 PM
 Author: arun

ഈ കുടക്കീഴില്‍ - കൂപം

URL:http://bahuvarnakuda.blogspot.com/2006/12/blog-post.htmlPublished: 12/24/2006 10:23 AM
 Author: സ്നേഹിതന്‍
(ഒന്നാം ഭാഗം ഇവിടെ വായിയ്ക്കാം) പുതിയ കിണറ്റില്‍ തടസ്സങ്ങളൊന്നുമില്ലാതെ വെള്ളം കണ്ടെത്താന്‍ വേണ്ടി രാഘവന്‍ കിണറു കുത്തുന്നതിനു മുമ്പേ അടുത്തുള്ള ക്ഷേത്രത്തില്‍ വെടി വഴിപാടു നടത്തിയിരുന്നു. പക്ഷേ താഴോട്ടുള്ള വഴി തല്ക്കാലം തടയപ്പെട്ടതുകൊണ്ട് ഇനി കിണറ്റിലും വെടി വേണ്ടിവരുമെന്ന് രാഘവന് തോന്നി. കിണറ്റിലെ പാറ പൊടിയാക്കാന്‍ വെടി വെയ്ക്കണൊ, ബോംബിടണൊ, അതൊ തുരക്കണൊ എന്നൊക്കെ ചിന്തിച്ചും പലരുമായും ചര്‍ച്ച

യാത്രാമൊഴി... - അന്ധത

URL:http://yathramozhi.blogspot.com/2006/12/blog-post_27.htmlPublished: 12/28/2006 12:08 AM
 Author: യാത്രാമൊഴി



മിന്നല്‍ക്കരം പിളര്‍ത്തിയ
തെങ്ങിന്‍ നെറുകയില്‍
ഒറ്റക്കണ്ണന്‍ കാക്ക
നിലവിളിക്കുമ്പോള്‍
വിരുന്നുകാരെത്തുമെന്ന്‌...

ദ്രവിക്കുമാമാശയത്തില്‍
വിശപ്പിന്റെ പൂച്ചകള്‍
മുഖം കഴുകുമ്പോള്‍
അതിഥികളാരോ വരുമെന്ന്‌...

പണിപ്പെട്ട്‌
പകലുറക്കത്തിന്‍
പടിക്കലെത്തുമ്പോള്‍
വാതില്‍ക്കലാളനക്കം!

നരച്ച പകലില്‍,
വേര്‍ത്ത കൈകളില്‍
വക്കു പൊട്ടിയ പാത്രം നീട്ടി
പിഴയ്ക്കാത്ത ശകുനമായി
കുരുടി നില്‍ക്കുന്നു.

ഒക്കത്ത്‌,
കണ്ണുള്ളവന്‍
ഇടവഴിയിലെ ഇരുട്ടില്‍
കഴുവേറ്റിയ കാമത്തിന്റെ
പാല്‍മയമില്ലാത്ത
കുരുന്നു പുഞ്ചിരി.

പാത്രത്തില്‍,
പൊള്ളിക്കിടക്കുന്നു
ചിരപുരാതനം
ദയതന്‍ ചില്ലറത്തുട്ടുകള്‍.

തരക്കേടില്ലാ
കാഴ്ചയെന്നകമേ
തുറക്കുന്നൂ,
വെറിയന്‍ കണ്ണുകള്‍!

ഒരു നൊടിയില്‍
വലിച്ചകത്താക്കി-
ക്കരുത്തു കാട്ടി-
യിരുട്ടിലാഴ്ന്ന്
സ്ഖലിച്ചു പൊങ്ങുമ്പോള്‍,
അരികിലൊരു
കുഞ്ഞിന്‍ കനത്ത
നിശബ്ദത!

‘വിശപ്പൊടുക്കി’
വിയര്‍ത്തെണീറ്റ്,
വളര്‍ത്തുനായതന്‍ കെട്ടഴിച്ച്‌,
കതകടയ്ക്കുമ്പോള്‍,
കാഴ്ച്ചയില്ലാത്ത
ദൈവങ്ങളെ പ്രാകി
പാതിജീവനെ ചേര്‍ത്ത്‌ വെച്ച്‌
കുരുടിയോടുന്നു.

പാപനാശം,
ഭക്തിമാര്‍ഗ്ഗം!
തിരുപ്പതിയും,
തീര്‍ത്ഥാടനവും കഴിഞ്ഞ്‌
രാത്രി വീടെത്തുമ്പോള്‍,
ക്ഷീണനേത്രത്തിലാഞ്ഞു കൊത്തുന്നു
കൂരിരുട്ടിന്‍ കരാളസര്‍പ്പങ്ങള്‍.

നിറമിഴികളില്‍
വിഷദന്തമൂര്‍ച്ചകള്‍.
ഇരുള്‍വഴികളില്‍
ശീത്ക്കാരവേഗങ്ങള്‍.
ഉടഞ്ഞുവീഴുന്നൂ
കാഴ്ച്ചതന്‍ സ്ഫടികം!

വെളിച്ചമെല്ലാമൊലിച്ചു
പൊയ്പ്പോയി,
പുലരിസൂര്യന്‍ വെറും
ചുടുസ്പര്‍ശമാകവെ,
തിരിച്ചറിഞ്ഞു ഞാന്‍
വിശന്നു ചുറ്റും മുരണ്ടടുക്കുന്ന
വഴികാട്ടിനായ്ക്കള്‍തന്‍
ചോരക്കിതപ്പുകള്‍.

ചെറുത്തുനില്‍ക്കാതെ
കീഴടങ്ങവേ
തിരിച്ചറിഞ്ഞില്ല ഞാന്‍
എന്റെ വളര്‍ത്തു നായതന്‍
കൂര്‍ത്ത പല്ലുകള്‍.

തമസ്സുരുകി
തളം കെട്ടി നില്‍ക്കും
നനുത്ത പാളത്തില്‍
കഴുത്ത് ചേര്‍ത്ത്
കാതൊരുക്കി
കുരുടി തേങ്ങുന്നു...

ഉരുക്കുപാളത്തില്‍
ചതഞ്ഞരഞ്ഞൊരു
കുരുന്നു പുഞ്ചിരി
പൊലിഞ്ഞുപോകുന്നു.

കെട്ട കാഴ്ച്ചയില്‍
ഉള്ളുപൊള്ളിത്തിളച്ച
ദൈവങ്ങള്‍
കൊടിയ ശാപത്തിന്‍
കെട്ടഴിച്ച് കതകടയ്ക്കുമ്പോള്‍,
വംശവൃക്ഷത്തിന്‍
പരാഗനേത്രങ്ങളില്‍
ഇരുട്ട് കൊത്തുന്നു.

വസന്തമെത്തി
മിഴിവാതില്‍
തുറന്നുവെയ്ക്കുമ്പോള്‍,
പിറവിയുടെ ചില്ലയാകെ
അന്ധതയുടെ
ജനിതകം പൂക്കുന്നു!