Thursday, November 16, 2006

Suryagayatri സൂര്യഗായത്രി - രാഘവന്റെ വ്യഥകള്‍

"എന്റെ ഖല്‍ബിലെ വെണ്ണിലാവ്‌ നീ നല്ല പാട്ടുകാരാ..."

രാഘവന്‍ പാട്ട്‌ പാടിനോക്കി.

“ചേട്ടാ...”

വന്നു. വെണ്ണിലാവ്‌ അല്ല. വെണ്ണീറ്.

"ചേട്ടന്‍ ഇവിടെ പാട്ടും പാടി നില്‍ക്കാണോ? എനിക്കൊരു സാരിയെടുക്കണം എന്ന് പറഞ്ഞില്ലേ?"

സാരി മാത്രമല്ല. സാരിയോടു കൂടെ നിന്നേയും എടുത്ത്‌ പോകണം എന്നാണെന്റെ ആഗ്രഹം എന്ന് പറയണമെന്നുണ്ട്‌. പറഞ്ഞില്ല. ഒന്നും പറഞ്ഞില്ല. ആദത്തിന്റെ വീട്ടിലെ ഖജനാവ്‌ കണ്ട്‌ അസൂയ മൂത്താണ്‌‍ ദൈവം ഹവ്വയെ സൃഷ്ടിച്ചതെന്ന് രാഘവനു എപ്പോഴും തോന്നാറുണ്ട്‌.

“ഞാന്‍ മുടി വെട്ടിക്കാന്‍ പോവുകയാ."

“സാരമില്ല. മുടിവെട്ടിക്കഴിയുമ്പോഴേക്കും ഞാന്‍ അങ്ങോട്ടെത്താം."

എന്തിനാ, എന്റെ കഴുത്ത്‌ വെട്ടാനോന്നുള്ള ചോദ്യം മനസ്സില്‍ അടക്കി. ഇവളു സാരി വാങ്ങിച്ചേ അടങ്ങൂ. പോലീസിന്റെ ജോലി വിട്ട്‌ വല്ല സാരിക്കടയും തുടങ്ങിയാലോന്ന് രാഘവന്‍ എപ്പോഴും ചിന്തിക്കാറുണ്ട്‌. ഭാര്യ വാങ്ങിക്കൂട്ടുന്ന വസ്ത്രങ്ങള്‍ വെച്ച്‌ രണ്ടാം വില്‍പന നടത്തിയാലും സുഖമായിട്ട്‌ ജീവിക്കാം.

കള്ളന്മാരാണെങ്കില്‍ അതിലും വല്യ വിപത്തുകള്‍. പിടിച്ച്‌ ഇടിച്ച്‌ രണ്ട്‌ സുരേഷ്‌ഗോപി ഡയലോഗ്‌ പറഞ്ഞുകഴിഞ്ഞാല്‍, തിരിഞ്ഞ്‌ നിന്ന് ‘ഫ പുല്ലേ’ ന്ന് പറയും. സിനിമ ഇറക്കുന്നവന്മാര്‍ക്ക്‌ ഇതു വല്ലതും അറിയുമോ? ഇനി മന്ത്രിമാരോടോ, സീനിയര്‍മാരോടോ പറയാമെന്ന് വെച്ചാല്‍ നേരെ വല്ല കാട്ടുമൂലയിലേക്കും‌ തട്ടും. എന്നാലും സുരേഷ്‌ഗോപി ഡയലോഗ്‌ ഒരു ഡയലോഗ്‌ തന്നെയാണ്‌‍. അതോര്‍ത്തപ്പോള്‍ രാഘവന്റെ കാലില്‍ക്കൂടെ എന്തോ അരിച്ച്‌ കയറി. രോമാഞ്ചം ഒന്നുമല്ല. ഉറുമ്പാണ്‌‍. അതിനോട്‌ ഫ പുല്ലേന്നും പറഞ്ഞ്‌ തട്ടിക്കളഞ്ഞു.

“സാറേ...”

ആരോ പിന്നാലെ ഓടി വരുന്നുണ്ട്‌. കടം ചോദിക്കാന്‍ ആവുമോ ഇനി? ഓടി രക്ഷപ്പെട്ടാലോ? കേള്‍ക്കാത്ത ഭാവത്തില്‍ നടന്നു.

“സാറേ...’ നാട്ടുകാരില്‍ ഒരുവന്‍.

“എന്താടോ”? മടിച്ച്‌ മടിച്ചാണ് ചോദ്യം ചോദിച്ചത്‌.

"സാറേ കള്ളവാറ്റ്‌ നടക്കുന്നു."

വാറ്റ്‌ നടത്താന്‍ കണ്ട സമയം.

"കള്ളവാറ്റോ?"

"അതെ. ആ പാടത്തിന്റെ കരയില്‍ ഒരു വീടു കണ്ടോ? അവിടെയാണ്‌‍. സാറു വരണം കാണിച്ച്‌ തരാം."

ഇന്നത്തെ ദിവസം പോയിക്കിട്ടി. അയാളുടെ പിന്നാലെ നടക്കുകയേ നിവൃത്തിയുള്ളൂ. പോലീസ്സ്റ്റേഷനില്‍ അറിയിച്ചെന്ന് പറഞ്ഞു. അവരിപ്പോ എത്തുമത്രേ. നാട്ടുകാരുടെ ഒരു സേവനമനസ്ഥിതി. ഇവനൊക്കെ മിണ്ടാതെ ഇരുന്നാല്‍പ്പോരേ?

വീടിനടുത്ത്‌ കുറച്ചുപേര്‍ നില്‍ക്കുന്നുണ്ട്‌. വീട്ടിന്റെ വാതിലില്‍ മുട്ടി വിളിച്ച്‌ തുറക്കാന്‍ പറഞ്ഞു. ആരും അനങ്ങുന്നില്ല. വാതില്‍ ശക്തിയില്‍ തട്ടാന്‍ തുടങ്ങി. വാതില്‍ താനേ തുറന്നതും ഒരാള്‍ മുന്നോട്ട്‌ കുതിച്ചോടി. സാരിയുടുത്ത വാറ്റുകാരനോ? അയ്യോ അതൊരു സ്ത്രീ അല്ലേ? നാട്ടുകാരുടെ കൂടെ പിറകേ ഓടി. ഇവള്‍ക്ക്‌ കള്ളവാറ്റിനു പകരം വല്ല ഒളിമ്പിക്സിലും പങ്കെടുത്ത്‌ സ്വര്‍ണ്ണം വാങ്ങിക്കൂടായിരുന്നോ? ഓടിയോടി പാടത്തിന്റെ അടുത്തുള്ള കുളത്തിലേക്ക്‌ ചാടി. പോലീസുകാരന്റെ ഒരു ഗതി നോക്കണേ.

"സാറേ ചാടിക്കോ. ജീവന്‍ പോയാല്‍ സാറിന്റെ തലയിലാവും കേസ്‌."

ചാടി, ഏതെങ്കിലും വഴിക്ക്‌ പോയാലോന്ന് ആലോചിച്ചു. ഇത്‌ വല്യ ഗുലുമാല്‍ ആയല്ലോ. മുടിവെട്ടിച്ച്‌ കുളിക്കാന്‍ ഇറങ്ങിയ ആള്‍, വെട്ടിച്ചോടിയവളുടെ പിന്നാലെ കുളത്തില്‍ ചാടേണ്ട ഗതികേട്‌. അവളെങ്ങാന്‍ തട്ടിപ്പോയാല്‍ ഓടിച്ചിട്ട്‌ കുളത്തില്‍ ചാടിച്ചിട്ട്‌ കൊന്നു എന്നൊരു പേരും കിട്ടും. ഇപ്പോ എല്ലാവര്‍ക്കും ഉള്ള ഐഡിയ കൊള്ളാം. ഇക്കണക്കിനു പോയാല്‍ നാട്ടിലുള്ള കുളങ്ങളും കിണറുകളും ഒക്കെ മണ്ണിട്ട്‌ നിരത്തേണ്ടി വരും.

"സാറേ.."വിളി കേട്ടതും പിന്നൊന്നും ആലോചിച്ചില്ല. ഒറ്റ ചാട്ടം. മുങ്ങിപ്പൊങ്ങുന്ന വാറ്റുകാരിയുടെ അടുത്തെത്തി പിടിച്ച്‌ വലിച്ച്‌, ഒരു യുദ്ധം തന്നെ നടത്തി ഒടുവില്‍ പൊന്തിച്ച്‌ മുകളില്‍ എത്തിയപ്പോള്‍ ഒരു രൂപം രാഘവന്റെ മുന്നില്‍ ഉണ്ടായിരുന്നു. സാരി വാങ്ങണം എന്ന് പറഞ്ഞിട്ട്‌, നിങ്ങള്‍ സാരിയുടുക്കാന്‍ ഒന്നിനേയും തപ്പിയെടുക്കും എന്ന് വിചാരിച്ചില്ല എന്ന ഭാവവുമായി നില്‍ക്കുന്ന ഭാര്യയുടെ രൂപം. പെണ്ണിനെ കരയ്ക്ക്‌ വിട്ട്‌ രാഘവന്‍, വെള്ളത്തിലേക്ക്‌ ഊളിയിട്ടു.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

posted by സ്വാര്‍ത്ഥന്‍ at 8:58 AM

0 Comments:

Post a Comment

<< Home